Trending

H1N1:മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്‌ വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇന്‍ഫ്ലുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് എച്ച്‌ വണ്‍ എന്‍ വണ്‍. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. 



ചുമക്കുന്പോഴും തുമ്മുന്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. . ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുള്ളവര്‍ക്ക് രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. 


സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. ജില്ലയില്‍ കഴിഞ്ഞ മാസം 32 കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്:
 ദിശ ഹെല്‍പ്പ് ലൈന്‍ ടോള്‍ഫ്രീ നന്പറായ 1056 ലോ,
0471-2552056 എന്നീ നന്പറുകളിലോ ജില്ലാ ഐഡിഎസ്പി സെല്ലിലെ
 0495 2376063 എന്നീ നമ്പറിലോ ലഭിക്കും.


 

രോഗലക്ഷണങ്ങള്‍.

പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. .


പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധ്യതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം. രോഗബാധയുടെ കാഠിന്യം അനുസരിച്ച്‌ രോഗത്തെ മൂന്നായി തരം തിരച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. .




പ്രത്യേക സ്വാബ് ഉപയോഗിച്ച്‌ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രാവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്നോളജി കേന്ദ്രം, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കുന്നത്. .


വൈറസിനെ നശിപ്പിക്കുന്ന "ഒസാള്‍ട്ടമിവിര്‍" മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭിക്കും. .
 

ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്‌ഐവി ബാധിതര്‍, അവയവം മാറ്റിവച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്. .
 

മുന്‍കരുതലുകള്‍.

=കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. 


=സോപ്പും, വെള്ളവും ഉപയോഗിച്ച്‌ ഇടയ്ക്കിടക്ക് കഴുകുക, .


=യാത്രയ്ക്ക് ശേഷം ഉടന്‍ കുളിക്കുക. .


=രോഗികളുമായുളള സന്പര്‍ക്കം ഒഴിവാക്കുക. .


=രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക. .


=കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുകയും യാത്ര ഒഴിവാക്കുകയും ചെയ്യുക. .


=തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച്‌ പൊത്തിപ്പിടിക്കുക. ഉടന്‍ തന്നെ കൈ നന്നായി കഴുകുക. .


= വിദ്യാര്‍ഥികളില്‍ രോഗലക്ഷണം കണ്ടാല്‍ സ്കൂളില്‍ വിടാതിരിക്കുക. സ്കൂളുകളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ സ്കൂള്‍ അസംബ്ലി അത്യാവശ്യഘട്ടത്തില്‍ മാത്രം ചേരുക. .


=ധാരാളം വെള്ള കുടിക്കുക/ നന്നായി ഉറങ്ങുക. .


= പോഷകാഹാരം കഴിക്കുക. .


= ഇളം ചൂടുളള പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കുക. .


= എത്ര വിശ്രമം എടുക്കുന്നുവോ രോഗം ഭേദമാകുവാനുളള സാധ്യത അത്രയും വര്‍ദ്ധിക്കും.
Previous Post Next Post
3/TECH/col-right