Trending

കോഴിക്കടകൾ ഇന്നുമുതൽ തുറക്കാം

മുക്കം: വെസ്റ്റ് കൊടിയത്തൂരിലും വെങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കളക്ടർ അയവ് വരുത്തി. നിലവിൽ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണങ്ങൾ ഉള്ളത്. ഇതിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് പക്ഷിപ്പനി ബാധിത പ്രദേശമായി കണക്കാക്കുന്നത്. ഇത് ഒഴികെയുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങളിലാണ് അയവ് വരുത്തിയത്. ഇവിടെ കോഴിക്കടകൾ അടക്കമുള്ള പക്ഷികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടാൽ ഇന്നുമുതൽ തുറക്കാം.





ഹെൽത്ത് ഇൻസ്പെക്ടർ കടകളിലെ പക്ഷികളെ വിശദമായി പരിശോധിക്കും. പരിശോധനയിൽ പക്ഷികളെ ചത്തനിലയിയോ അവശനിലയിലോ കണ്ടെത്തിയാൽ വെറ്റിനറി സർജനെ വിവരമറിയിക്കുകയും വെറ്റിനറി സർജൻ ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്‍റെ സാനിറ്റൈസേഷൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ പിന്നീട് കട തുറക്കാനാവൂ. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെങ്കിൽ കട തുറക്കാൻ അനുമതി നൽകും.


പുറത്തുനിന്ന് കോഴികളെയും കോഴിമുട്ട അടക്കമുള്ള മറ്റ് ഉത്പന്നങ്ങളെയും കൊണ്ട് വരാമെങ്കിലും ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടു പോകാൻ നിരോധനമുണ്ട്. എന്നാൽ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ നിലവിലെ നിയന്ത്രണം മൂന്നുമാസത്തോളം തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാരും പോലീസും കൃത്യമായ പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു. നടപടികൾ നിരീക്ഷിക്കാൻ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരു സ്ക്വാഡിനെ നിയമിക്കണമെന്നും കളക്ടർ നിർദേശിക്കുന്നു.
Previous Post Next Post
3/TECH/col-right