Trending

ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞ് കേരള സര്‍ക്കാര്‍

ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞ് കേരള സര്‍ക്കാര്‍. ഗൾഫിൽനിന്ന് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് വന്ദേഭാരത് മിഷനിലെ ടിക്കറ്റ് നിരക്കിനേക്കാൾ അധികമാകരുതെന്ന കേരളം. 

ഇതേ ടിക്കറ്റ് നിരക്കിൽ മാത്രം സർവീസ് നടത്തുന്ന ചാർട്ടർ വിമാനങ്ങൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ കേരളം സമീപിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കുമാർ പറഞ്ഞു.ഗൾഫ് ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ചാർട്ടർ വിമാന സർവീസിന് അനുമതി ചോദിക്കുന്ന സംഘടനകളും വ്യക്തികളും ഇനി ഈ വ്യവസ്ഥ കൂടി പാലിക്കണമെന്നും അല്ലെങ്കിൽ അനുമതി നൽകാനാകില്ലെന്നും പവൻ കുമാർ.ഈ നിരക്കിൽ ഒരിക്കലും ചാർട്ടർ വിമാനങ്ങൾ നടത്താനാകില്ല. 

എങ്ങിനെയെങ്കിലും നാട്ടിലേക്കെത്തിയാൽ മതിയെന്ന് വിചാരിക്കുന്ന നൂറു കണക്കിനാളുകളുണ്ട്. അവരുടെ യാത്രക്ക് തടസ്സമാവുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.


നിലവില്‍ കേരളത്തിലേക്ക് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലും 1250 ദിര്‍ഹം വീതമാണ് ഈടാക്കിയതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിലെ ശരാശരി നിരക്ക് 725 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പരമാവധി നിരക്ക് സംബന്ധിച്ച നിബന്ധന പ്രാബല്യത്തില്‍ വരും.

അതേസമയം ഗോ എയര്‍ വിമാനത്തില്‍ 900 ദിര്‍ഹം വരെ ഈടാക്കി പ്രവാസികളെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നെങ്കിലും ആ കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു. പിന്നീട് സ്‍പൈസ് ജെറ്റില്‍ നിന്ന് ഏറെ വിലപേശലുകള്‍ക്ക് ശേഷമാണ് ഈ നിരക്ക് ലഭിച്ചത്. ദുബായിലും ഷാര്‍ജയിലും ഹാന്റ്‍ലിങ് ചാര്‍ജുകള്‍ അധികമായതിനാല്‍ റാസല്‍ഖൈമയില്‍ നിന്നാണ് വിമാനങ്ങള്‍ സജ്ജമാക്കിയത്. ഓരോ വിമാനങ്ങളിലും 160 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുമെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന പ്രവാസികളില്‍ നിന്നാണ് പത്ത് ശതമാനം യാത്രക്കാരെ തെരഞ്ഞെടുത്തത്. അവര്‍ക്ക് ഫ്രീ ടിക്കറ്റുകളാണ് നല്‍കിയത്. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്ന അതേ നിരക്കില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനവും പറക്കില്ല. വിമാനക്കമ്പനികളുമായി വിലപേശി നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അനുമതിയ്ക്കായി വീണ്ടും ശ്രമിക്കുമെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന ഇത്തരം വിമാനങ്ങളിലും നല്‍കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
Previous Post Next Post
3/TECH/col-right