ക്ലാസ് തുടങ്ങിയിട്ടും സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാർഥികൾ. ഒന്നാം സപ്ലിമെന്‍റിന് ശേഷവും 50,000 ലധികം പേർക്ക് സീറ്റ് കിട്ടിയില്ല.
മലപ്പുറം,കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാർഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. വിദ്യാർഥികൾക്ക് തുടർ പഠനം സാധ്യമാകണമെങ്കിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ച് വേണ്ടിവരും.
പുതിയ പ്ലസ് വൺ ബാച്ചുകളുടെ കാര്യത്തിൽ ഈ മാസം 23 ന് തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഴുവൻ പേർക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
51,600 കുട്ടികൾക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 618 വിദ്യാർഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Tags:
EDUCATION