താമരശേരി: കെഎസ്ആര്‍ടിസിയിലെ ഡീസല്‍ക്ഷാമം കാരണം സര്‍വീസുകള്‍ നടത്താനാകാതെ താമരശേരി ഡിപ്പോയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നു. പ്രധാന റൂട്ടുകളിലേയ്ക്ക് പോലും ബസുകള്‍ അയയ്ക്കാന്‍ അധികൃതര്‍ വലയുകയാണ്.
ഗുരുവായൂരിലേക്കുള്ള രണ്ട് സര്‍വീസുകള്‍ ശനിയാഴ്ച നടത്തിയില്ല. ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. താമരശേരി ഡിപ്പോ മൂന്ന് ദിവസങ്ങളായി ഡീസല്ക്ഷാമത്തിലാണ്. മികച്ച കളക്ഷന്‍ ലഭിക്കുന്നതും പുതുതായി ആരംഭിച്ച് ദിവസങ്ങള്‍ക്കുളില്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തതുമായ കൊയിലാണ്ടി- പെരിന്തല്‍മണ്ണ റൂട്ട് ഉള്‍പ്പെടെ പല സര്‍വീസുകളും ഏറെ പ്രയാസത്തിലാണ് സര്‍വീസ് നടത്തുന്നത്.
ഡീസല്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് താമരശേരി ഡിപ്പോയിലെ ബസുകള്‍ ഇന്ധനം നിറയ്ക്കുന്നത്. താമരശേരി ഡിപ്പോയില്‍ നിന്നും ഏഴ് ബസുകളും പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും ഏഴ് ബസുകളുമാണ് അര മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്നത്. വിവിധ ഡിപ്പോകളില്‍ നിന്നും താമരശേരി, പെരിന്തല്‍മണ്ണ ഡിപ്പോകള്‍ക്ക് അഞ്ച് വീതം ബസുകള്‍ എത്തിച്ചാണ് ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. പെരിന്തല്‍മണ്ണയില്‍ മരം വീണ് വൈദ്യുതി ഇല്ലാതത്തിനാല്‍ അവിടെ ബസുകളില്‍ ഡീസല്‍ നിറയ്ക്കാന്‍ ബുദ്ധിമുട്ടാണ്.
ഇതിനാൽ കോഴിക്കോട് നിന്നും ഡീസല്‍ നിറച്ച് വരുന്ന ബസുകള്‍ സര്‍വീസ് മാറ്റിയാണ് ഉപയോഗിക്കുന്നത്. ദിവസം ഒരു ലക്ഷത്തിന് മുകളില്‍ വരുമാനം കിട്ടുന്ന ഈ റൂട്ടില്‍ സ്കൂള്‍ തുറക്കുക കൂടിചെയ്താല്‍ വരുമാനം കുത്തനെ വര്‍ധിക്കും. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്കുള്ള റൂട്ടിനേക്കാള്‍ 28 കിലോ മീറ്റര്‍ കുറവാണ് താമരശേരി വഴിയുള്ള യാത്ര.
കോഴിക്കോട് നഗരത്തിലെ ഉള്‍പ്പെടെയുള്ള ഗതാഗതക്കുരുക്കില്‍ അകപ്പെടില്ലെന്നതിനാല് സമയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ കെഎസ്ആര്‍ടിസിയെ ഈ റൂട്ടില്‍ ഏറ്റെടുത്തിരുന്നു. ഡീസല്‍ ക്ഷാമം തുടര്‍ന്നാല്‍ മലയോരത്തെ പല സര്‍വീസുകളേയും ഇത് ബാധിക്കും.
ഗുരുവായൂരിലേക്കുള്ള രണ്ട് സര്‍വീസുകള്‍ ശനിയാഴ്ച നടത്തിയില്ല. ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. താമരശേരി ഡിപ്പോ മൂന്ന് ദിവസങ്ങളായി ഡീസല്ക്ഷാമത്തിലാണ്. മികച്ച കളക്ഷന്‍ ലഭിക്കുന്നതും പുതുതായി ആരംഭിച്ച് ദിവസങ്ങള്‍ക്കുളില്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തതുമായ കൊയിലാണ്ടി- പെരിന്തല്‍മണ്ണ റൂട്ട് ഉള്‍പ്പെടെ പല സര്‍വീസുകളും ഏറെ പ്രയാസത്തിലാണ് സര്‍വീസ് നടത്തുന്നത്.
ഡീസല്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് താമരശേരി ഡിപ്പോയിലെ ബസുകള്‍ ഇന്ധനം നിറയ്ക്കുന്നത്. താമരശേരി ഡിപ്പോയില്‍ നിന്നും ഏഴ് ബസുകളും പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും ഏഴ് ബസുകളുമാണ് അര മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്നത്. വിവിധ ഡിപ്പോകളില്‍ നിന്നും താമരശേരി, പെരിന്തല്‍മണ്ണ ഡിപ്പോകള്‍ക്ക് അഞ്ച് വീതം ബസുകള്‍ എത്തിച്ചാണ് ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. പെരിന്തല്‍മണ്ണയില്‍ മരം വീണ് വൈദ്യുതി ഇല്ലാതത്തിനാല്‍ അവിടെ ബസുകളില്‍ ഡീസല്‍ നിറയ്ക്കാന്‍ ബുദ്ധിമുട്ടാണ്.
ഇതിനാൽ കോഴിക്കോട് നിന്നും ഡീസല്‍ നിറച്ച് വരുന്ന ബസുകള്‍ സര്‍വീസ് മാറ്റിയാണ് ഉപയോഗിക്കുന്നത്. ദിവസം ഒരു ലക്ഷത്തിന് മുകളില്‍ വരുമാനം കിട്ടുന്ന ഈ റൂട്ടില്‍ സ്കൂള്‍ തുറക്കുക കൂടിചെയ്താല്‍ വരുമാനം കുത്തനെ വര്‍ധിക്കും. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്കുള്ള റൂട്ടിനേക്കാള്‍ 28 കിലോ മീറ്റര്‍ കുറവാണ് താമരശേരി വഴിയുള്ള യാത്ര.
കോഴിക്കോട് നഗരത്തിലെ ഉള്‍പ്പെടെയുള്ള ഗതാഗതക്കുരുക്കില്‍ അകപ്പെടില്ലെന്നതിനാല് സമയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ കെഎസ്ആര്‍ടിസിയെ ഈ റൂട്ടില്‍ ഏറ്റെടുത്തിരുന്നു. ഡീസല്‍ ക്ഷാമം തുടര്‍ന്നാല്‍ മലയോരത്തെ പല സര്‍വീസുകളേയും ഇത് ബാധിക്കും.
Tags:
THAMARASSERY