ദുബായ്: യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. "കൊറോണ വൈറസ് കാരണമായി യുഎഇയിലേക്ക് ഇന്ത്യ യാതൊരുവിധ യാത്രാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല. അതേസമയം യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും" കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ പറയുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യുഎഇയിലേക്കും യാത്രാ വിലക്ക് ബാധകമാക്കിയെന്ന തരത്തില്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് കോണ്‍സുലേറ്റ് നിഷേധിച്ചത്. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ 21 വിനോദ സഞ്ചാരികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 28 ആയി.
കോവിഡ് 19; കോഴിക്കോട് ജില്ലയിൽ 17 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്: കോവിഡ് 19(കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 17 പേർ ഉള്‍പ്പെടെ 29 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതില്‍ ഒരാൾ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേർ മെഡിക്കൽ കോളജിലും ഒരാൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇന്നലെ ഒരാളെയടക്കം ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ഇന്നലെ ലഭിച്ച രണ്ട് ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവത്ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.
കൊറോണ; ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസി കൾക്ക് സാക്ഷ്യപത്രം നൽകാൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കണം:കാന്തപുരം
കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന
പശ്ചാത്തലത്തിൽ രോഗബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും മെഡിക്കൽ
സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും കൂടുതൽ
പരിശോധനാകേന്ദ്രങ്ങൾ സർക്കാർ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ല്യാർ. വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ
കുവൈറ്റ് അടക്കമുള്ള ജിസിസി രാജ്യങ്ങൾ
പൗരന്മാർക്ക് വീസ അനുവദിക്കാൻ കൊറോണ
വൈറസ് ബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മലയാളി പ്രവാസികളുടെ പ്രധാന കുടിയേറ്റ മേഖലയായ ഗൾഫ് രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിദിനം യാത്രചെയ്യുന്നത്. ജോലി അടക്കമുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ നിന്ന് തിരിച്ചുപോകേണ്ട ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി കാത്തുക്കെട്ടി കിടക്കേണ്ട സ്ഥിതി ഇല്ലാതാക്കാൻ നടപടി വേണമെന്ന് വ്യക്തമാക്കി.
ഓരോ ജില്ലകളിലും രണ്ടോ മൂന്നോ കേന്ദ്രങ്ങൾ
ആരംഭിച്ച് സൗജന്യമായി പരിശോധിച്ച് പെട്ടെന്ന്
രേഖകൾ ലഭ്യമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ അടക്കം പത്ത് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരോ സന്ദർശിക്കുന്നവരോ ആയ വൈറസ് ബാധിതനല്ലെന്ന സാക്ഷ്യപത്രം മാർച്ച് എട്ടിന് ശേഷം നിർബന്ധമാക്കിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ ദിവസമാണ് കൊറോണ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ സർട്ടിഫിക്കറ്റകൾ കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കൽ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് 19: ഉംറ തീർത്ഥാടനത്തിന് പൂർണ്ണ വിലക്ക്: ആഭ്യന്തര തീർത്ഥാടകർക്കും മക്കയിലേക്കും മദീനയിലേക്കും പ്രവേശനമില്ല
മക്ക: കോവിഡ് 19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉംറ തീർത്ഥാടനത്തിന് സഊദി പൂർണ്ണ വിലക്കേർപ്പെടുത്തി. സഊദിക്കകത്ത് നിന്നും പോകുന്ന ഉംറ തീർത്ഥാനത്തിനാണ് സഊദി അധികൃതർ ഒടുവിൽ വിലക്കേർപ്പെടുത്തിയതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇത് പ്രകാരം ആഭ്യന്തര ഉംറ തീർത്ഥാടകരെ മക്കയിലേക്കും വിശുദ്ധ മദീനയിലേക്കും പ്രവേശനം തടയും. അതിർത്തി ചെക്ക് പോയിന്റുകളിൽ കർശന നിരീക്ഷമാണ് ഏർപ്പെടുത്തിയത്. ആഭ്യന്തര ഉംറ തീർത്ഥാടകരെ ഇനിയൊരിപ്പുണ്ടാകുന്നത് വരെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുകയില്ലെന്നാണ് റിപ്പോർട്ട്.
