കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ബസുകള്‍ എത്താത്തതുമൂലം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്.
കോഴിക്കോട്-താമരശ്ശേരി റൂട്ടിൽ കുന്നമംഗലം-പടനിലം-കച്ചേരി മുക്ക് എളേറ്റിൽ-പൂനൂർ വഴി ഒരു ബസ് ഇപ്പോൾ നിലവിലുണ്ടെങ്കിലും,നേരത്തെ നാല് ഫുൾ ട്രിപ്പ് ഉണ്ടായിരുന്നെങ്കിലും..ഇപ്പോൾ അത് ഒന്നര ട്രിപ്പ് മാത്രമാണ് ഉള്ളത്. ഈ റൂട്ടിൽ അതൊരു ബസ് മാത്രമേ ഉള്ളൂ.രാവിലെ 6 am താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് - 8.45ന് താമരശേശരിയിൽ തിരിച്ചെത്തി വീണ്ടും 9 മണിക് കോഴിക്കോട്ടേക്ക് പോയാൽ പിറേറന്നാണ് ആ ബസ് കാണുന്നത്. യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായ മറ്റു ട്രിപ്പുകൾ കൂടി സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനുശേഷം മെഡിക്കല്‍ കോളജ് വഴി മാനന്തവാടിക്ക് ബസ് എത്തിയത് 10.15നാണ്. ഇതിനിടെ കല്പ്പറ്റയ്ക്ക് ആളില്ലാതെ ബസ് പോകുകയും ചെയ്തു.10. 15ന് ഒരു പോയിന്റ് ടു പോയിന്റ് ബസും ഓര്‍ഡിനറി ബസും ഒരുമിച്ചെത്തുകയും ചെയ്തു.ചെലവൂര്‍, വെള്ളിമാടുകുന്ന്, മലാപ്പറമ്ബ് , ഇഖ്റ തുടങ്ങിയ സ്ഥലത്തേക്ക് നിരവധി യാത്രക്കാരാണ് കുന്നമംഗലത്തുംമറ്റും ബസ് കാത്തിരിക്കുന്നത്.
രാവിലെ ആറിനും ഏഴിനും ഇടയില്‍ നാല് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. സൂപ്പര്ഫാസ്റ്റുകള്ക്കും ടിടി സര്‍വീസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല.'
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതല്‍ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഇവര്‍ മറ്റ് ബസുകള്‍ തടഞ്ഞതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ രാവിലെ പോകേണ്ട പാലക്കാട് ബസ് മണ്ണാര്‍ക്കാടുവരെ ഓടിക്കാന്‍ തയാറാവുകയായിരുന്നു.
സംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വീസുകള്‍ താമരശേരി ഡിപ്പോയിലേക്കു മാറ്റിയിരുന്നു.
കോഴിക്കോട്ടു നിന്ന് രാവിലെ 6.40 ന് പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ് രാത്രി ഏഴോടെ കോഴിക്കോട്ട് ട്രിപ്പ് അവസനിപ്പിച്ച് പാവങ്ങാട് ഡിപ്പോയിലാണ് സ്റ്റേ ചെയ്തിരുന്നത്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ് താമരശേരിയിലേക്കു മാറ്റിയപ്പോള്‍ സ്റ്റേ താമരശേരിയിലേക്കു മാറ്റി. ബസ് രാത്രി താമരശേരി നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ട്രിപ്പ് കട്ട് ചെയ്തു.
ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു.നേരത്തെ കോഴിക്കോട് ഡിപ്പോയിലുള്ള ജീവനക്കാരാണ് ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ താമരശേരി ഡിപ്പോയിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
പുതിയ മാറ്റം സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതേസമയംതാമരശേരി ഡിപ്പോയില്‍ ഷെഡ്യൂള്‍ പ്രകാരം ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ വേണ്ട അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു
മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ബസുകള്‍ എത്താത്തതുമൂലം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്.
കോഴിക്കോട്-താമരശ്ശേരി റൂട്ടിൽ കുന്നമംഗലം-പടനിലം-കച്ചേരി മുക്ക് എളേറ്റിൽ-പൂനൂർ വഴി ഒരു ബസ് ഇപ്പോൾ നിലവിലുണ്ടെങ്കിലും,നേരത്തെ നാല് ഫുൾ ട്രിപ്പ് ഉണ്ടായിരുന്നെങ്കിലും..ഇപ്പോൾ അത് ഒന്നര ട്രിപ്പ് മാത്രമാണ് ഉള്ളത്. ഈ റൂട്ടിൽ അതൊരു ബസ് മാത്രമേ ഉള്ളൂ.രാവിലെ 6 am താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് - 8.45ന് താമരശേശരിയിൽ തിരിച്ചെത്തി വീണ്ടും 9 മണിക് കോഴിക്കോട്ടേക്ക് പോയാൽ പിറേറന്നാണ് ആ ബസ് കാണുന്നത്. യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായ മറ്റു ട്രിപ്പുകൾ കൂടി സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനുശേഷം മെഡിക്കല്‍ കോളജ് വഴി മാനന്തവാടിക്ക് ബസ് എത്തിയത് 10.15നാണ്. ഇതിനിടെ കല്പ്പറ്റയ്ക്ക് ആളില്ലാതെ ബസ് പോകുകയും ചെയ്തു.10. 15ന് ഒരു പോയിന്റ് ടു പോയിന്റ് ബസും ഓര്‍ഡിനറി ബസും ഒരുമിച്ചെത്തുകയും ചെയ്തു.ചെലവൂര്‍, വെള്ളിമാടുകുന്ന്, മലാപ്പറമ്ബ് , ഇഖ്റ തുടങ്ങിയ സ്ഥലത്തേക്ക് നിരവധി യാത്രക്കാരാണ് കുന്നമംഗലത്തുംമറ്റും ബസ് കാത്തിരിക്കുന്നത്.
രാവിലെ ആറിനും ഏഴിനും ഇടയില്‍ നാല് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. സൂപ്പര്ഫാസ്റ്റുകള്ക്കും ടിടി സര്‍വീസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല.'
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതല്‍ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഇവര്‍ മറ്റ് ബസുകള്‍ തടഞ്ഞതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ രാവിലെ പോകേണ്ട പാലക്കാട് ബസ് മണ്ണാര്‍ക്കാടുവരെ ഓടിക്കാന്‍ തയാറാവുകയായിരുന്നു.
സംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വീസുകള്‍ താമരശേരി ഡിപ്പോയിലേക്കു മാറ്റിയിരുന്നു.
കോഴിക്കോട്ടു നിന്ന് രാവിലെ 6.40 ന് പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ് രാത്രി ഏഴോടെ കോഴിക്കോട്ട് ട്രിപ്പ് അവസനിപ്പിച്ച് പാവങ്ങാട് ഡിപ്പോയിലാണ് സ്റ്റേ ചെയ്തിരുന്നത്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ് താമരശേരിയിലേക്കു മാറ്റിയപ്പോള്‍ സ്റ്റേ താമരശേരിയിലേക്കു മാറ്റി. ബസ് രാത്രി താമരശേരി നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ട്രിപ്പ് കട്ട് ചെയ്തു.
ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു.നേരത്തെ കോഴിക്കോട് ഡിപ്പോയിലുള്ള ജീവനക്കാരാണ് ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ താമരശേരി ഡിപ്പോയിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
പുതിയ മാറ്റം സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതേസമയംതാമരശേരി ഡിപ്പോയില്‍ ഷെഡ്യൂള്‍ പ്രകാരം ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ വേണ്ട അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു