Trending

വലിയ പിഴ നല്‍കേണ്ടിവരും; കുട്ടിഡ്രൈവര്‍മാരെ പിടിക്കാന്‍ വ്യാപക പരിശോധന

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം കൊടുത്തുവിടുന്ന മാതാപിതാക്കളെ വന്‍ പിഴയാണ് കാത്തിരിക്കുന്നത്. പിഴക്കൊപ്പം കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസും കൂട്ടവും കൂടെയെത്തും. കുട്ടി ഡ്രൈവര്‍മാരെ പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച്‌ 16കാരനായ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങളുമായി പുറത്തിറങ്ങുന്ന കുട്ടികളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ അനന്തകൃഷ്ണെന്‍റ നിര്‍ദേശപ്രകാരം വ്യാപക പരിശോധനയാണ്  വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.

ശിക്ഷ ഇങ്ങനെ

25,000 രൂപ പിഴ ഇനത്തില്‍ ഈടാക്കും. കുട്ടിക്കും രക്ഷാകര്‍ത്താക്കള്‍ക്കുമെതിരെ വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഇത്തരത്തില്‍ കേസില്‍പെടുന്ന കുട്ടികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടണമെങ്കില്‍ 25 വയസ്സുവരെ കാത്തിരിക്കേണ്ടിവരും.
Previous Post Next Post
3/TECH/col-right