നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍
അസാധുവാക്കിയാല്‍ എങ്ങനിരിക്കും. ഇന്‍ഡ്യയില്‍ ചരക്ക് നീക്കം നില്‍ക്കും.
ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാതാകും. ഉള്ള ഭക്ഷണങ്ങളുടെ വില കൂടും. അത് പോട്ടെ
എന്ന് വെയ്ക്കാം. കുടുംബങ്ങള്‍ രണ്ടിടത്തായി ചിതറി പോകാന്‍ സാദ്ധ്യതയുണ്ട്.
ശമ്പളക്കാരല്ലാത്ത ദിവസ വേതനക്കാര്‍ക്ക് ജോലികള്‍ക്ക് എത്താന്‍ സാധിക്കാതെ
വരും. അവരുടെ വരുമാനമാര്‍ഗ്ഗം അതോടെ നിലയ്ക്കും. രാജ്യം മൊത്തം
അനിശ്ചിതത്വത്തിന്റെ നാളുകള്‍.
നോട്ട് അസാധുവാക്കല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിനെ സാധാരണക്കാരന് മനസ്സിലാവും വിധം ഡ്രൈവിങ് ലൈസന്‍സ് നിരോധനവുമായി താരതമ്യം ചെയ്ത് ഇഴകീറി ചര്‍ച്ച ചെയ്തിരിക്കുകയാണ് രഞ്ജിത്ത് ആന്‍ണറിയുടെ 'നോട്ട് അസാധുവാക്കല്‍ രണ്ടാം വര്‍ഷം' എന്ന പോസ്റ്റില്‍. പത്ത് മണിക്കൂറിനകം 1000ത്തോളം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'ഇന്ത്യയിലെ 95% ഡ്രൈവിങ് ലൈസന്‍സും അനധികൃതമായി സംഘടിപ്പിച്ചവയാണ്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി കൊടുത്തും, ഡ്രൈവിങ് ടെസ്റ്റുകളില്‍ കള്ളത്തരവും കാണിച്ചാണ് പലരും ഡ്രൈവിംങ് ലൈസന്‍സ് എടുത്തിരിക്കുന്നത്. ഇങ്ങനെ ഡ്രൈവിങ്ങിലെ ബാലപാഠങ്ങള്‍ പോലും അറിയാതെ ലൈസന്‍സ് നേടിയവരാണ് ഇന്‍ഡ്യയിലെ 90% റോഡ് ആക്‌സിഡന്റുകള്‍ക്കും കാരണം.
ഈ മുകളിലെ പാരഗ്രാഫ് മൊത്തം പൊട്ടത്തെറ്റാണ്. ഇന്‍ഡ്യയില്‍ 95% ലൈസന്‍സ്സുകളും അനധികൃതമായി സംഘടിപ്പിച്ചതാണോ?. എനിക്കറിയില്ല. ഇനി ഡ്രൈവിങ് അറിയാത്തവരാണോ റോഡ് അപകടങ്ങള്‍ക്ക് കാരണം? അതും ഉറപ്പില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ ഈ സ്റ്റേറ്റ്‌മെന്റ് വേരിഫൈ ചെയ്യാന്‍ ഉപയുക്തമായ ഡാറ്റകള്‍ ഒന്നും ലഭ്യമല്ല. അനിധികൃതമായ ലൈസന്‍സ് നേടിയ എത്രപേര്‍ എത്ര റോഡപകടങ്ങൾ ഉണ്ടാക്കി എന്നറിയാന്‍ നിലവില്‍ ഡാറ്റ ഒന്നും ഇല്ല.
ഡാറ്റ ഒന്നുമില്ലെങ്കിലും ഞാന്‍ ഈ തിയറിയില്‍ വിശ്വസിക്കുന്നു. കിട്ടുന്ന പൊതുവേദികളിലും, സൗഹൃദ സദസ്സുകളിലും ഞാന്‍ ഈ തിയറി പല രീതിയില്‍ അവതരിപ്പിക്കുന്നു. ഈ സ്റ്റേറ്റ്‌മെന്റ് എന്റെ ഐഡിയോളജിയുടെ ഭാഗമാക്കുന്നു. എന്റെ അനുയായികളെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഈ സ്റ്റേജില്‍ ബാലിശമായ ഒരു സ്റ്റേറ്റ്‌മെന്റിന് ഒരു റെട്ടറിക്കിന്റെ പരിവേഷം ലഭിക്കുന്നു.
