കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികൾക്കു കോവിഡ് 19 റാപ്പിഡ് പരിശോധന തുടങ്ങി.യുഎഇ ഒഴികെയുളള മുഴുവൻ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും പരിശോധന നടത്തുന്നുണ്ട്.സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശത്തിലാണ് പരിശോധന.ഇതിനായി വിമാനത്താവളത്തിൽ 12 കൗണ്ടറുകളൊരുക്കി.
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനാണ് വിമാനത്താവളത്തിലെ പരിശോധന ചുമതല. മണിക്കൂറിൽ 150 ലധികം പ്രവാസികളുടെ പരിശോധന നടത്താൻ കരിപ്പൂരിലാകും. പരിശോധന റിപ്പോർട്ട് ലഭിക്കാൻ 20 മുതൽ 30 മിനുട്ട് വരെ സമയമെടുക്കുന്നുണ്ട്. പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും.
യുഎഇ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു അതതു രാജ്യത്ത് നടത്തിയതിന്റെ പരിശോധന വിമാനത്താവളത്തിൽ ഹാജരാക്കിയാൽ മതി.എന്നാൽ ഖത്തറിൽ നിന്നുളളവർക്കു കോവിഡ് ആപ്പിൽ ഗ്രീൻ സിഗ്നൽ ആണെങ്കിലും പരിശോധനക്ക് വിധേയമാകണം. പരിശോധന കഴിഞ്ഞ് റിപ്പോർട്ട് നെഗറ്റീവ് ആവുന്നവരെ മാത്രമേ വിമാനത്താവളത്തിനു നിന്നു പുറത്തു വിടുന്നുള്ളു
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനാണ് വിമാനത്താവളത്തിലെ പരിശോധന ചുമതല. മണിക്കൂറിൽ 150 ലധികം പ്രവാസികളുടെ പരിശോധന നടത്താൻ കരിപ്പൂരിലാകും. പരിശോധന റിപ്പോർട്ട് ലഭിക്കാൻ 20 മുതൽ 30 മിനുട്ട് വരെ സമയമെടുക്കുന്നുണ്ട്. പരിശോധന ഫലം പോസിറ്റീവ് ആകുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും.
യുഎഇ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു അതതു രാജ്യത്ത് നടത്തിയതിന്റെ പരിശോധന വിമാനത്താവളത്തിൽ ഹാജരാക്കിയാൽ മതി.എന്നാൽ ഖത്തറിൽ നിന്നുളളവർക്കു കോവിഡ് ആപ്പിൽ ഗ്രീൻ സിഗ്നൽ ആണെങ്കിലും പരിശോധനക്ക് വിധേയമാകണം. പരിശോധന കഴിഞ്ഞ് റിപ്പോർട്ട് നെഗറ്റീവ് ആവുന്നവരെ മാത്രമേ വിമാനത്താവളത്തിനു നിന്നു പുറത്തു വിടുന്നുള്ളു
Tags:
KOZHIKODE