കോവിഡ്-19 ലോകത്ത് വ്യാപനം റിപ്പോർട്ട് ചെയ്തതുമുതൽ അതീവ ജാഗ്രതയോടെയാണ് സൗദി അറേബ്യ വൈറസിനെ പ്രതിരോധിക്കുവാനും രാജ്യത്തേക്ക് വ്യാപിക്കാതിരിക്കുവാനുമുള്ള നീക്കങ്ങൾ നടത്തിയിരുന്നത്. അതിന്റെ ഭാഗമായി കൊറോണ വൈറസ് പടർന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ ഉംറയിൽ പങ്കെടുക്കുന്നതിനും മദീനയിലേക്കും വിലക്കിക്കൊണ്ടുള്ള തീരുമാനമെടുത്തു.
പുറത്തുനിന്നും സൗദിയിലേക്ക് വരുന്നവരെ കർശനമായ ആരോഗ്യപരിശോധനയ്ക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയും രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തിവെക്കുവാനുള്ള തീരുമാനമെടുക്കുകുയും ചെയ്തു. ജി.സി.സി. രാജ്യങ്ങളിലുള്ളവർക്ക് പാസ്പോർട്ടിന് പകരം ഐ.ഡി. കാർഡ് ഉപയോഗിച്ചുള്ള സഞ്ചാരം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഇതിനെല്ലാം പുറമെ, ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യയിലെ എല്ലാവർക്കും (പൗരന്മാർക്കും വിദേശികൾക്കും) താൽക്കാലികമായി ഉംറ നിർത്തിവെക്കാനും തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മക്കക്കാർക്ക് ഉംറ നിർവ്വഹിക്കുന്നതിന് വിലക്കില്ല
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ സൗദിക്കകത്തുള്ളവർക്ക് ഉംറ നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലിക വിലക്കേർപ്പെടുത്തിയെങ്കിലും മക്കക്കാർക്ക് പ്രസ്തുത വിലക്ക് ബാധകമാകില്ല.
മക്കാ നിവാസികൾക്ക് ഉംറ ചെയ്യുന്നതിനു വിലക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മിനിസ്റ്റർ അബദുൽ ഫത്താഹ് മഷാത്ത് അൽ അറബിയ ചാനലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണു അറിയിച്ചത്.മക്കക്കാരായ വിദേശികൾക്കും സ്വദേശികൾക്കും ഉംറ നിർവ്വഹിക്കാൻ സാധിക്കും. അതേ സമയം സൗദിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉംറക്കല്ലാതെ മക്കയിൽ സന്ദർശനം നടത്താമെന്നും മന്ത്രി പറഞ്ഞു.കൊറോണ covid19 വൈറസ് പടരുന്നത് തടയുന്നതിനായി ആഭ്യന്തര തീർഥാടകർക്കും ഉംറയും മദീന സന്ദർശനവും വിലക്കിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കുകയായിരുന്നു.ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം ഹറമുകളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ളതാണെന്നും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കമാണെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കണക്കിലെടുത്താണു സൗദി അറേബ്യ വൈറസിനെതിരെ മുൻകരുതൽ നടപടികൾ എടുത്തിട്ടുള്ളത്. ആവശ്യമാകുന്ന സമയത്ത് തീരുമാനങ്ങൾ പുന:പരിശോധിക്കും.ജിസിസി പൗർന്മാർക്കും ജിസിസി രാജ്യങ്ങളിലുള്ള വിദേശികൾക്കും സൗദിയിൽ പ്രവേശിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി സൗദി അധികൃതർ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.സൗദിയിൽ പ്രവേശിക്കുന്നതിനു മുംബ് അതത് ജിസിസി രാജ്യങ്ങളിൽ തുടർച്ചയായി 14 ദിവസം കഴിഞ്ഞവർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. ജിസിസ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ പോയി വൈറസ് ബാധയേൽക്കുന്ന പശ്ചാത്തലത്തിലാണു സുപ്രധാനമായ ഈ നടപടി.
