മക്ക: കോവിഡ് 19 വൈറസ് വ്യാപിക്കുന്നതിനിടെ പ്രതിരോധ നടപടികളുടെ ഭാഗമായി സഊദി വിദേശ കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ഉംറ യാത്രികരുടെ സഊദി പ്രവേശന നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഉംറക്കൊരുങ്ങിയ തീർത്ഥാടകർക്ക് ആശ്വാസ നടപടികളുമായി സഊദി ഭരണ കൂടം.
ഇതിനകം വിസ സ്റ്റാമ്പ് ചെയ്തവർക്ക് തുക തിരിച്ചു നൽകുന്നതിനുള്ള നടപടികളാണ് സഊദി ഹജ് ഉംറ മന്ത്രാലയം ആരംഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയിറക്കി. ഇതിനായി പ്രത്യേക ഇ സംവിധാനം തയ്യാറാക്കിയതായുംസഊദി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ഉംറ വിസക്കാരുടെ സഊദി പ്രവേശന നിരോധനം പ്രാബല്യത്തിൽ തന്നെയുണ്ടെന്നും ഉംറ വിസ ഫീസ്, സർവ്വീസ് ഫീസ് എന്നിവ തിരിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇക്കാര്യങ്ങൾക്കായി പ്രത്യേക ഇ സംവിധാനം ആരംഭിച്ചെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഫീസ് തിരിച്ചു ലഭിക്കുന്നതിന് അതാത് രാജ്യങ്ങളിലെ ഉംറ ഏജൻസികളുമായി ബന്ധപ്പെടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾ നേരിടുന്നവർക്കും കൂടുതൽ വിവരങ്ങൾക്കും സഊദി ഹജ്ജ് മന്ത്രാലയ കസ്റ്റമർ കേന്ദ്രവുമായി 00966 920002814 എന്ന നമ്പറിലോ mohcc@hajj.gov.sa എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19: മരണം 2980 ആയി, കൊറിയ യിലും ഇറ്റലിയിലും ഇറാനിലും മരണസംഖ്യ വര്‍ധിക്കുന്നു
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തിലേക്ക്. അമേരിക്ക, ആസ്ത്രേലിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന് എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമായിരിക്കെ ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു.
കോവിഡ് 19 ബാധിച്ച് ഇതുവരെ 2980 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗം 57 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 86,529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,956 പേര് രോഗമുക്തരായി. ചൈനയില്‍ സ്ഥിതിഗതികള്‍ സാവധാനം പൂര്‍വസ്ഥിതിയി ലേക്ക് എത്തുകയാണ്.
അതേസമയം ദക്ഷിണ കൊറിയയില്‍ രോഗബാധിതരുടെ എണ്ണം 3150ല്‍ എത്തി. 17 പേര് ഇവിടെ മരിച്ചു. ഇറാനില്‍ 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 43 പേര് മരിച്ചു. ഇറ്റലിയില്‍ 1128 രോഗബാധിതരുണ്ട്. 29 പേരാണ് ഇവിടെ മരിച്ചത്. തായ്ലന്റില് 42 രോഗബാധിതരില്‍ ഒരാള്‍ ഇന്ന് മരിച്ചു. ആസ്ത്രേലിയയിലെ പെര്‍ത്തിലും അമേരിക്കയിലെ വാഷിങ്ടണിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് മധ്യേഷ്യയില്‍ ആശങ്ക പരത്തുന്നത്.
ഇറാനിൽ കൂടുതൽ പേർ മരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളിയ ഇറാൻ കൊറോണ പ്രതിരോധം ലോകത്തിന്റെ പൊതു ബാധ്യതയാണെന്ന് പ്രതികരിച്ചു.
ഖത്തറിലും രോഗബാധ സ്ഥിരികരിച്ചു. യു.എ.ഇയില്‍ 19 പേര് ചികിത്സയിലാണ്. ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 41 ആയി. കുവൈത്തിലും ബഹ്റൈനിലും സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്.
കൊറോണ: കൊച്ചിയില്‍ സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്നു തിരിച്ചിറക്കി
കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്നു തിരിച്ചിറക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി.
