ആലുവ : മനുഷ്യ രാശിയുടെ നില നിൽപ്പിനു തന്നെ ഭീഷണിയാകുന്ന രൂപത്തിലേക്ക് മനുഷ്യ കരങ്ങളുടെ പ്രവർത്തനങ്ങൾ അധപ്പതിച്ചപ്പോൾ , ഒരു വീണ്ടെടുപ്പ് അനിവാര്യമായി വന്നതിന്റെ ബഹിർ സ്ഫുരണങ്ങൾ ആണ് ഇന്ന് ആഗോള തലത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് ജീലാനി സ്റ്റഡി സെന്റർ ദേശീയ അധ്യക്ഷൻ ഹസ്റത് ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു .
അക്രമവും അനീതിയും കൊടികുത്തി വാണിരുന്ന ലോക ക്രമത്തിലേക്ക് നീതിയുടെയും ന്യായത്തിന്റെയും പ്രകാശ കിരണങ്ങൾക്ക് കടന്നു വരാനുള്ള മുന്നൊരുക്കം ആണിപ്പോൾ സൃഷ്ടാവ് നടത്തികൊണ്ടിരിക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. പരിധി വിട്ട് നീങ്ങുമ്പോൾ സൃഷ്ടാവിന്റെ ഇടപെടൽ ഉണ്ടാവുക സ്വാഭാവികം ആണ്. വിശുദ്ധ റംസാൻ 20 ചൊവ്വാഴ്ച , അമീറുൽ മുഹ്മിനീൻ സയ്യിദുനാ അലിയ്യുൻ കറമല്ലാഹു വജ്ഹഹു മഹാനവർകളുടെ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ശൈഖ് നിസാമുദ്ധീൻ സുൽത്താൻ.
സമൂഹത്തിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നു കൊണ്ട് അഹങ്കാരത്തിന്റെയും ലോക മാന്യതയുടെയും കാപട്യത്തിന്റെയും കോട്ടകൾ കെട്ടിപൊക്കിയ മനുഷ്യരെ കേവലം ഒരു വൈറസിനെ കൊണ്ട് സൃഷ്ടാവ് പരീക്ഷിക്കുകയാണ്. ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളുക എന്നത് മാത്രമാണ് ആത്യന്തികമായി ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത്.
അല്ലാഹുവിനും റസൂലിനും ശരിയായ രീതിയിൽ വഴിപ്പെട്ട് ജീവിക്കുന്ന വിശ്വാസിക്ക് ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഉള്ള പ്രാപ്തി സൃഷ്ടാവ് നൽകിയിട്ടുണ്ട് എന്നത് കൊണ്ട് ഇതിനെ വിജയകരമായി നേരിടാൻ നമുക്ക് കഴിയും. അതിന് തുരങ്കം വയ്ക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ സ്വയം കുഴി തോണ്ടുകയാണ് ചെയ്യുന്നത് എന്ന് ഓർക്കുന്നത് നല്ലതാണെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു.
അക്രമവും അനീതിയും കൊടികുത്തി വാണിരുന്ന ലോക ക്രമത്തിലേക്ക് നീതിയുടെയും ന്യായത്തിന്റെയും പ്രകാശ കിരണങ്ങൾക്ക് കടന്നു വരാനുള്ള മുന്നൊരുക്കം ആണിപ്പോൾ സൃഷ്ടാവ് നടത്തികൊണ്ടിരിക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. പരിധി വിട്ട് നീങ്ങുമ്പോൾ സൃഷ്ടാവിന്റെ ഇടപെടൽ ഉണ്ടാവുക സ്വാഭാവികം ആണ്. വിശുദ്ധ റംസാൻ 20 ചൊവ്വാഴ്ച , അമീറുൽ മുഹ്മിനീൻ സയ്യിദുനാ അലിയ്യുൻ കറമല്ലാഹു വജ്ഹഹു മഹാനവർകളുടെ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ശൈഖ് നിസാമുദ്ധീൻ സുൽത്താൻ.
സമൂഹത്തിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നു കൊണ്ട് അഹങ്കാരത്തിന്റെയും ലോക മാന്യതയുടെയും കാപട്യത്തിന്റെയും കോട്ടകൾ കെട്ടിപൊക്കിയ മനുഷ്യരെ കേവലം ഒരു വൈറസിനെ കൊണ്ട് സൃഷ്ടാവ് പരീക്ഷിക്കുകയാണ്. ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളുക എന്നത് മാത്രമാണ് ആത്യന്തികമായി ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത്.
അല്ലാഹുവിനും റസൂലിനും ശരിയായ രീതിയിൽ വഴിപ്പെട്ട് ജീവിക്കുന്ന വിശ്വാസിക്ക് ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഉള്ള പ്രാപ്തി സൃഷ്ടാവ് നൽകിയിട്ടുണ്ട് എന്നത് കൊണ്ട് ഇതിനെ വിജയകരമായി നേരിടാൻ നമുക്ക് കഴിയും. അതിന് തുരങ്കം വയ്ക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ സ്വയം കുഴി തോണ്ടുകയാണ് ചെയ്യുന്നത് എന്ന് ഓർക്കുന്നത് നല്ലതാണെന്നും ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു.
Tags:
KERALA