Trending

കോഴിക്കോട് ജില്ലയില്‍ 19.51 കോടിയുടെ കൃഷിനാശം

കോഴിക്കോട്: ജില്ലയില്‍ പ്രകൃതിദുരന്തത്തില്‍ കാര്‍ഷികമേഖലയ്ക്ക് സംഭവിച്ചത് കനത്ത നാശം. 23 വരെയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം 19.51 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊടുവള്ളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളെയാണ് ദുരന്തം ഏറെ ബാധിച്ചിരിക്കുന്നത്. 12308 തെങ്ങ്, 768503 വാഴ, 11790 കമുക്, 550 കൊക്കോ,7839 റബ്ബര്‍,1341ജാതി, 65 ഗ്രാമ്ബൂ, 100 കശുമാവ്, 5555 കുരുമുളക്, 119 ഹെക്ടര്‍ നെല്ല് 35.28 ഹെക്ടര്‍ കപ്പ, 4.2 ഹെക്ടര്‍ പച്ചക്കറി എന്നിങ്ങനെ നഷ്ടമായെന്നാണ് പ്രാഥമിക കണക്കുകള്‍. 860.68 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകളാണ് ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം നഷ്ടമായത്. 7277 കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
നാശനഷ്ടങ്ങള്‍ ബ്ലോക്ക് തലത്തില്‍ വിലയിരുത്തിയശേഷം ജില്ലാകൃഷി വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. 




സംസ്ഥാന സര്‍ക്കാര്‍ 7.05 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ 25.5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും 3.7 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 10നകം നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം 13.32 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. ഫലം ലഭിക്കുന്നത്, ഫലം ലഭിക്കാത്തത് എന്ന് തരംതിരിച്ചാണ് നഷ്ടപരിഹാരം നല്‍കുക.
Previous Post Next Post
3/TECH/col-right