ഇത്തരം തെളിവുകളുടെ അഭാവമുള്ള സ്റ്റേറ്റ്‌മെന്റുകള്‍ വിശ്വസനീയമായി അവതിരപ്പിക്കുന്ന കലയ്ക്കാണ് റെട്ടറിക് എന്ന ഇംഗ്ലീഷ് പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.ഇനി ഒരുവേള എനിക്ക് അധികാരം കിട്ടി എന്നിരിക്കട്ടെ. ഒരു സുപ്രഭാതത്തില്‍ ഞാന്‍ നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ്സുകള്‍ അസാധുവാക്കുന്നു. അന്ന് രാത്രി 12 മണിയോടെ എല്ലാവരുടെയും ഡ്രൈവിങ് ലൈസന്‍സ്സ് റദ്ദാക്കപ്പെടും. പിറ്റേ ദിവസം വണ്ടിയുമായി ഇറങ്ങുന്ന ആളെ കൊലപാതക ശ്രമം ആരോപിച്ച് ജയിലില്‍ അടയ്ക്കും. സർക്കാർ ഒരുക്കിയിരിക്കുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് സെന്ററുകളില്‍ നിന്ന് പുതിയ പാഠ്യ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവ വിജയകരമായി പാസ്സായാല്‍ പുതിയ ലൈസന്‍സ് ലഭിക്കും.
ഡ്രൈവിങ് ലൈസന്‍സ്സ് നിരോധിച്ചാലുള്ള കഷ്ടപ്പാടുകള്‍ ഒന്ന് ആലോചിച്ചു നോക്കു !. ഇന്‍ഡ്യയില്‍ ചരക്ക് നീക്കം നില്‍ക്കും. ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാതാകും. ഉള്ള ഭക്ഷണങ്ങളുടെ വില കൂടും. അത് പോട്ടെ എന്ന് വെയ്ക്കാം. കുടുംബങ്ങള്‍ രണ്ടിടത്തായി ചിതറി പോകാന്‍ സാദ്ധ്യതയുണ്ട്. ശമ്പളക്കാരല്ലാത്ത ദിവസ വേതനക്കാര്‍ക്ക് ജോലികള്‍ക്ക് എത്താന്‍ സാധിക്കാതെ വരും. അവരുടെ വരുമാനമാര്‍ഗ്ഗം അതോടെ നിലയ്ക്കും. രാജ്യം മൊത്തം അനിശ്ചിതത്വത്തിന്റെ നാളുകള്‍.
ഇത്രയും ആയാല്‍ പണി ഏകദേശം പാളിയെന്ന് എനിക്ക് മനസ്സിലാകും. അതോടെ പുതിയ ന്യായീകരണവുമായി എനിക്കിറങ്ങണ്ടി വരും. റെട്ടറിക്കുകളെ സാധൂകരിക്കാനായി പുതിയ റെട്ടറിക്കുകള്‍ കണ്ടുപിടിക്കേണ്ടി വരും.
വാഹനങ്ങളില്ലാത്ത റോഡുകളില്‍ സൈക്കിള്‍ നിറയുന്നതോടെ ഇന്‍ഡ്യയില്‍ വായു മലിനീകരണം കുറയും. ദിവസവും സൈക്കിള്‍ ചവിട്ടുന്നതോടെ ജനങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. ഇന്‍ഡ്യയുടെ അഭിമാനമാണ് ഇന്‍ഡ്യന്‍ റെയില്‍ വേ. നമ്മുടെ പട്ടാളക്കാര്‍ രാജ്യാതിര്‍ത്തിയിലേയ്ക്ക് എത്താനുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനമാണ് ട്രെയിനുകള്‍. മിക്കവാറും സെക്കന്‍ഡ് ക്ലാസ്സിലെ പലക സീറ്റിലിരുന്ന് ദിവസങ്ങളോളം യാത്രചെയ്താലാണ് പട്ടാളക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാജ്യത്തിന് വേണ്ടി കാവല്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന് മൂന്നും നാലും ദിവസം ട്രെയിനില്‍ യാത്ര ചെയ്യാമെങ്കില്‍ ദിവസവും രണ്ട് മണിക്കൂര്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം?
21ാം നൂറ്റാണ്ടിലെ ഇന്‍ഡ്യ വ്യോമയാത്രയുടേതാണ്. ഇന്‍ഡ്യയിലെ വ്യോമയാത്രാ മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരു നീക്കവും കൂടെയാണ് ലൈസ്സന്‍സ് നിരോധനം. വിമാനയാത്രികരായ ഇന്‍ഡ്യക്കാര്‍ കൂടുന്നതോടെ വിദേശ വിമാന കമ്പനികള്‍ ഇന്‍ഡ്യയിലേയ്‌ക്കെത്തും. മത്സരം കൂടുന്നതോടെ വിമാന യാത്രാ നിരക്കുകള്‍ കുറയുകയും സാധാരണക്കാരനു പോലും വിമാനയാത്ര ലാഭകരവും ആകും.
ഇത്രയും വായിച്ചെത്തിയപ്പോള്‍ നിങ്ങള്‍ക്ക് ഞാനൊരു വിഢിയായി തോന്നുന്നില്ലെ. ഡ്രൈവിങ് ലൈസന്‍സ്സ് നിരോധിക്കാന്‍ സാധിക്കുമൊ?. ജനങ്ങള്‍ ട്രെയിനും വിമാനവുമൊക്കെ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് വെച്ചാല്‍ തന്നെ ഈ ജനങ്ങളെ മൊത്തം ഉള്‍ക്കൊള്ളാനുള്ള ട്രെയിനുകളുണ്ടൊ ?. അസംഭവ്യം. ഒരിക്കലും നടക്കാത്ത ഒരു ഉദാഹരണം ആണിത് എന്ന് തോന്നുന്നില്ലെ ?. ഡ്രൈവിങ് ലൈസന്‍സ് നിരോധനം ഒരു വിഢിത്തമായി തോന്നുന്നവര്‍ക്ക് നോട്ട് നിരോധനവും സ്വാഭാവികമായി തോന്നരുത്. കാരണം നോട്ടും ലൈസെന്‍സ്സും തമ്മില്‍ വലിയ വ്യത്യാസമില്ല.
