Trending

ദുരിതാശ്വാസത്തിന്‍റെ പേരില്‍ തട്ടിപ്പ്:തിരിച്ചറിയാനാകാതെ പോലീസും ജനങ്ങളും

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള തട്ടിപ്പിനെതിരേ നടപടിയെടുക്കാനാകാതെ പോലീസ്.ദുരിതാശ്വാസത്തിനെന്ന പേരില്‍ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും റസിഡന്‍റ്‍സ് അസോസിയേഷനുകളും മതസംഘടനകളുമെല്ലാം രംഗത്തുണ്ട്. ഇതില്‍ നിന്ന് കള്ളനാണയങ്ങളെ കണ്ടെത്തുന്നതാണ് പോലീസിനെ കുഴക്കുന്നത്. രസീത് നല്‍കിയല്ല പലരും പണപ്പിരിവ് നടത്തുന്നത്. 


ഗൃഹസന്ദര്‍ശനം നടത്തി പണം പിരിക്കുന്നവര്‍ ഓരോ ദിവസവും കൂടി വരികയാണ്. എന്തെങ്കിലും തുക നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.
ഇതോടെ വീട്ടുകാര്‍ പണം നല്‍കാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഇവര്‍ പിരിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നുണ്ടോയെന്നതിന് യാതൊരു തെളിവുമില്ല. 


അതേസമയം, പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും മറ്റും സാധനങ്ങള്‍ എത്തിക്കുന്നവര്‍ നിരവധിയാണ്. ഇതിനിടെ തട്ടിപ്പുസംഘങ്ങളെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസമാണെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങള്‍ തടഞ്ഞുള്ള പിരിവ് ഇപ്പോഴില്ല. 


അനധികൃത പണപ്പിരിവ് നടത്തുന്നതായി ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു. നിര്‍ബന്ധിത പണപ്പിരിവു പാടില്ലെന്നും ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ പ്രദേശത്ത് നടക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Previous Post Next Post
3/TECH/col-right