കൂരാച്ചുണ്ട്: രാജ്യത്തിന്റെ അഞ്ചു വർഷം നരേന്ദ്ര മോദി നഷ്ടപ്പെടുത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷറിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ആർബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. സിബിഐയെ ആക്ഷേപങ്ങൾക്കിടയാക്കുകയും പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിടുകയും ചെയ്തു. മോദി ഏകാധിപതിയെ പോലെയായെന്നും ഇനി ഒരവസരംകൂടി കിട്ടിയാൽ ഇവിടെ ഏകാധിപത്യം കൊണ്ടുവരാനായിരിക്കും ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്യമൃഗശല്യം അനുദിനം വർധിച്ചുവരികയാണ്. വന്യജീവി സംരക്ഷണ നിയമത്തിൽ നിരവധി പരിമിതികളുണ്ട്.
കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകേണ്ടതുണ്ട്. കർഷകരും കാർഷികമേഖലയും ശക്തമാകുന്നതോടെ മാത്രമേ കാർഷിക പ്രാധാന്യമുള്ള രാജ്യം കൂടുതൽ ശക്തിപ്രാപിക്കൂ.ഇത് തിരിച്ചറിഞ്ഞാണ് രാഹുൽ ഗാന്ധി കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതെന്നും നരേന്ദ്ര മോദി സർക്കാർ വാഗ്ദാനങ്ങൾ നൽകിയതല്ലാതെ കർഷകർക്കായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി സർക്കാർ എല്ലാം ശരിയാക്കുന്നത് നന്നായ വിധത്തിലല്ല.കാർഷിക കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ജനങ്ങളുടെ ബുദ്ധിമുട്ടറിയുന്ന സർക്കാരല്ല കേരളത്തിലുള്ളത് . കൊലപാതക രാഷ്ട്രീയവും അക്രമ രാഷ്ട്രീയവുമാണിവിടെ വാഴുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, പി.എം. റിയാസ്, കെ.സി. അബു, യു.സി. രാമൻ, എം.എ. റസാഖ്, നജീബ് കാന്തപുരം, കെ. രാമചന്ദ്രൻ , നിജേഷ് അരവിന്ദ്, അഗസ്റ്റിൻ കാരക്കട, കെ.എം. അഭിജിത്ത്, കെ.കെ.നാരായണൻ, നാസർ എസ്റ്റേറ്റ്മുക്ക്, ഗീതാ ചന്ദ്രൻ, ഒ.കെ.അമ്മദ്, കെ.ബാലകൃഷ്ണൻ കിടാവ്, ടി. ഗണേഷ് ബാബു, എം. ഋഷികേശൻ എന്നിവർ പ്രസംഗിച്ചു.
ജുഡീഷറിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ആർബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. സിബിഐയെ ആക്ഷേപങ്ങൾക്കിടയാക്കുകയും പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിടുകയും ചെയ്തു. മോദി ഏകാധിപതിയെ പോലെയായെന്നും ഇനി ഒരവസരംകൂടി കിട്ടിയാൽ ഇവിടെ ഏകാധിപത്യം കൊണ്ടുവരാനായിരിക്കും ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്യമൃഗശല്യം അനുദിനം വർധിച്ചുവരികയാണ്. വന്യജീവി സംരക്ഷണ നിയമത്തിൽ നിരവധി പരിമിതികളുണ്ട്.
കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകേണ്ടതുണ്ട്. കർഷകരും കാർഷികമേഖലയും ശക്തമാകുന്നതോടെ മാത്രമേ കാർഷിക പ്രാധാന്യമുള്ള രാജ്യം കൂടുതൽ ശക്തിപ്രാപിക്കൂ.ഇത് തിരിച്ചറിഞ്ഞാണ് രാഹുൽ ഗാന്ധി കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതെന്നും നരേന്ദ്ര മോദി സർക്കാർ വാഗ്ദാനങ്ങൾ നൽകിയതല്ലാതെ കർഷകർക്കായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി സർക്കാർ എല്ലാം ശരിയാക്കുന്നത് നന്നായ വിധത്തിലല്ല.കാർഷിക കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ജനങ്ങളുടെ ബുദ്ധിമുട്ടറിയുന്ന സർക്കാരല്ല കേരളത്തിലുള്ളത് . കൊലപാതക രാഷ്ട്രീയവും അക്രമ രാഷ്ട്രീയവുമാണിവിടെ വാഴുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ, ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, പി.എം. റിയാസ്, കെ.സി. അബു, യു.സി. രാമൻ, എം.എ. റസാഖ്, നജീബ് കാന്തപുരം, കെ. രാമചന്ദ്രൻ , നിജേഷ് അരവിന്ദ്, അഗസ്റ്റിൻ കാരക്കട, കെ.എം. അഭിജിത്ത്, കെ.കെ.നാരായണൻ, നാസർ എസ്റ്റേറ്റ്മുക്ക്, ഗീതാ ചന്ദ്രൻ, ഒ.കെ.അമ്മദ്, കെ.ബാലകൃഷ്ണൻ കിടാവ്, ടി. ഗണേഷ് ബാബു, എം. ഋഷികേശൻ എന്നിവർ പ്രസംഗിച്ചു.
Tags:
KOZHIKODE