ഇന്‍ഡ്യയിലെ റോഡുകളില്‍ വാഹനമോടിക്കാനുള്ള പ്രിവിലേജ് ആണ് ഒരു ഡ്രൈവിംഗ് ലൈസന്‍സ്. പലതരം ടെസ്റ്റുകള്‍ക്ക് ശേഷം നേടിയെടുത്തതാണ് ഈ പ്രിവിലേജ്. അത് പോലെ ഇന്‍ഡ്യയുടെ സമ്പദ്ഘടനയില്‍ പങ്കെടുക്കാന്‍ ഒരു പൗരന്‍ അദ്ധ്വാനിച്ച് നേടുന്ന പ്രിവിലേജ് ആണ് ഓരോ നോട്ടുകളും. റോള്‍സ് റോയിസ് ഓടിക്കുന്ന ഒരു പണക്കാരന്റെ കൈയ്യിലെ ഡ്രൈവിംഗ് ലൈസന്‍സ്സിനും, മാരുതി ആള്‍ട്ടൊ ഓടിക്കുന്ന സാധാരണക്കാരന്റെ ഡ്രൈവിംഗ് ലൈസ്സന്‍സ്സിനും ഒരേ മൂല്യമാണ്. ഇന്‍ഡ്യന്‍ രാഷ്ട്രപതിയുടെ കൈയ്യിലിരിക്കുന്ന 1000 രൂപയുടെ മൂല്യവും, മൈക്കാട് പണിക്ക് ഇറങ്ങുന്ന ഒരു സാധാരണക്കാരന്റെ കൈയ്യിലിരക്കണ 1000 രൂപയ്ക്കും ഒരേ മൂല്യമാണ്. അതാണ് ഡ്രൈവിംഗ് ലൈസ്സന്‍സ്സും നോട്ടുമായുള്ള സാമ്യം. നോട്ടു നിരോധിച്ചാലും, ലൈസെന്‍സ് നിരോധിച്ചാലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള സാമ്യവും നമ്മള്‍ കാണാതെ പോകരുത്.
ഡ്രൈവിങ് ലൈസന്‍സ് നിരോധിക്കാന്‍ ഞാന്‍ നിരത്തിയ കാരണങ്ങള്‍ക്ക് ഡാറ്റയുടെ അവലംബമില്ല. ഈ ഡാറ്റയുടെ അവലംബമില്ലാത്തത് കൊണ്ട്, പൂര്‍വ്വ സ്ഥിതിയുമായി താരതമ്യം ചെയ്യാനുള്ള ഒരു ബെഞ്ച്മാര്‍ക്കും ലഭ്യമല്ല. അതായത്, പുതിയ ലൈസന്‍സ്സുകള്‍ നിലവില്‍ വരുമ്പോള്‍ ആക്‌സിഡന്റുകള്‍ ഇല്ലാതാകുമൊ?. കുറയുമൊ?. കുറഞ്ഞെങ്കില്‍ എത്ര കുറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം ലഭിക്കില്ല. അത് പോലെ ആയിരുന്നു നോട്ട് നിരോധനം. കള്ളപ്പണം കൃത്യമായും എത്രയുണ്ട്. എത്ര തിരിച്ചെത്തി. സമ്പത്ത് വ്യവസ്ഥയിൽ കള്ളപ്പണം കുറഞ്ഞൊ ? കുറഞ്ഞെങ്കില്‍ എത്ര കുറഞ്ഞു. ഇവയ്‌ക്കൊന്നും ഒരിക്കലും ഉത്തരം കിട്ടില്ല. കുറഞ്ഞത് കൊണ്ട് സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടായൊ?. ഉണ്ടെങ്കില്‍ അത് എങ്ങനെ അളക്കും എന്നതിനും ഉത്തരമില്ല. ഏതായാലും 99.3% നോട്ടുകളും തിരിച്ചു വന്ന സ്ഥിഥിക്ക് ഈ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കും എന്ന് ഉറപ്പായി.
നോട്ട് നിരോധനവും ഇത് പോലെ ഡാറ്റയുടെ പിന്‍ബലമില്ലാത്ത ചില റെട്ടറിക്കുകളെ മുന്‍നിറുത്തി എടുത്ത തീരുമാനം ആണെന്ന് തെളിഞ്ഞു.
