Trending

മിഠായിത്തെരുവിലെ വാഹനപ്രവേശനം:ജനഹിതമറിയാന്‍ സര്‍വേ, വ്യാപാരികളുടെ നിരാഹാര സമരം

കോഴിക്കോട്: മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച്‌ ജനാഭിപ്രായം ആരായാന്‍ ഐഐഎമ്മിന്‍റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വേ നടത്തും. 
 

മിഠായിത്തെരുവിലെ ഗതാഗതം സംബന്ധിച്ച്‌ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ അധ്യക്ഷതയില്‍ വ്യാപാര സംഘടന നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സര്‍വേ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
രാത്രി 11 മുതല്‍ രാവിലെ ഒന്പത് വരെയായി ഗതാഗതം നിജപ്പെടുത്തുമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.

ചെറിയ ഗുഡ്സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വീസ് നടത്താം. അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് അടയാളപ്പെടുത്തിയ നിശ്ചിത ഭാഗത്ത് കച്ചവടം നടത്താം. എന്നാല്‍ എസ്കെ സ്ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല. 


മിഠായിത്തെരുവില്‍ കലാകാരന്മാര്‍ക്ക് വിലക്കുണ്ടാവില്ലെന്ന് മേയര്‍ അറിയിച്ചു. ഗതാഗത തടസവും തിരക്കും ഉണ്ടാകാത്ത തരത്തില്‍ വാരാന്ത്യങ്ങളില്‍ ചെറിയ പരിപാടികള്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു. 


കളക്ടര്‍ യു.വി. ജോസ്, റീജണല്‍ ടൗണ്‍ പ്ലാനര്‍ എ.വി. അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ. അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എം. ടോണി, സൗത്ത് എസിപി അബ്ദുള്‍ റസാഖ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍, എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


അതേ സമയം മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 

തെറ്റായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് പവ്യാപാരികളെ കൂടുതല്‍ പ്രയാസത്തിലേക്കു തള്ളിവിടരുതെന്ന് സമരം ഉദ്ഘാടനം ചെയ്ത സമിതി സംസ്ഥാന പ്രസിഡന്‍റ് വി.കെ.സി. മമ്മത്‌കോയ എംഎല്‍എ പറഞ്ഞു.
വാഹനനിരോധനമേര്‍പ്പെടുത്തിയാലും ആളുകള്‍ എത്തുമെന്നാണ് കരുതിയത്. എന്നാല്‍ പരിഷ്‌കരണം വ്യാപാരികള്‍ക്ക് വലിയ കച്ചവട നഷ്ടമാണ് വരുത്തിയിരിക്കുന്നത്.


ആരുടെയും ജീവിതമാര്‍ഗം നശിപ്പിച്ചു കൊണ്ടല്ല പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ഡോ. ഷെരീഫ് റഷീദ് പറഞ്ഞു. സമരത്തിന് ചേംബര്‍ പിന്തുണ അറിയിച്ചു. 


വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം നിസാര്‍ , മിഠായിത്തെരുവ് യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. മിഠായിത്തെരുവില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. 


ഇഖ്ബാല്‍, രാജേഷ് കുഞ്ഞപ്പന്‍, ഭക്തവല്‍സന്‍, വിജി പെണ്‍കൂട്ട് , നവീന്ദ്രന്‍, സുധീഷ് പാട്ടുകൂട്ടം, ഷൈജു, സാഹിദ്, ഗഫൂര്‍ രാജധാനി, രാജഗോപാല്‍, മേച്ചേരി ബാബുരാജ്, കബീര്‍ സലാല, പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right