Trending

പതിനായിരത്തിലേറെ അനര്‍ഹര്‍: സൂക്ഷ്മപരിശോധന തുടങ്ങി

കോഴിക്കോട്: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായത്തിന്‍റെ രണ്ടാംഗഡു വിതരണം വൈകും.അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കുശേഷം മാത്രമേ അടുത്തഘട്ടം വിതരണം ചെയ്യൂ എന്ന നിലപാടിലാണ് അധികൃതര്‍.



ജില്ലയില്‍ 16,760 പേര്‍ക്കാണ് സഹായധനം കൈമാറിയത്. അനര്‍ഹര്‍ പണം വാങ്ങിയാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് പറയുമ്ബോഴും ലിസ്റ്റില്‍ ഇത്തരക്കാര്‍ ഏറെയുണ്ടെന്നതാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരേ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നകാര്യത്തിലും വ്യക്തതയില്ല.

അനര്‍ഹരെ കണ്ടെത്താന്‍ വീണ്ടും സര്‍വേ നടത്താനുള്ള നീക്കത്തിലാണ് വില്ലേജ് അധികൃതര്‍. 3800, 6200 എന്നിങ്ങനെ ആദ്യഘട്ട തുകമാത്രമാണ് പലര്‍ക്കുംലഭിച്ചത്. ചിലര്‍ക്ക് ആദ്യഗഡുവായി 6,200 ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് 3,800 രൂപയാണ് നല്‍കിയത്. 


താമരശേരി താലൂക്കില്‍ 1027 പേര്‍ക്കും കൊയിലാണ്ടിയില്‍ 1051 പേര്‍ക്കും വടകരയില്‍ 280 പേര്‍ക്കും സഹായധനം പാസായിട്ടുണ്ട്.
 

കോഴിക്കോട് താലൂക്കില്‍ 1.45 കോടിരൂപയാണ് വിതരണം ചെയ്തത്. പലര്‍ക്കും മുഴുവന്‍ പണവും ലഭിച്ചിട്ടില്ല. അക്കൗണ്ട് നമ്ബറും ഐഎഫ്സികോഡും രേഖപ്പെടുത്തിയതിലെ പിഴവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വയനാട് ജില്ലയില്‍ പലര്‍ക്കും പതിനായിരം രൂപ പൂര്‍ണമായും വിതരണം ചെയ്തിട്ടുണ്ട്
Previous Post Next Post
3/TECH/col-right