അതിനാല്‍ ഭൂരിപക്ഷം രാഷ്ട്രീയക്കാരും രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ ഡാറ്റയും, ആ ഡാറ്റയുടെ നിജസ്ഥിതിയും ഒക്കെ രണ്ടോ മൂന്നൊ തവണ വാലിഡേറ്റ് ചെയ്യും. നയത്തിന്റെ ഗൂണഭോക്താക്കളെയും, അവ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളവരെയും കൃത്യമായി അപഗ്രഥിക്കും. ഇത്തരം യാതൊരു വാലിഡേഷനും നടത്താതെ കൈകൊണ്ട ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം എന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. വെറും റെട്ടറിക്കുകളെ ആശ്രയിച്ച് ഇത്രയും പബ്ലിക്കായ ഒരു തീരുമാനം എടുക്കാന്‍ ധൈര്യം കാണിച്ച ഒരു ഗവണ്മെന്റിന്റെ മറ്റ് നയങ്ങള്‍ ഇത് പോലെ ആണോ ?. യാതൊരു ഡാറ്റയുടെ പിന്‍ബലമില്ലാതെ ചെറുതും വലുതുമായ എന്തൊക്കെ നയങ്ങളാണ് രഹസ്യമായി ഇവര്‍ നടത്തിയിട്ടുണ്ടാകുക ?. കാലം തെളിയിക്കും എന്ന് മാത്രമേ ആശ്വസിക്കാന്‍ സാധിക്കു.?'
cts:mathrubhumionline
നോട്ട് അസാധുവാക്കല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിനെ സാധാരണക്കാരന് മനസ്സിലാവും വിധം ഡ്രൈവിങ് ലൈസന്‍സ് നിരോധനവുമായി താരതമ്യം ചെയ്ത് ഇഴകീറി ചര്‍ച്ച ചെയ്തിരിക്കുകയാണ് രഞ്ജിത്ത് ആന്‍ണറിയുടെ 'നോട്ട് അസാധുവാക്കല്‍ രണ്ടാം വര്‍ഷം' എന്ന പോസ്റ്റില്‍. പത്ത് മണിക്കൂറിനകം 1000ത്തോളം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'ഇന്ത്യയിലെ 95% ഡ്രൈവിങ് ലൈസന്‍സും അനധികൃതമായി സംഘടിപ്പിച്ചവയാണ്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി കൊടുത്തും, ഡ്രൈവിങ് ടെസ്റ്റുകളില്‍ കള്ളത്തരവും കാണിച്ചാണ് പലരും ഡ്രൈവിംങ് ലൈസന്‍സ് എടുത്തിരിക്കുന്നത്. ഇങ്ങനെ ഡ്രൈവിങ്ങിലെ ബാലപാഠങ്ങള്‍ പോലും അറിയാതെ ലൈസന്‍സ് നേടിയവരാണ് ഇന്‍ഡ്യയിലെ 90% റോഡ് ആക്‌സിഡന്റുകള്‍ക്കും കാരണം.
ഈ മുകളിലെ പാരഗ്രാഫ് മൊത്തം പൊട്ടത്തെറ്റാണ്. ഇന്‍ഡ്യയില്‍ 95% ലൈസന്‍സ്സുകളും അനധികൃതമായി സംഘടിപ്പിച്ചതാണോ?. എനിക്കറിയില്ല. ഇനി ഡ്രൈവിങ് അറിയാത്തവരാണോ റോഡ് അപകടങ്ങള്‍ക്ക് കാരണം? അതും ഉറപ്പില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ ഈ സ്റ്റേറ്റ്‌മെന്റ് വേരിഫൈ ചെയ്യാന്‍ ഉപയുക്തമായ ഡാറ്റകള്‍ ഒന്നും ലഭ്യമല്ല. അനിധികൃതമായ ലൈസന്‍സ് നേടിയ എത്രപേര്‍ എത്ര റോഡപകടങ്ങൾ ഉണ്ടാക്കി എന്നറിയാന്‍ നിലവില്‍ ഡാറ്റ ഒന്നും ഇല്ല.
ഡാറ്റ ഒന്നുമില്ലെങ്കിലും ഞാന്‍ ഈ തിയറിയില്‍ വിശ്വസിക്കുന്നു. കിട്ടുന്ന പൊതുവേദികളിലും, സൗഹൃദ സദസ്സുകളിലും ഞാന്‍ ഈ തിയറി പല രീതിയില്‍ അവതരിപ്പിക്കുന്നു. ഈ സ്റ്റേറ്റ്‌മെന്റ് എന്റെ ഐഡിയോളജിയുടെ ഭാഗമാക്കുന്നു. എന്റെ അനുയായികളെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഈ സ്റ്റേജില്‍ ബാലിശമായ ഒരു സ്റ്റേറ്റ്‌മെന്റിന് ഒരു റെട്ടറിക്കിന്റെ പരിവേഷം ലഭിക്കുന്നു.
