എ ടി എം സ്ഥാപിച്ച കാലം മുതല്‍ വല്ലപ്പോഴും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണെങ്കില്‍ പണമുണ്ടാവില്ല. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ എ ടി എം കൗണ്ടറും പ്രതീക്ഷിച്ച് ഇവിടെയത്തി പണം ലഭിക്കാതെ മടങ്ങിപോവുന്നത് പതിവു കാഴ്ചയാണ്. അത്യാവശ്യക്കാര്‍ പണത്തിനായി ബേങ്കിലെത്തിയാല്‍ ചെക്കുമായി വരാനാണ് ആവശ്യപ്പെടുന്നത്. ഇത് പലര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വര്‍ഷങ്ങളായി എ ടി എം മെഷീന്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാവുമ്പോഴും ബേങ്ക് അധികൃതര്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. കിഴക്കോത്ത് പഞ്ചായത്തില്‍ മറ്റു ബേങ്കുകളുടെ ബ്രാഞ്ച് ഇല്ലാത്തതിനാല്‍ ഇടപാടുകാരെ പരമാവധി പ്രയാസപ്പെടുത്തുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ആക്ഷേപമുണ്ട്.
നേരത്തെ ഈ വാർത്ത എളേറ്റിൽ ഓൺലൈൻ അടക്കം വിവിധ മീഡിയകളിൽ വാർത്ത വന്നിട്ടും ബാങ്ക് അധികൃതർ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്നതാണ് വാസ്തവം.
റിപ്പോർട്ട്:സിദ്ധീഖ് പന്നൂർ - OMAK Media Team
0 Comments