തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വ്യക്തിയുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും. ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് റവന്യൂ വകുപ്പിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വ്യക്തികളുടെ അധിക ഭൂമി കണ്ടെത്താനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നല്‍കുന്നതാണ് പദ്ധതി. ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.
ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.
രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്തെ ഓരോ പൌരനും സംസ്ഥാനം മുഴുവന്‍ ബാധകമാവുന്ന രീതിയില്‍ നടപ്പിലാക്കുന്നതാണ് പദ്ധതിയെന്നാണ് ഉത്തരവിലുള്ളത്. ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര് നല്‍കാനുള്ള പദ്ധതി.
ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമില്ലെന്നു മന്ത്രി; ആശങ്ക ബാക്കി
തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭൂമിയുടെ ആധാരവുമായി ആധാർ ബന്ധിപ്പിക്കാനുള്ള ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയിൽ കഴിഞ്ഞു ഭൂമിയുള്ളവരെ പിടികൂടാൻ ഇതിലൂടെ കഴിയുമെന്നും റവന്യു വകുപ്പ് വ്യക്തമാക്കുന്നു.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെന്ന ആരോപണം ശക്തമാണ്. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു കേന്ദ്രസർക്കാരിനു സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈകടത്താൻ അവസരമൊരുക്കികൊടുക്കുന്നതാണ്. ഇത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് സഹായകരമാകുമെന്ന അഭിപ്രായവുമുണ്ട്.
ഓരോ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നല്‍കുന്നതാണ് പദ്ധതി. ഇതിനായി ഭൂവുടമകളുടെ ആധാര്‍ നമ്പറുകള്‍ റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണറുടെ ശിപാര്‍ശ അംഗീകരിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ വ്യക്തിയും കേരളത്തിലെവിടെയും എത്ര ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയാനാവും.
ഭൂപരിഷ്കരണ നിയമപ്രകാരം അധികഭൂമി കൈവശം വെച്ചതായി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി മാറ്റി പിടിച്ചെടുക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരണം.
രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് പറയുമ്പോഴും സംസ്ഥാനത്തെ ഓരോ പൌരനും സംസ്ഥാനം മുഴുവന്‍ ബാധകമാവുന്ന രീതിയില്‍ നടപ്പിലാക്കുന്നതാണ് പദ്ധതിയെന്നാണ് ഉത്തരവിലുള്ളത്. ഭൂമി വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പിന്‍പറ്റിയാണ് ഭൂമിക്ക് 12 അക്ക യൂണിക് തണ്ടപ്പേര് നല്‍കാനുള്ള പദ്ധതി.
ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമില്ലെന്നു മന്ത്രി; ആശങ്ക ബാക്കി
തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭൂമിയുടെ ആധാരവുമായി ആധാർ ബന്ധിപ്പിക്കാനുള്ള ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയിൽ കഴിഞ്ഞു ഭൂമിയുള്ളവരെ പിടികൂടാൻ ഇതിലൂടെ കഴിയുമെന്നും റവന്യു വകുപ്പ് വ്യക്തമാക്കുന്നു.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെന്ന ആരോപണം ശക്തമാണ്. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു കേന്ദ്രസർക്കാരിനു സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈകടത്താൻ അവസരമൊരുക്കികൊടുക്കുന്നതാണ്. ഇത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് സഹായകരമാകുമെന്ന അഭിപ്രായവുമുണ്ട്.
Tags:
KERALA