ഇത്തരം തെളിവുകളുടെ അഭാവമുള്ള സ്റ്റേറ്റ്‌മെന്റുകള്‍ വിശ്വസനീയമായി അവതിരപ്പിക്കുന്ന കലയ്ക്കാണ് റെട്ടറിക് എന്ന ഇംഗ്ലീഷ് പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.ഇനി ഒരുവേള എനിക്ക് അധികാരം കിട്ടി എന്നിരിക്കട്ടെ. ഒരു സുപ്രഭാതത്തില്‍ ഞാന്‍ നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ്സുകള്‍ അസാധുവാക്കുന്നു. അന്ന് രാത്രി 12 മണിയോടെ എല്ലാവരുടെയും ഡ്രൈവിങ് ലൈസന്‍സ്സ് റദ്ദാക്കപ്പെടും. പിറ്റേ ദിവസം വണ്ടിയുമായി ഇറങ്ങുന്ന ആളെ കൊലപാതക ശ്രമം ആരോപിച്ച് ജയിലില്‍ അടയ്ക്കും. സർക്കാർ ഒരുക്കിയിരിക്കുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് സെന്ററുകളില്‍ നിന്ന് പുതിയ പാഠ്യ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവ വിജയകരമായി പാസ്സായാല്‍ പുതിയ ലൈസന്‍സ് ലഭിക്കും.
ഡ്രൈവിങ് ലൈസന്‍സ്സ് നിരോധിച്ചാലുള്ള കഷ്ടപ്പാടുകള്‍ ഒന്ന് ആലോചിച്ചു നോക്കു !. ഇന്‍ഡ്യയില്‍ ചരക്ക് നീക്കം നില്‍ക്കും. ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാതാകും. ഉള്ള ഭക്ഷണങ്ങളുടെ വില കൂടും. അത് പോട്ടെ എന്ന് വെയ്ക്കാം. കുടുംബങ്ങള്‍ രണ്ടിടത്തായി ചിതറി പോകാന്‍ സാദ്ധ്യതയുണ്ട്. ശമ്പളക്കാരല്ലാത്ത ദിവസ വേതനക്കാര്‍ക്ക് ജോലികള്‍ക്ക് എത്താന്‍ സാധിക്കാതെ വരും. അവരുടെ വരുമാനമാര്‍ഗ്ഗം അതോടെ നിലയ്ക്കും. രാജ്യം മൊത്തം അനിശ്ചിതത്വത്തിന്റെ നാളുകള്‍.
ഇത്രയും ആയാല്‍ പണി ഏകദേശം പാളിയെന്ന് എനിക്ക് മനസ്സിലാകും. അതോടെ പുതിയ ന്യായീകരണവുമായി എനിക്കിറങ്ങണ്ടി വരും. റെട്ടറിക്കുകളെ സാധൂകരിക്കാനായി പുതിയ റെട്ടറിക്കുകള്‍ കണ്ടുപിടിക്കേണ്ടി വരും.
വാഹനങ്ങളില്ലാത്ത റോഡുകളില്‍ സൈക്കിള്‍ നിറയുന്നതോടെ ഇന്‍ഡ്യയില്‍ വായു മലിനീകരണം കുറയും. ദിവസവും സൈക്കിള്‍ ചവിട്ടുന്നതോടെ ജനങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. ഇന്‍ഡ്യയുടെ അഭിമാനമാണ് ഇന്‍ഡ്യന്‍ റെയില്‍ വേ. നമ്മുടെ പട്ടാളക്കാര്‍ രാജ്യാതിര്‍ത്തിയിലേയ്ക്ക് എത്താനുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനമാണ് ട്രെയിനുകള്‍. മിക്കവാറും സെക്കന്‍ഡ് ക്ലാസ്സിലെ പലക സീറ്റിലിരുന്ന് ദിവസങ്ങളോളം യാത്രചെയ്താലാണ് പട്ടാളക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാജ്യത്തിന് വേണ്ടി കാവല്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന് മൂന്നും നാലും ദിവസം ട്രെയിനില്‍ യാത്ര ചെയ്യാമെങ്കില്‍ ദിവസവും രണ്ട് മണിക്കൂര്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം?
21ാം നൂറ്റാണ്ടിലെ ഇന്‍ഡ്യ വ്യോമയാത്രയുടേതാണ്. ഇന്‍ഡ്യയിലെ വ്യോമയാത്രാ മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരു നീക്കവും കൂടെയാണ് ലൈസ്സന്‍സ് നിരോധനം. വിമാനയാത്രികരായ ഇന്‍ഡ്യക്കാര്‍ കൂടുന്നതോടെ വിദേശ വിമാന കമ്പനികള്‍ ഇന്‍ഡ്യയിലേയ്‌ക്കെത്തും. മത്സരം കൂടുന്നതോടെ വിമാന യാത്രാ നിരക്കുകള്‍ കുറയുകയും സാധാരണക്കാരനു പോലും വിമാനയാത്ര ലാഭകരവും ആകും.
