Trending

കര്‍ണാടക തദ്ദേശഭരണ തെരഞ്ഞെടുപ്പ്; മികച്ച വിജയം നേടി കോണ്‍ഗ്രസ്‌, 10 ജില്ലകളില്‍ ഭൂരിപക്ഷം


കര്‍ണാടക തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്‌. 22 ജില്ലകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്തിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. 105 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് ഓഗസ്റ്റ് 31-ന് തെരഞ്ഞെടുപ്പു നടന്നത്. 2662 സീറ്റുകളില്‍ 982 എണ്ണം കോണ്‍ഗ്രസ് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

ബെല്ലാരി, ബിദാര്‍, ഗദഗ്, മൈസുരു, ഉത്തര കന്നഡ, റായ്ചുര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. മറുവശത്ത് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായ ജനതാദള്‍ സെക്കുലര്‍ (ജെഡി-എസ്) 375 സീറ്റില്‍ വിജയിച്ചു. ഹാസന്‍, മാണ്ഡ്യ, തുമകുരു ജില്ലകളില്‍ ജെഡിഎസ് വ്യക്തമായ ഭൂരിപക്ഷം നേടി. മുഖ്യപ്രതിപക്ഷമായ ബിജെപി 929 സീറ്റുകളില്‍ വിജയിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ തുടങ്ങിയ തീരദേശ ജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ വിജയം. 329 സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്. വെള്ളിയാഴ്ചയാണ് 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ നിരവധി സ്ഥലങ്ങളില്‍ തൂക്ക്‌സഭക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കാനാണ് സാധ്യത. ഈ മാസം കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 8340 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടിയത്.
Previous Post Next Post
3/TECH/col-right