താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിക്ക് ഹൈകോടതിയുടെ രൂക്ഷവിമർശനം. ഒരു താൽകാലിക ജീവനക്കാർ പോലും ഇന്ന് മുതൽ ജോലിയിൽ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി നിർദേശിച്ചു.
കോടതി ചേരുന്നതിന് മുമ്പ് മുഴുവൻ താൽകാലിക ജോലിക്കാരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈകോടതി നേരത്തെ നൽകിയിരുന്ന അന്ത്യശാസനം. രാവിലെ കോടതി ആരംഭിച്ചപ്പോൾ തൊഴിലാളികളെ പിരിച്ചുവിടാനായി നടപടികൾ ആരംഭിച്ചെന്നും നോട്ടീസ് നൽകിയെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. നിങ്ങൾ യാത്രക്കാരെയും കോടതിയെയും വട്ടം കറക്കുകയാണെന്ന് ഹൈകോടതി വിമർശിച്ചു.
ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഒരു താൽകാലിക ജീവനക്കാരൻ പോലും സർവീസിൽ ഇല്ലെന്ന് ഉറപ്പാക്കണം. നാളെ രാവിലെ 10 മണിക്ക് നടപടിയെ കുറിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കണം. ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈകോടതി താക്കീത് നൽകി.
പി.എസ്.സി പരീക്ഷ എഴുതി ലിസ്റ്റിൽ വന്നവരെ നിയമിക്കാതിരിക്കാൻ സാധിക്കില്ല. രണ്ട് വർഷമായി അവർ കാത്തിരിക്കുന്നു. താൽകാലിക ജീവനക്കാർക്ക് പരിഗണന നൽകുന്നു. എത്രകാലം നിങ്ങൾക്ക് ജനത്തെ മണ്ടന്മാർ ആക്കാൻ കഴിയും. എന്ത് ന്യായീകരണമാണ് കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത്. താൽകാലിക ജീവനക്കാർ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും മാധ്യമങ്ങൾ ഇവിടെ ഉള്ളതിനാൽ ബോധപൂർവമാണ് ഇത് പറയുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.
ഹൈകോടതി ഉത്തരവിന്റെയും പിന്നാലെയുള്ള അന്ത്യശാസനത്തിന്റെയും ഫലമായി എട്ടും ഒമ്പതും വർഷം സർവിസുള്ള 3851 പേരാണ് പുറത്താക്കുന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് വിവിധ ഡിപ്പോകൾക്ക് കൈമാറിയത്.
കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ട് ഉത്തരവിറങ്ങി.
താൽക്കാലികക്കാരാണെങ്കിലും ഷെഡ്യൂളുകൾക്കും കലക്ഷനും വേണ്ടി വിയർപ്പൊഴുക്കിയ എംപാനൽ കണ്ടക്ടർമാർ ഇനി മുതൽ കെ.എസ്.ആർ.ടി.സിയിലില്ല. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെ.എസ്.ആർ.ടി.സിയിലെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ നിയമന ശിപാര്‍ശ നല്‍കിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവിെൻറയും പിന്നാലെയുള്ള അന്ത്യശാസനത്തിെൻറയും ഫലമായി എട്ടും ഒമ്പതും വർഷം സർവിസുള്ള 3851 പേരാണ് പുറത്താക്കിയന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് ഡിപ്പോകൾക്ക് കൈമാറിയത്. വർഷങ്ങൾ നീണ്ട ആത്മബന്ധം അപ്രതീക്ഷിതമായി മുറിച്ചു മാറ്റുന്നതിെൻറ പിടച്ചിലോെടയാണ് പലരും ടിക്കറ്റ് മെഷീനുകൾ തിരികെയേൽപിച്ച് കെ.എസ്.ആർ.ടി.സി ജീവിതത്തിന് സിംഗിൾ ബെൽ കൊടുത്തത്.
ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ളതുമായ രാത്രി കാല അവസാന സർവിസായ സ്റ്റേ ഡ്യൂട്ടികൾക്ക് പലപ്പോഴും നിയോഗിക്കുന്നത് എംപാനലുകാരെയാണ്. സ്ഥിരം യാത്രക്കാർ അവസാന ബസുകളിൽ ഏറെയുമുണ്ടാകുമെന്നതിനാൽ വ്യക്തി ബന്ധങ്ങളിൽ നിന്നുകൂടിയുള്ള വിട പറച്ചിലായിരുന്നു പലർക്കും അവസാന ഷെഡ്യൂൾ.
സ്ഥാപനം തിരിച്ചു വിളിക്കുമെന്ന പ്രത്യാശയോടെയാണ് ഇവരിൽ പലരും പടിയിറങ്ങുന്നത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാറിനും താൽപര്യമില്ല. അപ്പീല്‍ നല്കാന് തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല.
കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്മെൻറ് നടപടി ആരംഭിച്ചു. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ചീഫ് ഓഫിസിെൻറ അനുമതിയില്ലാതെ അവധി നല്‍കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി. ബസ് സര്‍വിസുകളെ ബാധിക്കാത്ത വിധത്തില്‍ മാത്രമേ വീക്ക്ലി, ഡ്യൂട്ടി ഓഫുകള്‍ അനുവദിക്കുകയുള്ളൂ. ഡ്രൈവര്‍-കം കണ്ടക്ടര്‍ സംവിധാനം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം.