ഇത്രയും വായിച്ചെത്തിയപ്പോള്‍ നിങ്ങള്‍ക്ക് ഞാനൊരു വിഢിയായി തോന്നുന്നില്ലെ. ഡ്രൈവിങ് ലൈസന്‍സ്സ് നിരോധിക്കാന്‍ സാധിക്കുമൊ?. ജനങ്ങള്‍ ട്രെയിനും വിമാനവുമൊക്കെ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് വെച്ചാല്‍ തന്നെ ഈ ജനങ്ങളെ മൊത്തം ഉള്‍ക്കൊള്ളാനുള്ള ട്രെയിനുകളുണ്ടൊ ?. അസംഭവ്യം. ഒരിക്കലും നടക്കാത്ത ഒരു ഉദാഹരണം ആണിത് എന്ന് തോന്നുന്നില്ലെ ?. ഡ്രൈവിങ് ലൈസന്‍സ് നിരോധനം ഒരു വിഢിത്തമായി തോന്നുന്നവര്‍ക്ക് നോട്ട് നിരോധനവും സ്വാഭാവികമായി തോന്നരുത്. കാരണം നോട്ടും ലൈസെന്‍സ്സും തമ്മില്‍ വലിയ വ്യത്യാസമില്ല.
ഇന്‍ഡ്യയിലെ റോഡുകളില്‍ വാഹനമോടിക്കാനുള്ള പ്രിവിലേജ് ആണ് ഒരു ഡ്രൈവിംഗ് ലൈസന്‍സ്. പലതരം ടെസ്റ്റുകള്‍ക്ക് ശേഷം നേടിയെടുത്തതാണ് ഈ പ്രിവിലേജ്. അത് പോലെ ഇന്‍ഡ്യയുടെ സമ്പദ്ഘടനയില്‍ പങ്കെടുക്കാന്‍ ഒരു പൗരന്‍ അദ്ധ്വാനിച്ച് നേടുന്ന പ്രിവിലേജ് ആണ് ഓരോ നോട്ടുകളും. റോള്‍സ് റോയിസ് ഓടിക്കുന്ന ഒരു പണക്കാരന്റെ കൈയ്യിലെ ഡ്രൈവിംഗ് ലൈസന്‍സ്സിനും, മാരുതി ആള്‍ട്ടൊ ഓടിക്കുന്ന സാധാരണക്കാരന്റെ ഡ്രൈവിംഗ് ലൈസ്സന്‍സ്സിനും ഒരേ മൂല്യമാണ്. ഇന്‍ഡ്യന്‍ രാഷ്ട്രപതിയുടെ കൈയ്യിലിരിക്കുന്ന 1000 രൂപയുടെ മൂല്യവും, മൈക്കാട് പണിക്ക് ഇറങ്ങുന്ന ഒരു സാധാരണക്കാരന്റെ കൈയ്യിലിരക്കണ 1000 രൂപയ്ക്കും ഒരേ മൂല്യമാണ്. അതാണ് ഡ്രൈവിംഗ് ലൈസ്സന്‍സ്സും നോട്ടുമായുള്ള സാമ്യം. നോട്ടു നിരോധിച്ചാലും, ലൈസെന്‍സ് നിരോധിച്ചാലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കുള്ള സാമ്യവും നമ്മള്‍ കാണാതെ പോകരുത്.
ഡ്രൈവിങ് ലൈസന്‍സ് നിരോധിക്കാന്‍ ഞാന്‍ നിരത്തിയ കാരണങ്ങള്‍ക്ക് ഡാറ്റയുടെ അവലംബമില്ല. ഈ ഡാറ്റയുടെ അവലംബമില്ലാത്തത് കൊണ്ട്, പൂര്‍വ്വ സ്ഥിതിയുമായി താരതമ്യം ചെയ്യാനുള്ള ഒരു ബെഞ്ച്മാര്‍ക്കും ലഭ്യമല്ല. അതായത്, പുതിയ ലൈസന്‍സ്സുകള്‍ നിലവില്‍ വരുമ്പോള്‍ ആക്‌സിഡന്റുകള്‍ ഇല്ലാതാകുമൊ?. കുറയുമൊ?. കുറഞ്ഞെങ്കില്‍ എത്ര കുറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം ലഭിക്കില്ല. അത് പോലെ ആയിരുന്നു നോട്ട് നിരോധനം. കള്ളപ്പണം കൃത്യമായും എത്രയുണ്ട്. എത്ര തിരിച്ചെത്തി. സമ്പത്ത് വ്യവസ്ഥയിൽ കള്ളപ്പണം കുറഞ്ഞൊ ? കുറഞ്ഞെങ്കില്‍ എത്ര കുറഞ്ഞു. ഇവയ്‌ക്കൊന്നും ഒരിക്കലും ഉത്തരം കിട്ടില്ല. കുറഞ്ഞത് കൊണ്ട് സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടായൊ?. ഉണ്ടെങ്കില്‍ അത് എങ്ങനെ അളക്കും എന്നതിനും ഉത്തരമില്ല. ഏതായാലും 99.3% നോട്ടുകളും തിരിച്ചു വന്ന സ്ഥിഥിക്ക് ഈ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കും എന്ന് ഉറപ്പായി.
നോട്ട് നിരോധനവും ഇത് പോലെ ഡാറ്റയുടെ പിന്‍ബലമില്ലാത്ത ചില റെട്ടറിക്കുകളെ മുന്‍നിറുത്തി എടുത്ത തീരുമാനം ആണെന്ന് തെളിഞ്ഞു.
