കാസർകോട്: ചിറ്റാരിക്കാലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം
ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ അമ്മയെയും, മൂന്നു വയസുള്ള മകന്‍
എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭർത്താവിനെ
തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും
പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മീനുവിനെയും മകനെയും വീട്ടിൽ നിന്നും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭർത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിൽ ഒരു സംഘമെത്തിയെന്നും അവർ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്.
മനു വീട്ടിലെത്തി പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തില്‍ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെയും കാമുകനെയും റെയിൽവേ പൊലീസിന്റെ പിടിയിലാകുന്നത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മീനുവിനെയും മകനെയും വീട്ടിൽ നിന്നും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭർത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിൽ ഒരു സംഘമെത്തിയെന്നും അവർ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്.
മനു വീട്ടിലെത്തി പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തില്‍ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെയും കാമുകനെയും റെയിൽവേ പൊലീസിന്റെ പിടിയിലാകുന്നത്.
Tags:
KERALA