കൊറോണ:ചൈനയിൽ മരിച്ചവരുടെ എണ്ണം 2,943, മറ്റിടങ്ങളിൽ 125 ലധികം മരണങ്ങൾ
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു, ഇപ്പോൾ ചൈനയ്ക്ക് പുറത്ത് കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആഗോളതലത്തിൽ ഏകദേശം 91,000 കേസുകളുണ്ട്, അതിൽ 80,000 കേസുകൾ ചൈനയിലാണ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,943 ആണ്, മറ്റിടങ്ങളിൽ 125 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിലെ കൊറോണ വൈറസ് അണുബാധ മൂലം നാലാമത്തെയാൾ മരിച്ചു, ആരോഗ്യ പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
അതിവേഗം പടരുന്ന നോവൽ കൊറോണ വൈറസിന് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ ആദ്യ കേസ് അർജന്റീനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഗൈൻസ് ഗോൺസാലസ് ഇക്കാര്യം അറിയിച്ചത്.
മൊറോക്കോ, അൻഡോറ, അർമേനിയ, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലും ആദ്യ കൊറോണ കേസുകൾ സ്ഥിരീകരിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കൂടുതൽ ആശുപത്രി കിടക്കകളും കൂടുതൽ ഫെയ്സ് മാസ്കുകളും ലഭ്യമാക്കാൻ ഉത്തരവിട്ടു. കൊറിയയിലെ ആകെ അണുബാധിരുടെ 5,186 ആയി ഉയർന്നു, മൊത്തം മരണം 34 ആയി.
സിയാറ്റിൽ പ്രദേശത്തെ ആറ് പേർ വൈറസ് മൂലമുണ്ടായ അസുഖത്തെത്തുടർന്ന് മരിച്ചു, പുതിയ നിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യാൻ ആരോഗ്യ ഉദ്യോഗസ്ഥർ യോഗം ചേർന്നു.
ന്യൂയോർക്കിലെ ഒരാളിൽകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടായി. അമേരിക്കയിൽ അണുബാധകളുടെ എണ്ണം 100 ന് മുകളിലാണ്.
പാകിസ്താനിലും പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. അവിടെ ഇതുവരെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.
ജർമ്മനി സ്ഥിരീകരിച്ച കൊറോണ കേസുകൾ ചൊവ്വാഴ്ച 188 ആയി.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ ഇറാനിൽ അണുബാധിതരുടെ എണ്ണം 2,336 ആയി. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 77 പേർ മരിച്ചു.
ചൊവ്വാഴ്ച ഗൾഫ് പൗരന്മാർക്കും വിദേശികൾക്കും സൗദി അറേബ്യ പ്രവേശനം നിയന്ത്രിച്ചതായി സംസ്ഥാന വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ വൈറസ് രഹിതമാണെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 34 ൽ നിന്ന് 52 ആയി ഉയർന്നു. യൂറോപ്പിലെ ഏറ്റവും കൂടുതൽ രോഗബാധിത രാജ്യങ്ങളിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,000ൽ എത്തി.
സ്‌പെയിനിൽ സ്ഥിരീകരിച്ച കേസുകൾ കഴിഞ്ഞ ദിവസം 120 ൽ നിന്ന് 150 ആയി ഉയർന്നു.
സ്വീഡനിൽ സ്ഥിരീകരിച്ച കേസുകൾ 15ൽനിന്ന് 30 ആയി
യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രധാന സംഗീത കച്ചേരികളും പരിപാടികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു, ഖത്തറിന്റെ പ്രതിരോധ പ്രദർശനം റദ്ദാക്കി.
കൊറോണ വൈറസിന്റെ ആഘാതത്തിൽ നിന്ന് യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള അടിയന്തര നീക്കത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ആഗോള ഇക്വിറ്റി മാർക്കറ്റുകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യുഎഇയിലേക്കും യാത്രാ വിലക്ക് ബാധകമാക്കിയെന്ന തരത്തില്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് കോണ്‍സുലേറ്റ് നിഷേധിച്ചത്. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ 21 വിനോദ സഞ്ചാരികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 28 ആയി.
