തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇത്തവണ പെരുന്നാള്‍ നമസ്ക്കാരം അവരവരുടെ വീടുകളില്‍ വെച്ച് തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുസ്ലീം മതപണ്ഡിതന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് തീരുമാനമെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.ലോകമെങ്ങും ഇസ്ലാം മത വിശ്വാസികള്‍ക്ക് റമദാന്‍ പുണ്യമാസമാണ്. ഒരു മാസത്തെ വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷംഈദുല്‍ ഫിത്തര്‍ വരികയാണ്.
പളളികളിലും പൊതുസ്ഥലങ്ങളിലും പെരുന്നാള്‍ നമസ്ക്കാരത്തിന് ആളുകളെത്താറുണ്ട്. ഇത്തവണ മഹാമാരിയുടെ ഭീഷണിയുള്ളതിനാല്‍ എന്ത് വേണമെന്ന് തീരുമാനിക്കാന്‍ കേരളത്തിലെ ആധികാരിക മത സംഘടനയായ സമസ്ത നേതാക്കൾ ഉൾപ്പെടെയുള്ള
മുസ്ലീം മതപണ്ഡിതന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു
പെരുന്നാള്‍ നമസ്ക്കാരം അവരവരുടെ വീടുകളില്‍ വെച്ച് തന്നെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.സക്കാത്ത് നല്‍കാന്‍ ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. സക്കാത്ത് വീടുകളില്‍ തന്നെ എത്തിച്ചു നല്‍കാമെന്ന നിദ്ദേശമാണ് മതപണ്ഡിതന്‍മാരും അംഗീകരിച്ചത്.
പെരുന്നാളിലെ കൂട്ടായ പ്രാത്ഥന ഒഴിവാക്കുന്നത് വേദനാജനകമാണ് എന്നിട്ടും സമീപ ഭാവിയെകരുതി ഇത്തരത്തിലൊരു തീരുമാനമെടുത്ത മത പണ്ഡിതര്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
പളളികളിലും പൊതുസ്ഥലങ്ങളിലും പെരുന്നാള്‍ നമസ്ക്കാരത്തിന് ആളുകളെത്താറുണ്ട്. ഇത്തവണ മഹാമാരിയുടെ ഭീഷണിയുള്ളതിനാല്‍ എന്ത് വേണമെന്ന് തീരുമാനിക്കാന്‍ കേരളത്തിലെ ആധികാരിക മത സംഘടനയായ സമസ്ത നേതാക്കൾ ഉൾപ്പെടെയുള്ള
മുസ്ലീം മതപണ്ഡിതന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു
പെരുന്നാള്‍ നമസ്ക്കാരം അവരവരുടെ വീടുകളില്‍ വെച്ച് തന്നെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.സക്കാത്ത് നല്‍കാന്‍ ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. സക്കാത്ത് വീടുകളില്‍ തന്നെ എത്തിച്ചു നല്‍കാമെന്ന നിദ്ദേശമാണ് മതപണ്ഡിതന്‍മാരും അംഗീകരിച്ചത്.
പെരുന്നാളിലെ കൂട്ടായ പ്രാത്ഥന ഒഴിവാക്കുന്നത് വേദനാജനകമാണ് എന്നിട്ടും സമീപ ഭാവിയെകരുതി ഇത്തരത്തിലൊരു തീരുമാനമെടുത്ത മത പണ്ഡിതര്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
Tags:
KERALA