തുഗ്ലക് ആണ് ചരിത്രത്തില്‍ ആദ്യം ഡീമോണിറ്റൈസേഷന്‍ പരീക്ഷിച്ചത്. സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ പിന്‍വലിച്ച് ചെമ്പ് തുട്ടിറക്കി. ചെമ്പ് സര്‍വ്വ സാധാരണമായി ലഭിക്കുന്ന ലോഹമായിരുന്നതിനാല്‍ പ്രജകള്‍ സ്വന്തമായി കാശടിച്ചു തുടങ്ങി. പരിപാടി പൊളിഞ്ഞു. ചെമ്പ് ഖജനാവില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി. ആള്‍ക്കാര്‍ കള്ളത്തുട്ടടക്കം മാറ്റി എടുത്തു. ഖജനാവ് കാലി.ആദ്യമായല്ല ഒരു ഗവണ്മെന്റ് റെട്ടറിക്കുകളെ ബേസ് ചെയ്ത് നയങ്ങള്‍ രൂപീകരിക്കുന്നത്. തുഗ്ലക് തൊട്ട് ബുഷ് അടക്കം ദാ ഇപ്പോള്‍ ട്രമ്പിന്റെയും അനേകം തീരുമാനങ്ങളും റെട്ടറിക്കുകളെ അവലംബിച്ചതാണെന്ന് കാണാം. തുഗ്ലക് ആണ് ചരിത്രത്തില്‍ ആദ്യം ഡീമോണിറ്റൈസേഷന്‍ പരീക്ഷിച്ചത്. സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ പിന്‍വലിച്ച് ചെമ്പ് തുട്ടിറക്കി. ചെമ്പ് സര്‍വ്വ സാധാരണമായി ലഭിക്കുന്ന ലോഹമായിരുന്നതിനാല്‍ പ്രജകള്‍ സ്വന്തമായി കാശടിച്ചു തുടങ്ങി. പരിപാടി പൊളിഞ്ഞു. ചെമ്പ് ഖജനാവില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി. ആള്‍ക്കാര്‍ കള്ളത്തുട്ടടക്കം മാറ്റി എടുത്തു. ഖജനാവ് കാലി. പ്രസിഡന്റ് ബുഷ് സദ്ദാമിന്റെ കയ്യില്‍ രാസായുധങ്ങളുണ്ടെന്ന ധാരണയിലാണ് യുദ്ധത്തിന് ഇറങ്ങിയത്. അവിടെ ചെന്ന് ആദ്യ നാളുകളില്‍ തന്നെ പണി പാളിയെന്ന് മനസ്സിലായി. യുദ്ധം കൊണ്ട് അമേരിക്കന്‍ ഇക്കണോമിക്ക് നഷ്ടം 15 ട്രില്യണ് ഡോളറാണ്. നാഷണല്‍ ഡെബ്റ്റിന് സമാനമായൊരു തുക.
ഒരു നയം ഭൂരിപക്ഷത്തിനും ഗൂണകരമായിരിക്കണം, അഥവാ ആര്‍ക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യന്‍സ്സി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതൊരു ഞാണിന്‍മേല്‍ കളിയാണ്. ഒരു ഐഡിയല്‍ പാരെറ്റൊ എഫിഷ്യന്‍സ്സിയില്‍ ഒരു നയം രൂപവത്കരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ പാരെറ്റൊ എഫിഷ്യന്‍സ്സിയുടെ അടുത്ത് എത്തുന്ന (Near-Pareto) നയങ്ങളെങ്കിലും ആയിരിക്കണം എന്ന് രാഷ്ട്രീയക്കാര്‍ക്ക് നിര്‍ബന്ധമാണ്. അങ്ങനെ തന്നെ ആയിരിക്കണം.സർക്കാർ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ നയ മാറ്റങ്ങളും പാരെറ്റൊ എഫിഷ്യന്‍സ്സി നല്‍കുന്നുണ്ടൊ എന്ന് ശ്രദ്ധിക്കും. പാരെറ്റൊ (Pareto) എന്നത് സാമ്പത്തിക ശാസ്ത്രജ്ഞർക്ക് പരിചയമുള്ള ഒരു വാക്ക് ആണ്. ഒരു നയം ഭൂരിപക്ഷത്തിനും ഗൂണകരമായിരിക്കണം, അഥവാ ആര്‍ക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യന്‍സ്സി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതൊരു ഞാണിന്‍മേല്‍ കളിയാണ്. ഒരു ഐഡിയല്‍ പാരെറ്റൊ എഫിഷ്യന്‍സ്സിയില്‍ ഒരു നയം രൂപവത്കരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ പാരെറ്റൊ എഫിഷ്യന്‍സ്സിയുടെ അടുത്ത് എത്തുന്ന (Near-Pareto) നയങ്ങളെങ്കിലും ആയിരിക്കണം എന്ന് രാഷ്ട്രീയക്കാര്‍ക്ക് നിര്‍ബന്ധമാണ്. അങ്ങനെ തന്നെ ആയിരിക്കണം.
