Trending

താമരശേരി താലൂക്ക് അദാലത്ത്:പകുതിയിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കി

താമരശേരി: രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന താമരശേരി താലൂക്ക് അദാലത്തില്‍ ആകെ ലഭിച്ചത് 91 അപേക്ഷകള്‍. ഇതില്‍ 49 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച്‌ രേഖകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 13 അപേക്ഷകളില്‍ 11 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. അപേക്ഷ നല്‍കിയ 18 പേര്‍ക്ക് ഇലക‌്ഷന്‍ ഐഡി കാര്‍ഡുകള്‍, ആറ് പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, 14 പേര്‍ക്ക് ജനന/മരണ/വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ പാസ്, ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ 12 അപേക്ഷകളും എസ്‌എസ്‌എല്‍സി ബുക്കുമായി 15 അപേക്ഷകളും ആധാരം നഷ്ടപ്പെട്ട എട്ട് അപേക്ഷകളും ലഭിച്ചു.



പട്ടയം നഷ്ടപ്പെട്ട നാല് അപേക്ഷകളില്‍ മൂന്നെണ്ണം തുടര്‍ നടപടികള്‍ക്കായി ലാന്‍ഡ് ട്രൈബ്യൂണലിന് കൈമാറും. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ തിരികെ ലഭിക്കുമെന്ന വേവലാതിയോടെയാണ് പന്നിക്കോട്ടൂര്‍ ജാനകിയമ്മയും അനുരാജും തൊടരാപ്പുഴ അലീമയുമൊക്കെ ആദാലത്തിലെത്തിയത്. എന്നാല്‍ മിനുട്ടുകള്‍ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലെത്തിയപ്പോള്‍ അവിശ്വസനീയതയാണ് ഇവരുടെ മുഖങ്ങളില്‍ കണ്ടത്. 


ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ച കൂടരഞ്ഞി തയ്യില്‍തൊടുകയില്‍ ഗോപാലന്‍റെ കുടുംബത്തിന്‍റെ റേഷന്‍കാര്‍ഡും അദാലത്തില്‍ വിതരണം ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ച പ്രകാശന്‍റെ ഭാര്യാ സഹോദരനാണ് റേഷന്‍കാര്‍ഡ് കൈപ്പറ്റിയത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ട മടവൂര്‍ പഞ്ചായത്തിലെ മൂട്ടാഞ്ചേരി സ്വദേശി ഷൗക്കത്തിനും കൈതപ്പൊയില്‍ വിളക്കാട്ടുപൊയില്‍ ഷെമീറിനുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് ആധാര്‍ കാര്‍ഡ് ലഭിച്ചത്. പൊയില്‍താഴത്തെ കടയില്‍ വെള്ളം കയറിയാണ് ഷൗക്കത്തലിയുടെ ആധാര്‍ കാര്‍ഡ് നശിച്ചത്.


എസ്‌എസ്‌എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ട കൈതപ്പൊയില്‍ സ്വദേശിനി ഹഫ്സത്തിനും അദാലത്ത് തുണയായി. ആധാര്‍ കാര്‍ഡുകളും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്.
മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് താമരശേരി താലൂക്കിലാണ്. പുതിയ രേഖകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ 23ന് കണ്ണപ്പന്‍കുണ്ടില്‍ താമരശേരി താലൂക്കിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. അന്ന് ലഭിച്ച അപേക്ഷകളിലും നടപടി സ്വീകരിച്ച്‌ രേഖകള്‍ അദാലത്തില്‍ വിതരണം ചെയ്തു. റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്, ആരോഗ്യം വകുപ്പുകള്‍, ഇലക്ഷന്‍, ആധാര്‍, മോട്ടോര്‍ വാഹന വകുപ്പ്, ബാങ്ക്, ആരോഗ്യ വകുപ്പ് , പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, യൂണിവേഴ്‌സിറ്റി, എല്‍ഐസി, അക്ഷയ, ഇന്‍കംടാക്‌സ് വകുപ്പ് തുടങ്ങി വിവിധ കൗണ്ടറുകളാണ് അദാലത്തില്‍ സജ്ജീകരിച്ചിരുന്നത്. 


ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എം.പി. ജയരാജ്, ജില്ലാ നിയമ ഓഫീസര്‍ എന്‍.വി. സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ഹിമ, താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right