കോവിഡ് 19; കോഴിക്കോട് ജില്ലയിൽ 17 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്: കോവിഡ് 19(കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 17 പേർ ഉള്‍പ്പെടെ 29 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതില്‍ ഒരാൾ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേർ മെഡിക്കൽ കോളജിലും ഒരാൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇന്നലെ ഒരാളെയടക്കം ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ഇന്നലെ ലഭിച്ച രണ്ട് ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവത്ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.
കൊറോണ; ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസി കൾക്ക് സാക്ഷ്യപത്രം നൽകാൻ കൂടുതൽ കേന്ദ്രങ്ങൾ തുറക്കണം:കാന്തപുരം
കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന
പശ്ചാത്തലത്തിൽ രോഗബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും മെഡിക്കൽ
സർട്ടിഫിക്കറ്റുകൾ അനുവദിക്കാനും കൂടുതൽ
പരിശോധനാകേന്ദ്രങ്ങൾ സർക്കാർ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ല്യാർ. വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ
കുവൈറ്റ് അടക്കമുള്ള ജിസിസി രാജ്യങ്ങൾ
പൗരന്മാർക്ക് വീസ അനുവദിക്കാൻ കൊറോണ
വൈറസ് ബാധയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മലയാളി പ്രവാസികളുടെ പ്രധാന കുടിയേറ്റ മേഖലയായ ഗൾഫ് രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിദിനം യാത്രചെയ്യുന്നത്. ജോലി അടക്കമുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ നിന്ന് തിരിച്ചുപോകേണ്ട ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി കാത്തുക്കെട്ടി കിടക്കേണ്ട സ്ഥിതി ഇല്ലാതാക്കാൻ നടപടി വേണമെന്ന് വ്യക്തമാക്കി.
ഓരോ ജില്ലകളിലും രണ്ടോ മൂന്നോ കേന്ദ്രങ്ങൾ
ആരംഭിച്ച് സൗജന്യമായി പരിശോധിച്ച് പെട്ടെന്ന്
രേഖകൾ ലഭ്യമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ അടക്കം പത്ത് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരോ സന്ദർശിക്കുന്നവരോ ആയ വൈറസ് ബാധിതനല്ലെന്ന സാക്ഷ്യപത്രം മാർച്ച് എട്ടിന് ശേഷം നിർബന്ധമാക്കിയിരിക്കുകയാണ് കുവൈറ്റ്. കഴിഞ്ഞ ദിവസമാണ് കൊറോണ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ സർട്ടിഫിക്കറ്റകൾ കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കൽ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും റിപ്പോർട്ടുണ്ട്.
കോവിഡ് 19: ഉംറ തീർത്ഥാടനത്തിന് പൂർണ്ണ വിലക്ക്: ആഭ്യന്തര തീർത്ഥാടകർക്കും മക്കയിലേക്കും മദീനയിലേക്കും പ്രവേശനമില്ല
മക്ക: കോവിഡ് 19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉംറ തീർത്ഥാടനത്തിന് സഊദി പൂർണ്ണ വിലക്കേർപ്പെടുത്തി. സഊദിക്കകത്ത് നിന്നും പോകുന്ന ഉംറ തീർത്ഥാനത്തിനാണ് സഊദി അധികൃതർ ഒടുവിൽ വിലക്കേർപ്പെടുത്തിയതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇത് പ്രകാരം ആഭ്യന്തര ഉംറ തീർത്ഥാടകരെ മക്കയിലേക്കും വിശുദ്ധ മദീനയിലേക്കും പ്രവേശനം തടയും. അതിർത്തി ചെക്ക് പോയിന്റുകളിൽ കർശന നിരീക്ഷമാണ് ഏർപ്പെടുത്തിയത്. ആഭ്യന്തര ഉംറ തീർത്ഥാടകരെ ഇനിയൊരിപ്പുണ്ടാകുന്നത് വരെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുകയില്ലെന്നാണ് റിപ്പോർട്ട്.
