ഈങ്ങാപ്പുഴ: കോഴിക്കോട് നിന്നും ആംബുലൻസിനു എമർജൻസി വിളിച്ച പ്രകാരം കേസ് എടുക്കാൻ പോകുന്ന വഴി ഈങ്ങാപ്പുഴയിൽ വെച്ചു DLT കമ്പനിയുടെ NL.01.B.1671 നമ്പർ ബസ് സൈഡ് കൊടുക്കാതിരിക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്ന്ന് ആംബുലൻസ് ഡ്രൈവറെ വളരെ ക്രൂരമായി മർദിച്ചു പരിക്കേല്പിക്കുകയും ചെയ്‌തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഇവർ ആംബുലൻസ് ഡ്രൈവറെ അക്രമിക്കന്ന ദൃശ്യങ്ങൾ വളരെ വ്യക്തമാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് ഈങ്ങാപ്പുഴയിൽ വെച്ചു മർദിച്ചത്.
നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു.പോലീസ് എത്തി ബസ്സിന്റെ ക്ലീനർ, ഡ്രൈവർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ,ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു.
സിറാജിനെ റോഡിലേക്കിറക്കിയ ശേഷം ബസ് ക്ലീനർ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ്സിന്റെ ക്ലീനർ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി റിതേഷ് (29), ഡ്രൈവർ പെരുവയൽ സ്വദേശി മുഹമ്മദ് റാഫി (45) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഇവർ ആംബുലൻസ് ഡ്രൈവറെ അക്രമിക്കന്ന ദൃശ്യങ്ങൾ വളരെ വ്യക്തമാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ആംബുലൻസ് ഡ്രൈവർ സിറാജിനെയാണ് ഈങ്ങാപ്പുഴയിൽ വെച്ചു മർദിച്ചത്.
നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു.പോലീസ് എത്തി ബസ്സിന്റെ ക്ലീനർ, ഡ്രൈവർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ,ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു.
സിറാജിനെ റോഡിലേക്കിറക്കിയ ശേഷം ബസ് ക്ലീനർ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ്സിന്റെ ക്ലീനർ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി റിതേഷ് (29), ഡ്രൈവർ പെരുവയൽ സ്വദേശി മുഹമ്മദ് റാഫി (45) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
Tags:
THAMARASSERY