തിരുവമ്പാടി: മാസങ്ങൾക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ
വെള്ളപ്പൊക്കമാണ് കഴിഞ്ഞ ദിവസം തിരുവമ്പാടിയിലുണ്ടായത്.മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയെ തുടര്‍ന്ന്
ക്രമതീതമായ വെള്ളം ഉയര്‍ന്നത് മൂലം താഴ്ന്ന പ്രദേശങ്ങള്‍
വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകളില്‍ നിന്നുള്ളവര്‍
ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി താമസം
മാറ്റി.
വില്ലേജ് ഓഫീസിന് സമീപത്തെ നാല് വീടുകള്‍, ഉല്ലാസ് നഗര്‍, കറ്റ്യാട് വളവ് , ഇരുമ്പകം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. രണ്ട് ദിവസമായി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.വെള്ളം കയറി കൃഷികളെല്ലാം നശിച്ച നിലയിലാണ്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയില്ല. താത്കാലിക ഗ്യാരേജ് വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ബസുകള്‍ ചര്‍ച്ച് റോഡില്‍ പാര്‍ക്കു ചെയ്തു.
വില്ലേജ് ഓഫീസിന് സമീപത്തെ നാല് വീടുകള്‍, ഉല്ലാസ് നഗര്‍, കറ്റ്യാട് വളവ് , ഇരുമ്പകം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. രണ്ട് ദിവസമായി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.വെള്ളം കയറി കൃഷികളെല്ലാം നശിച്ച നിലയിലാണ്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയില്ല. താത്കാലിക ഗ്യാരേജ് വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ബസുകള്‍ ചര്‍ച്ച് റോഡില്‍ പാര്‍ക്കു ചെയ്തു.
Tags:
KOZHIKODE