കോവിഡ്-19 ലോകത്ത് വ്യാപനം റിപ്പോർട്ട് ചെയ്തതുമുതൽ അതീവ ജാഗ്രതയോടെയാണ് സൗദി അറേബ്യ വൈറസിനെ പ്രതിരോധിക്കുവാനും രാജ്യത്തേക്ക് വ്യാപിക്കാതിരിക്കുവാനുമുള്ള നീക്കങ്ങൾ നടത്തിയിരുന്നത്. അതിന്റെ ഭാഗമായി കൊറോണ വൈറസ് പടർന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ ഉംറയിൽ പങ്കെടുക്കുന്നതിനും മദീനയിലേക്കും വിലക്കിക്കൊണ്ടുള്ള തീരുമാനമെടുത്തു.
പുറത്തുനിന്നും സൗദിയിലേക്ക് വരുന്നവരെ കർശനമായ ആരോഗ്യപരിശോധനയ്ക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയും രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തിവെക്കുവാനുള്ള തീരുമാനമെടുക്കുകുയും ചെയ്തു. ജി.സി.സി. രാജ്യങ്ങളിലുള്ളവർക്ക് പാസ്പോർട്ടിന് പകരം ഐ.ഡി. കാർഡ് ഉപയോഗിച്ചുള്ള സഞ്ചാരം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഇതിനെല്ലാം പുറമെ, ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യയിലെ എല്ലാവർക്കും (പൗരന്മാർക്കും വിദേശികൾക്കും) താൽക്കാലികമായി ഉംറ നിർത്തിവെക്കാനും തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മക്കക്കാർക്ക് ഉംറ നിർവ്വഹിക്കുന്നതിന് വിലക്കില്ല
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ സൗദിക്കകത്തുള്ളവർക്ക് ഉംറ നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലിക വിലക്കേർപ്പെടുത്തിയെങ്കിലും മക്കക്കാർക്ക് പ്രസ്തുത വിലക്ക് ബാധകമാകില്ല.
മക്കാ നിവാസികൾക്ക് ഉംറ ചെയ്യുന്നതിനു വിലക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മിനിസ്റ്റർ അബദുൽ ഫത്താഹ് മഷാത്ത് അൽ അറബിയ ചാനലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണു അറിയിച്ചത്.മക്കക്കാരായ വിദേശികൾക്കും സ്വദേശികൾക്കും ഉംറ നിർവ്വഹിക്കാൻ സാധിക്കും. അതേ സമയം സൗദിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉംറക്കല്ലാതെ മക്കയിൽ സന്ദർശനം നടത്താമെന്നും മന്ത്രി പറഞ്ഞു.കൊറോണ covid19 വൈറസ് പടരുന്നത് തടയുന്നതിനായി ആഭ്യന്തര തീർഥാടകർക്കും ഉംറയും മദീന സന്ദർശനവും വിലക്കിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനമെടുക്കുകയായിരുന്നു.ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം ഹറമുകളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ളതാണെന്നും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കമാണെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കണക്കിലെടുത്താണു സൗദി അറേബ്യ വൈറസിനെതിരെ മുൻകരുതൽ നടപടികൾ എടുത്തിട്ടുള്ളത്. ആവശ്യമാകുന്ന സമയത്ത് തീരുമാനങ്ങൾ പുന:പരിശോധിക്കും.ജിസിസി പൗർന്മാർക്കും ജിസിസി രാജ്യങ്ങളിലുള്ള വിദേശികൾക്കും സൗദിയിൽ പ്രവേശിക്കണമെങ്കിൽ ചില നിബന്ധനകൾ കൂടി സൗദി അധികൃതർ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.സൗദിയിൽ പ്രവേശിക്കുന്നതിനു മുംബ് അതത് ജിസിസി രാജ്യങ്ങളിൽ തുടർച്ചയായി 14 ദിവസം കഴിഞ്ഞവർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. ജിസിസ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ പോയി വൈറസ് ബാധയേൽക്കുന്ന പശ്ചാത്തലത്തിലാണു സുപ്രധാനമായ ഈ നടപടി.
