കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിലേക്കു ദുബായ് കേന്ദ്രമായുള്ള ഫ്ലൈ
ദുബായ് വിമാനക്കമ്പനിയും. കോഴിക്കോട്– ദുബായ് സെക്ടറിൽ ഫെബ്രുവരിയിൽ സർവീസ്
ആരംഭിക്കും.
ഇതുസംബന്ധിച്ച പ്രാഥമിക പഠനങ്ങൾക്കായി ഫ്ലൈ ദുബായ് കമ്പനിയുടെ എയറോഡ്രാം ജനറൽ മാനേജർ സൈമൺ ബിഗ്രിഗിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ട്രാഫിക് മാനേജ്മെന്റ് ചീഫ് കെ.മുഹമ്മദ് ഷാഹിദ്, ജോയിന്റ് ജനറൽ മാനേജർ ഒ.വി.മാക്സിസ് തുടങ്ങിയവരുമായി ചർച്ച നടത്തി.
185 പേർക്ക് യാത്ര ചെയ്യാവുന്ന ‘സി’ ശ്രേണിയിൽപ്പെട്ട 737 –800, 737–900 വിമാനങ്ങളാണു സർവീസിനായി പരിഗണിക്കുന്നത്. എമിറേറ്റ്സ് എയർലൈൻസിന്റെ സഹോദര സ്ഥാപനമായ ഫ്ലൈ ദുബായ് പുലർച്ചെ 2.15നു ദുബായിൽനിന്നു കോഴിക്കോട്ടെത്തി 3.15നു തിരിച്ചു ദുബായിലേക്കു പോകുംവിധം സർവീസ് ക്രമീകരിക്കാനാണ് നിലവിലെ ധാരണ.
ഈ വിമാനം വരുന്നതോടെ കോഴിക്കോട്– ദുബായ് സെക്ടറിലെ യാത്രാ സൗകര്യം വർധിക്കും. ഫ്ലൈ ദുബായ് വിമാനക്കമ്പനിയുടെ കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സംബന്ധിച്ചുള്ള കാര്യങ്ങൾ ‘ഭദ്ര’ കമ്പനിയുടെ എയർപോർട്ട് മാനേജർ സുരേഷുമായി ചർച്ചചെയ്തു.
ഫ്ളൈ ദുബായി ഫെബ്രുവരി ഒന്നുമുതല്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് 2019 ഫെബ്രുവരി ഒന്നുമുതല്‍ ഫ്ളൈ ദുബായ് വിമാനം സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് കരിപ്പൂര്‍-ദുബായ് സെക്ടറില്‍ നടത്തുന്നത്. 188 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബി 737-800 ഇനത്തില്‍ പെട്ട ബജറ്റ് വിമാനങ്ങളാണ് സര്‍വീസിനായി എത്തിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 6.05ന് ദുബായിലെത്തും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രാദേശിക സമയം രാവിലെ 8.20ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്കുശേഷം 1.45ന് കരിപ്പൂരില്‍ എത്തും.
ഇതുസംബന്ധിച്ച പ്രാഥമിക പഠനങ്ങൾക്കായി ഫ്ലൈ ദുബായ് കമ്പനിയുടെ എയറോഡ്രാം ജനറൽ മാനേജർ സൈമൺ ബിഗ്രിഗിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ട്രാഫിക് മാനേജ്മെന്റ് ചീഫ് കെ.മുഹമ്മദ് ഷാഹിദ്, ജോയിന്റ് ജനറൽ മാനേജർ ഒ.വി.മാക്സിസ് തുടങ്ങിയവരുമായി ചർച്ച നടത്തി.
185 പേർക്ക് യാത്ര ചെയ്യാവുന്ന ‘സി’ ശ്രേണിയിൽപ്പെട്ട 737 –800, 737–900 വിമാനങ്ങളാണു സർവീസിനായി പരിഗണിക്കുന്നത്. എമിറേറ്റ്സ് എയർലൈൻസിന്റെ സഹോദര സ്ഥാപനമായ ഫ്ലൈ ദുബായ് പുലർച്ചെ 2.15നു ദുബായിൽനിന്നു കോഴിക്കോട്ടെത്തി 3.15നു തിരിച്ചു ദുബായിലേക്കു പോകുംവിധം സർവീസ് ക്രമീകരിക്കാനാണ് നിലവിലെ ധാരണ.
ഈ വിമാനം വരുന്നതോടെ കോഴിക്കോട്– ദുബായ് സെക്ടറിലെ യാത്രാ സൗകര്യം വർധിക്കും. ഫ്ലൈ ദുബായ് വിമാനക്കമ്പനിയുടെ കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സംബന്ധിച്ചുള്ള കാര്യങ്ങൾ ‘ഭദ്ര’ കമ്പനിയുടെ എയർപോർട്ട് മാനേജർ സുരേഷുമായി ചർച്ചചെയ്തു.

ഫ്ളൈ ദുബായി ഫെബ്രുവരി ഒന്നുമുതല്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് 2019 ഫെബ്രുവരി ഒന്നുമുതല്‍ ഫ്ളൈ ദുബായ് വിമാനം സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് കരിപ്പൂര്‍-ദുബായ് സെക്ടറില്‍ നടത്തുന്നത്. 188 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബി 737-800 ഇനത്തില്‍ പെട്ട ബജറ്റ് വിമാനങ്ങളാണ് സര്‍വീസിനായി എത്തിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 6.05ന് ദുബായിലെത്തും.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രാദേശിക സമയം രാവിലെ 8.20ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്കുശേഷം 1.45ന് കരിപ്പൂരില്‍ എത്തും.
Tags:
KOZHIKODE