പേരാമ്പ്ര : കഴിഞ്ഞ ദിവസം ചാനിയം കടവ് പാലത്തില്‍ നിന്നും അമ്മ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയ സംഭവത്തില്‍ കുട്ടികളില്‍ ഒരാള്‍ മരിച്ചു.പേരാമ്പ്ര സ്വദേശിനിയാണ് മൂന്ന് വയസുള്ള ആൺകുട്ടി, ഒന്‍പത് മാസം പ്രായമുള്ള മറ്റൊരു കുട്ടികളുമായാണ് പുഴയില്‍ ചാടിയത്.
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂത്ത കുട്ടി അഥര്വ്വാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.
വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യ ശ്രമത്തിനും കുട്ടിയുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പുഴയില്‍ ചാടിയ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തിയവര്‍ക്ക് നാട്ടുകാരുടെ പ്രശംസ
ചാനിയംകടവ്: ഇന്നലെ പുഴയില്‍ ചാടിയ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തിയവര്‍ക്കു നാടിന്റെ പ്രശംസ.പുഴക്കരികില്‍ നില്‍ക്കുകയായിരുന്ന സി എം അബ്ദുറഹിമാനാണ് യുവതി കുട്ടികളെയും കൊണ്ട് ചാനിയംകടവ് പുഴയില്‍ ചാടുന്നത് ആദ്യം കണ്ടത്. ഒട്ടും വൈകാതെ ഇദ്ദേഹംമകന്‍ ഹക്കീമിനെയും കൂട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
അമ്മയെയും ഒമ്പത് മാസം പ്രായമുള്ള കുട്ടിയേയും സാഹസികമായി കരക്കെത്തിച്ചു.
മൂന്ന് വയസായ മൂത്ത മകന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരായ രാജനും,രവീന്ദ്രനും,അത് വഴി വന്ന ബസ് ഡ്രൈവര്‍ നിബിന്‍ പന്തിരിക്കരയും ചേര്‍ന്ന് കരക്കെത്തിക്കുകയായിരുന്നു.
എല്ലാവരെയും വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി മൂത്ത കുട്ടിയെ പുഴയിലെറിഞ്ഞ ശേഷം ഇളയ കുട്ടിയേയുമെടുത്ത് ചാടുകയായിരുന്നു.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് പുഴയില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയതിന് സി.എം.അബ്ദുറഹ്‌മാന്‍ ആദരവുകള്‍ പിടിച്ചു പറ്റിയിരുന്നു.
Tags:
KOZHIKODE