വയനാട് ജില്ലയിൽ കുരങ്ങിന്റെ മരണം റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.
- കുരങ്ങുകളുടെ
മരണം ശ്രദ്ധയിൽപ്പെട്ടാൽ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെയും
വനംവന്യജീവിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരെയും വിവരം അറിയിക്കേണ്ടതാണ്.
- എല്ലാവിധ
സുരക്ഷാസന്നാഹങ്ങളോടും കൂടി പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ച്
ഉന്നതലാബിലേക്ക് പ്രത്യേക ദൂതൻ വശം അയയ്ക്കേണ്ടതാണ്.
- വനയോര മേഖലയിലും കുരങ്ങുകളുടെ മരണം ഉണ്ടായ മേഖലയിലും മൃഗങ്ങളെ മേയാൻ വിടുന്നത് തടയുക.
- വനമേഖലയിൽനിന്നും മൃഗങ്ങൾക്കുള്ള പച്ചില തീറ്റശേഖരിക്കുന്നത് വിലക്കുക.
- കുരങ്ങുകളുടെ മൃതശരീരം ശരിയായ സുരക്ഷാ ആവരണമില്ലാതെ പൊതുജനങ്ങൾ കൈകാര്യം ചെയ്യാനിടവരുന്ന സാഹചര്യം കർശനമായും ഒഴിവാക്കുക.
- കുരങ്ങുകളുടെ
മൃതശരീരം കാണപ്പെട്ട വനമേഖലയിൽ മേയാൻ പോയിരുന്ന മൃഗങ്ങൾ തിരികെയെത്തുമ്പോൾ
ബാഹ്യപരാദങ്ങൾ നശിപ്പിക്കുന്നതിനുള്ള മരുന്നുകൾ സ്പ്രേചെയ്ത് വനമേഖലയിൽ
നിന്നും മൃഗങ്ങളുടെ ശരീരത്ത്പ്രവേശിച്ചിരിക്കുവാനിടയുള്ള ബാഹ്യപരാദങ്ങളെ
പൂണ്ണമായും നശിപ്പിക്കുന്നതിന് കർഷകർക്ക് നിർദ്ദേശം നൽകുക.
- കുരങ്ങുകളുടെ
മൃതശരീരം കാണപ്പെട്ട സ്ഥലത്തും ചുറ്റിനുമുള്ള 50മീറ്റർ സ്ഥലത്തും
പരാദനാശിനി തളിക്കുന്നതിനും നിയന്ത്രിത ജ്വലനംനടത്തി പരാദങ്ങളെയും
ലാർവ്വകളെയും നശിപ്പിക്കുന്നതിന് വനംവകുപ്പിന് നിർദ്ദേശം നൽകുക.
- കുരങ്ങുകളുടെ
മരണം, ബാഹ്യപരാദങ്ങളുടെ സാന്നിദ്ധ്യം എന്നിവ സംബന്ധിച്ച് സർവയിലൻസ്
നടത്തുന്നതിന് ജില്ലാ എപിഡെമിയോളജിസ്റ്റിന് നിർദ്ദേശം നൽകുക.
- വനത്തിനുള്ളിൽ
വന്യജീവികളുടെ രോഗം, മരണം എന്നിവ സംബന്ധിച്ച് ഡിസീസ് ഇൻവെസ്റ്റിഗേഷന്
പോകുന്ന മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
നിര്‍ബന്ധമായും ലോംഗ്കോട്ട്, ഗംബൂട്ട്, ഹെഡ്ക്യാപ്പ് എന്നിവ
ധരിക്കുന്നതിനും അനാവൃതമായ ശരീരഭാഗങ്ങളിൽ ഇൻസെക്റ്റ്റിപ്പലന്റ് ലേപനം
തേയ്ക്കുന്നതിനും നിർദ്ദേശം നൽകുക.
- വനയോരമേഖലയിലെ കർഷകർക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകുക.
- വനത്തിനുള്ളിൽ
പ്രവേശിച്ച് തിരികെയെത്തുന്ന ഉദ്യോഗസ്ഥർ വസ്ത്രങ്ങൾ ശരിയായ വിധത്തിൽ
പരാദവിമുക്തമാക്കി അണുനാശിനി തളിച്ച്ശുചിയാക്കുന്നതിനും ചൂടുവെള്ളവും
സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നതിനും നിർദ്ദേശം നൽകുക.
- ഏപ്രിൽ മാസം വരെ അതീവ ജാഗ്രത തുടരുക.
- വനമേഖലയിൽ പ്രവേശിച്ചവരോ, വനയോര മേഖലയിലുള്ളവരോ ആയ ആളുകൾക്ക് കടുത്തപനി,വയറിളക്കം,ശർദ്ദിൽ, രക്തസ്രാവം, തലവേദന, മതിഭ്രമം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ആരോഗ്യവകുപ്പ് ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് പോകുന്നതിന് നിർദ്ദേശം നൽകുക.
Tags:
HEALTH