കൊടുവള്ളി:പതിമുന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എളേറ്റില്‍ വട്ടോളി ഞേളിക്കുന്നുമ്മല്‍ കൃഷ്ണനെയാണ് കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹൻ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരംമാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 18 ന് ചൈല്‍ഡ്‌ലൈന്‍ കൊടുവള്ളി പോലീസില്‍ നല്‍കയി പരാതിയില്‍ കേസെടുക്കാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താനും കേസെടുക്കാനും പോലീസ് തയ്യാറായത്.
ഇതുസംബന്ധിച്ച് കൃഷ്ണനുമായി സംസാരിച്ച കുട്ടിയുടെ മാതാവിന്റെ അമ്മയെ കൃഷ്ണൻ മർദിച്ച് പരിക്കേൽപ്പിച്ചതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥിയുടെ മൊഴിയെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ അക്രമക്കേസിൽ ഹൈക്കോടതിയിൽനിന്നും മുൻകൂർജാമ്യം നേടിയ കൃഷ്ണൻ ചൊവ്വാഴ്ച വൈകീട്ട് കൊടുവള്ളി സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തിയ പോലീസ് കൃഷ്ണനെ കസ്റ്റഡിയിലെടുത്തു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായ കൃഷ്ണനെ സംഘടനാസംവിധാനങ്ങളിൽനിന്നും പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ മാസം 18 ന് ചൈല്‍ഡ്‌ലൈന്‍ കൊടുവള്ളി പോലീസില്‍ നല്‍കയി പരാതിയില്‍ കേസെടുക്കാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താനും കേസെടുക്കാനും പോലീസ് തയ്യാറായത്.
ഇതുസംബന്ധിച്ച് കൃഷ്ണനുമായി സംസാരിച്ച കുട്ടിയുടെ മാതാവിന്റെ അമ്മയെ കൃഷ്ണൻ മർദിച്ച് പരിക്കേൽപ്പിച്ചതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥിയുടെ മൊഴിയെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ അക്രമക്കേസിൽ ഹൈക്കോടതിയിൽനിന്നും മുൻകൂർജാമ്യം നേടിയ കൃഷ്ണൻ ചൊവ്വാഴ്ച വൈകീട്ട് കൊടുവള്ളി സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തിയ പോലീസ് കൃഷ്ണനെ കസ്റ്റഡിയിലെടുത്തു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായ കൃഷ്ണനെ സംഘടനാസംവിധാനങ്ങളിൽനിന്നും പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Tags:
KODUVALLY