ഒമാൻ എയർ വിമാനത്തിൽ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണു തിരിച്ചിറക്കിയത്. തൊഴിൽ വീസയുള്ളവരെ അടക്കമാണ് വിമാനത്തിൽനിന്ന് തിരിച്ചിറക്കിയതെന്നാണു റിപ്പോർട്ട്. പുതിയ ജോബ് വീസ ലഭിച്ചവർ നിശ്ചിത സമയത്തിന് മുന്‍പ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ജോലി നഷ്ടമാകും.
കൊറോണ വൈറസ് ഭീതിയെത്തുടർന്നു ഗൾഫ് നാടുകളിലേക്കുള്ള യാത്രകൾക്കു പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യയിലും ബഹറിനിലുമാണ് ഇപ്പോൾ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിസിറ്റിംഗ് വീസയിൽ എത്തുന്നവർക്കും ജോബ് വിസയിൽ ആദ്യമായി എത്തുന്നവർക്കുമാണ് നിയന്ത്രണമുള്ളത്
ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ അവധിക്കു നാട്ടിൽ പോയി മടങ്ങിയെത്തുന്നതിന് നിലവിൽ കാര്യമായ നിയന്ത്രണമില്ലെങ്കിലും വൈറസ് ഭീഷണി തുടർന്നാൽ വൈകാതെ ഇക്കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കാരണത്താൽ നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുന്നതും സംസ്ഥാനത്തുനിന്നുള്ളവരെയാണ്.
ബഹറിനിൽനിന്നു കേരളത്തിലേക്കു വരുന്നതിനും നിയന്ത്രണമുണ്ട്. ബഹറിനിലെ സ്കൂളുകൾ താൽകാലികമായി അടച്ചതുമൂലം നാട്ടിലേക്കു വരാനിരുന്നവർക്ക് ഇതുമൂലം യാത്ര മുടങ്ങി. കേരളത്തിൽ നിന്നുള്ള ഉംറ തീർഥാടകർക്കാണ് സൗദിഅറേബ്യ ആദ്യം താൽകാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ വിസിറ്റിംഗ് വീസയിൽ എത്തുന്നവർക്കും ജോലി തേടി എത്തുന്നവർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഇത്തരം യാത്രക്കാരുമായി ചെല്ലുന്ന വിമാനങ്ങൾക്ക് മടക്കയാത്രയ്ക്കു മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. യാത്രക്കാരുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വിമാനങ്ങൾക്ക് മടക്കയാത്രയ്ക്ക് അനുമതി നൽകൂ.
ഇതിനകം വിസ സ്റ്റാമ്പ് ചെയ്തവർക്ക് തുക തിരിച്ചു നൽകുന്നതിനുള്ള നടപടികളാണ് സഊദി ഹജ് ഉംറ മന്ത്രാലയം ആരംഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയിറക്കി. ഇതിനായി പ്രത്യേക ഇ സംവിധാനം തയ്യാറാക്കിയതായുംസഊദി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ഉംറ വിസക്കാരുടെ സഊദി പ്രവേശന നിരോധനം പ്രാബല്യത്തിൽ തന്നെയുണ്ടെന്നും ഉംറ വിസ ഫീസ്, സർവ്വീസ് ഫീസ് എന്നിവ തിരിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇക്കാര്യങ്ങൾക്കായി പ്രത്യേക ഇ സംവിധാനം ആരംഭിച്ചെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഫീസ് തിരിച്ചു ലഭിക്കുന്നതിന് അതാത് രാജ്യങ്ങളിലെ ഉംറ ഏജൻസികളുമായി ബന്ധപ്പെടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾ നേരിടുന്നവർക്കും കൂടുതൽ വിവരങ്ങൾക്കും സഊദി ഹജ്ജ് മന്ത്രാലയ കസ്റ്റമർ കേന്ദ്രവുമായി 00966 920002814 എന്ന നമ്പറിലോ mohcc@hajj.gov.sa എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19: മരണം 2980 ആയി, കൊറിയ യിലും ഇറ്റലിയിലും ഇറാനിലും മരണസംഖ്യ വര്‍ധിക്കുന്നു
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തിലേക്ക്. അമേരിക്ക, ആസ്ത്രേലിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന് എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമായിരിക്കെ ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു.
കോവിഡ് 19 ബാധിച്ച് ഇതുവരെ 2980 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട രോഗം 57 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 86,529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 41,956 പേര് രോഗമുക്തരായി. ചൈനയില്‍ സ്ഥിതിഗതികള്‍ സാവധാനം പൂര്‍വസ്ഥിതിയി ലേക്ക് എത്തുകയാണ്.