കൊറോണ:ചൈനയിൽ മരിച്ചവരുടെ എണ്ണം 2,943, മറ്റിടങ്ങളിൽ 125 ലധികം മരണങ്ങൾ
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു, ഇപ്പോൾ ചൈനയ്ക്ക് പുറത്ത് കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആഗോളതലത്തിൽ ഏകദേശം 91,000 കേസുകളുണ്ട്, അതിൽ 80,000 കേസുകൾ ചൈനയിലാണ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,943 ആണ്, മറ്റിടങ്ങളിൽ 125 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിലെ കൊറോണ വൈറസ് അണുബാധ മൂലം നാലാമത്തെയാൾ മരിച്ചു, ആരോഗ്യ പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
അതിവേഗം പടരുന്ന നോവൽ കൊറോണ വൈറസിന് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ ആദ്യ കേസ് അർജന്റീനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഗൈൻസ് ഗോൺസാലസ് ഇക്കാര്യം അറിയിച്ചത്.
മൊറോക്കോ, അൻഡോറ, അർമേനിയ, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലും ആദ്യ കൊറോണ കേസുകൾ സ്ഥിരീകരിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കൂടുതൽ ആശുപത്രി കിടക്കകളും കൂടുതൽ ഫെയ്സ് മാസ്കുകളും ലഭ്യമാക്കാൻ ഉത്തരവിട്ടു. കൊറിയയിലെ ആകെ അണുബാധിരുടെ 5,186 ആയി ഉയർന്നു, മൊത്തം മരണം 34 ആയി.
സിയാറ്റിൽ പ്രദേശത്തെ ആറ് പേർ വൈറസ് മൂലമുണ്ടായ അസുഖത്തെത്തുടർന്ന് മരിച്ചു, പുതിയ നിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യാൻ ആരോഗ്യ ഉദ്യോഗസ്ഥർ യോഗം ചേർന്നു.
ന്യൂയോർക്കിലെ ഒരാളിൽകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടായി. അമേരിക്കയിൽ അണുബാധകളുടെ എണ്ണം 100 ന് മുകളിലാണ്.
പാകിസ്താനിലും പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. അവിടെ ഇതുവരെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.
ജർമ്മനി സ്ഥിരീകരിച്ച കൊറോണ കേസുകൾ ചൊവ്വാഴ്ച 188 ആയി.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ ഇറാനിൽ അണുബാധിതരുടെ എണ്ണം 2,336 ആയി. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 77 പേർ മരിച്ചു.
ചൊവ്വാഴ്ച ഗൾഫ് പൗരന്മാർക്കും വിദേശികൾക്കും സൗദി അറേബ്യ പ്രവേശനം നിയന്ത്രിച്ചതായി സംസ്ഥാന വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ വൈറസ് രഹിതമാണെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 34 ൽ നിന്ന് 52 ആയി ഉയർന്നു. യൂറോപ്പിലെ ഏറ്റവും കൂടുതൽ രോഗബാധിത രാജ്യങ്ങളിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,000ൽ എത്തി.
സ്‌പെയിനിൽ സ്ഥിരീകരിച്ച കേസുകൾ കഴിഞ്ഞ ദിവസം 120 ൽ നിന്ന് 150 ആയി ഉയർന്നു.
സ്വീഡനിൽ സ്ഥിരീകരിച്ച കേസുകൾ 15ൽനിന്ന് 30 ആയി
യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രധാന സംഗീത കച്ചേരികളും പരിപാടികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു, ഖത്തറിന്റെ പ്രതിരോധ പ്രദർശനം റദ്ദാക്കി.
കൊറോണ വൈറസിന്റെ ആഘാതത്തിൽ നിന്ന് യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള അടിയന്തര നീക്കത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ആഗോള ഇക്വിറ്റി മാർക്കറ്റുകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.