കോടതി ചേരുന്നതിന് മുമ്പ് മുഴുവൻ താൽകാലിക ജോലിക്കാരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈകോടതി നേരത്തെ നൽകിയിരുന്ന അന്ത്യശാസനം. രാവിലെ കോടതി ആരംഭിച്ചപ്പോൾ തൊഴിലാളികളെ പിരിച്ചുവിടാനായി നടപടികൾ ആരംഭിച്ചെന്നും നോട്ടീസ് നൽകിയെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. നിങ്ങൾ യാത്രക്കാരെയും കോടതിയെയും വട്ടം കറക്കുകയാണെന്ന് ഹൈകോടതി വിമർശിച്ചു.
ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഒരു താൽകാലിക ജീവനക്കാരൻ പോലും സർവീസിൽ ഇല്ലെന്ന് ഉറപ്പാക്കണം. നാളെ രാവിലെ 10 മണിക്ക് നടപടിയെ കുറിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കണം. ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈകോടതി താക്കീത് നൽകി.
പി.എസ്.സി പരീക്ഷ എഴുതി ലിസ്റ്റിൽ വന്നവരെ നിയമിക്കാതിരിക്കാൻ സാധിക്കില്ല. രണ്ട് വർഷമായി അവർ കാത്തിരിക്കുന്നു. താൽകാലിക ജീവനക്കാർക്ക് പരിഗണന നൽകുന്നു. എത്രകാലം നിങ്ങൾക്ക് ജനത്തെ മണ്ടന്മാർ ആക്കാൻ കഴിയും. എന്ത് ന്യായീകരണമാണ് കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത്. താൽകാലിക ജീവനക്കാർ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും മാധ്യമങ്ങൾ ഇവിടെ ഉള്ളതിനാൽ ബോധപൂർവമാണ് ഇത് പറയുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.
ഹൈകോടതി ഉത്തരവിന്റെയും പിന്നാലെയുള്ള അന്ത്യശാസനത്തിന്റെയും ഫലമായി എട്ടും ഒമ്പതും വർഷം സർവിസുള്ള 3851 പേരാണ് പുറത്താക്കുന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് വിവിധ ഡിപ്പോകൾക്ക് കൈമാറിയത്.
കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ട് ഉത്തരവിറങ്ങി.
താൽക്കാലികക്കാരാണെങ്കിലും ഷെഡ്യൂളുകൾക്കും കലക്ഷനും വേണ്ടി വിയർപ്പൊഴുക്കിയ എംപാനൽ കണ്ടക്ടർമാർ ഇനി മുതൽ കെ.എസ്.ആർ.ടി.സിയിലില്ല. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെ.എസ്.ആർ.ടി.സിയിലെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ നിയമന ശിപാര്‍ശ നല്‍കിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവിെൻറയും പിന്നാലെയുള്ള അന്ത്യശാസനത്തിെൻറയും ഫലമായി എട്ടും ഒമ്പതും വർഷം സർവിസുള്ള 3851 പേരാണ് പുറത്താക്കിയന്നത്. പട്ടിക തയാറാക്കി രാത്രി വൈകിയാണ് ഡിപ്പോകൾക്ക് കൈമാറിയത്. വർഷങ്ങൾ നീണ്ട ആത്മബന്ധം അപ്രതീക്ഷിതമായി മുറിച്ചു മാറ്റുന്നതിെൻറ പിടച്ചിലോെടയാണ് പലരും ടിക്കറ്റ് മെഷീനുകൾ തിരികെയേൽപിച്ച് കെ.എസ്.ആർ.ടി.സി ജീവിതത്തിന് സിംഗിൾ ബെൽ കൊടുത്തത്.
ഗ്രാമങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ളതുമായ രാത്രി കാല അവസാന സർവിസായ സ്റ്റേ ഡ്യൂട്ടികൾക്ക് പലപ്പോഴും നിയോഗിക്കുന്നത് എംപാനലുകാരെയാണ്. സ്ഥിരം യാത്രക്കാർ അവസാന ബസുകളിൽ ഏറെയുമുണ്ടാകുമെന്നതിനാൽ വ്യക്തി ബന്ധങ്ങളിൽ നിന്നുകൂടിയുള്ള വിട പറച്ചിലായിരുന്നു പലർക്കും അവസാന ഷെഡ്യൂൾ.
സ്ഥാപനം തിരിച്ചു വിളിക്കുമെന്ന പ്രത്യാശയോടെയാണ് ഇവരിൽ പലരും പടിയിറങ്ങുന്നത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാറിനും താൽപര്യമില്ല. അപ്പീല്‍ നല്കാന് തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല.
കണ്ടക്ടര്‍മാരുടെ അഭാവം കാരണം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ മാനേജ്മെൻറ് നടപടി ആരംഭിച്ചു. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധികള്‍ നിയന്ത്രിച്ചിട്ടുണ്ട്. ചീഫ് ഓഫിസിെൻറ അനുമതിയില്ലാതെ അവധി നല്‍കേണ്ടതില്ലെന്ന് ഉത്തരവിറങ്ങി. ബസ് സര്‍വിസുകളെ ബാധിക്കാത്ത വിധത്തില്‍ മാത്രമേ വീക്ക്ലി, ഡ്യൂട്ടി ഓഫുകള്‍ അനുവദിക്കുകയുള്ളൂ. ഡ്രൈവര്‍-കം കണ്ടക്ടര്‍ സംവിധാനം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പിരിച്ചുവിടാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് എംപാനല്‍ ജീവനക്കാരുടെ തീരുമാനം.
Tags:
KERALA