അതിനാല്‍ ഭൂരിപക്ഷം രാഷ്ട്രീയക്കാരും രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ ഡാറ്റയും, ആ ഡാറ്റയുടെ നിജസ്ഥിതിയും ഒക്കെ രണ്ടോ മൂന്നൊ തവണ വാലിഡേറ്റ് ചെയ്യും. നയത്തിന്റെ ഗൂണഭോക്താക്കളെയും, അവ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളവരെയും കൃത്യമായി അപഗ്രഥിക്കും. ഇത്തരം യാതൊരു വാലിഡേഷനും നടത്താതെ കൈകൊണ്ട ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം എന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ കള്ളപ്പണം വസ്തുവായൊ, സ്വര്‍ണ്ണമായൊ ആണ് നില നില്‍ക്കുന്നത്. ചാക്കില്‍ കെട്ടി തറയില്‍ കുഴിച്ചിട്ടിരിക്കുന്ന രീതിയില്‍ നോട്ടുകള്‍ സൂക്ഷിക്കണ്ട ഒരു ആവശ്യവും ഇന്നില്ല.ഇന്‍ഡ്യയില്‍ കള്ളപ്പണം ഉണ്ടൊ?. തീർച്ചയായും. ഇപ്പഴും ഉണ്ട്. പക്ഷെ അത് വസ്തുവായൊ, സ്വര്‍ണ്ണമായൊ ആണ് നില നില്‍ക്കുന്നത്. ചാക്കില്‍ കെട്ടി തറയില്‍ കുഴിച്ചിട്ടിരിക്കുന്ന രീതിയില്‍ നോട്ടുകള്‍ സൂക്ഷിക്കണ്ട ഒരു ആവശ്യവും ഇന്നില്ല. 30 കൊല്ലം മുന്നെ ചുമ്മാ എറിഞ്ഞ് കളഞ്ഞാല്‍ പോലും ചിലവാക്കാന്‍ ഓപ്ഷനില്ലാതിരുന്ന സമയത്ത് ആരെങ്കിലുമൊക്കെ കാശായി ചാക്കില്‍ സൂക്ഷിച്ചിരിക്കാം. ഇന്ന് നൂറായിരം വഴികളാണ് കള്ളപ്പണം വെളയിലിറക്കാന്‍. ആരെങ്കിലും ചാക്കില്‍ കെട്ടി വെച്ചിട്ടുണ്ടേല്‍ ഭൂലോക മണ്ടനാണെന്ന് പറയണ്ടി വരും. ഇപ്പോള്‍ കേള്‍ക്കുന്ന ഒരു വാദം തിരിച്ചെത്തിയ നോട്ടുകള്‍ കള്ളപ്പണം കൂടി അടങ്ങിയതാണത്രെ.!. ഒരു വാദത്തിന് ഇത് അംഗീകരിച്ചു എന്ന് തന്നെ വെയ്ക്കാം. ആ കള്ളപ്പണത്തിന്റെ കണക്ക് നമ്മള്‍ എന്നറിയും ?. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ തന്നെ രണ്ട് കൊല്ലം എടുത്തു. ഇനി ഇതില്‍ നിന്ന് അരിയും പതിരും തിരിച്ചെടുക്കാന്‍ മിനിമം രണ്ട് കൊല്ലം എടുക്കും എന്ന് വെച്ചോളു. അപ്പോള്‍ അറിഞ്ഞിട്ട് എന്ത് കാര്യം ?. അതായത് നാലു കൊല്ലം എടുത്തും നമ്മള്‍ അറിയാന്‍ പോകുന്നത് എന്താണ് ?. ഇത്ര കള്ളപ്പണം ഉണ്ടായിരുന്നു എന്ന്. അവ നീക്കം ചെയ്തപ്പോള്‍ ഇക്കണോമിക്ക് ഉണ്ടായ ഗുണം എന്താണെന്ന് അപ്പോഴും വിശദീകരിക്കാന്‍ പറ്റില്ല. ആള്‍ക്കാര്‍ പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കും. ഡീമോണിറ്റൈസേഷനു മുന്‍പ് പട്ടിണി കിടന്നവന്‍ അപ്പോഴും പട്ടിണിക്കാരനായിരിക്കും. അതായത്, ഭൂരിപക്ഷത്തിനും സ്ഥിഥി ഒട്ടുമേ മെച്ചപ്പെട്ടിരിക്കില്ല എന്ന് ചുരുക്കം.
ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. വെറും റെട്ടറിക്കുകളെ ആശ്രയിച്ച് ഇത്രയും പബ്ലിക്കായ ഒരു തീരുമാനം എടുക്കാന്‍ ധൈര്യം കാണിച്ച ഒരു ഗവണ്മെന്റിന്റെ മറ്റ് നയങ്ങള്‍ ഇത് പോലെ ആണോ ?. യാതൊരു ഡാറ്റയുടെ പിന്‍ബലമില്ലാതെ ചെറുതും വലുതുമായ എന്തൊക്കെ നയങ്ങളാണ് രഹസ്യമായി ഇവര്‍ നടത്തിയിട്ടുണ്ടാകുക ?. കാലം തെളിയിക്കും എന്ന് മാത്രമേ ആശ്വസിക്കാന്‍ സാധിക്കു.?'
cts:mathrubhumionline
Tags:
KERALA