അതേസമയം ദക്ഷിണ കൊറിയയില്‍ രോഗബാധിതരുടെ എണ്ണം 3150ല്‍ എത്തി. 17 പേര് ഇവിടെ മരിച്ചു. ഇറാനില്‍ 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 43 പേര് മരിച്ചു. ഇറ്റലിയില്‍ 1128 രോഗബാധിതരുണ്ട്. 29 പേരാണ് ഇവിടെ മരിച്ചത്. തായ്ലന്റില് 42 രോഗബാധിതരില്‍ ഒരാള്‍ ഇന്ന് മരിച്ചു. ആസ്ത്രേലിയയിലെ പെര്‍ത്തിലും അമേരിക്കയിലെ വാഷിങ്ടണിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് മധ്യേഷ്യയില്‍ ആശങ്ക പരത്തുന്നത്.
ഇറാനിൽ കൂടുതൽ പേർ മരിച്ചതോടെ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളിയ ഇറാൻ കൊറോണ പ്രതിരോധം ലോകത്തിന്റെ പൊതു ബാധ്യതയാണെന്ന് പ്രതികരിച്ചു.
ഖത്തറിലും രോഗബാധ സ്ഥിരികരിച്ചു. യു.എ.ഇയില്‍ 19 പേര് ചികിത്സയിലാണ്. ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം 41 ആയി. കുവൈത്തിലും ബഹ്റൈനിലും സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശമുണ്ട്.
കൊറോണ: കൊച്ചിയില്‍ സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്നു തിരിച്ചിറക്കി
കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്നു തിരിച്ചിറക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി.
ഒമാൻ എയർ വിമാനത്തിൽ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണു തിരിച്ചിറക്കിയത്. തൊഴിൽ വീസയുള്ളവരെ അടക്കമാണ് വിമാനത്തിൽനിന്ന് തിരിച്ചിറക്കിയതെന്നാണു റിപ്പോർട്ട്. പുതിയ ജോബ് വീസ ലഭിച്ചവർ നിശ്ചിത സമയത്തിന് മുന്‍പ് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ജോലി നഷ്ടമാകും.
കൊറോണ വൈറസ് ഭീതിയെത്തുടർന്നു ഗൾഫ് നാടുകളിലേക്കുള്ള യാത്രകൾക്കു പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യയിലും ബഹറിനിലുമാണ് ഇപ്പോൾ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിസിറ്റിംഗ് വീസയിൽ എത്തുന്നവർക്കും ജോബ് വിസയിൽ ആദ്യമായി എത്തുന്നവർക്കുമാണ് നിയന്ത്രണമുള്ളത്
ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ അവധിക്കു നാട്ടിൽ പോയി മടങ്ങിയെത്തുന്നതിന് നിലവിൽ കാര്യമായ നിയന്ത്രണമില്ലെങ്കിലും വൈറസ് ഭീഷണി തുടർന്നാൽ വൈകാതെ ഇക്കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കാരണത്താൽ നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുന്നതും സംസ്ഥാനത്തുനിന്നുള്ളവരെയാണ്.
ബഹറിനിൽനിന്നു കേരളത്തിലേക്കു വരുന്നതിനും നിയന്ത്രണമുണ്ട്. ബഹറിനിലെ സ്കൂളുകൾ താൽകാലികമായി അടച്ചതുമൂലം നാട്ടിലേക്കു വരാനിരുന്നവർക്ക് ഇതുമൂലം യാത്ര മുടങ്ങി. കേരളത്തിൽ നിന്നുള്ള ഉംറ തീർഥാടകർക്കാണ് സൗദിഅറേബ്യ ആദ്യം താൽകാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ വിസിറ്റിംഗ് വീസയിൽ എത്തുന്നവർക്കും ജോലി തേടി എത്തുന്നവർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഇത്തരം യാത്രക്കാരുമായി ചെല്ലുന്ന വിമാനങ്ങൾക്ക് മടക്കയാത്രയ്ക്കു മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. യാത്രക്കാരുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വിമാനങ്ങൾക്ക് മടക്കയാത്രയ്ക്ക് അനുമതി നൽകൂ.