Trending

താമരശ്ശേരി കരീം കൊലക്കേസ് ; 11 വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു.

താമരശ്ശേരി:താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസില്‍ 11 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.കരീമിന്‍റെ ഭാര്യ,രണ്ട് മക്കള്‍,മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്.മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസില്‍ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

2013 സെപ്റ്റംബറിലാണ് പിതാവ് കരീമിനെ കാണാനില്ലെന്ന് കാണിച്ച് മകൻ മിഥ്നജ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുന്നത്.പൊലീസ് അന്വേഷണം നടത്തിയെങ്കിലും കരീമിനെ കണ്ടെത്താനായില്ല.ആദ്യമൊന്നും ഒരു തുമ്പും കിട്ടിയുമില്ല.പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച്‌ കുടുംബം തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.ഒപ്പം ഹൈക്കോടതിയില്‍ ഹർജിയും നല്‍കി.ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെയാണ് നിരോധാനത്തിന്‍റെ ചുരുളഴിഞ്ഞതും ദുരൂഹത നീങ്ങിയതും.

കരീമിന് ശ്രീലങ്കൻ സ്വദേശിയായൊരു സുഹൃത്തുണ്ടായിരുന്നു.ബിസിനസുകാരനായ കരീമിന്‍റെ സ്വത്തുക്കള്‍ ഇവർ തട്ടിയെടുക്കമോയെന്ന് കുടുംബം ഭയന്നു.അതിനിടെ കോരങ്ങാട്ട് പുതിയ വീട് വെയ്ക്കുമ്പോള്‍ ഭാര്യ മൈമൂനയുടെ പേരില്‍ വേണമെന്ന് ആവശ്യപ്പെട്ടു.പക്ഷേ,കരീം സ്വന്തം പേരിലാണ് വീടെുടുത്തത്.ഇതോടെ കരീമിനെ ഇല്ലാതാക്കാൻ ഭാര്യ മൈമൂനയും മക്കളായ മിഥ്നജ്,ഫിർദൗസ് എന്നിവരും പ്ലാനിട്ടു.ക്ലോറോം ഫോം നല്‍കി കരീമിനെ ബോധം കെടുത്തിയശേഷം തലയിണകൊണ്ട് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.

എന്നാല്‍ മൃതദേഹം എവിടെയെന്നായി സംശയം.കരീമിന്‍റെ വീട്ടു പരിസരം ഉള്‍പ്പെടെ കുഴിച്ച്‌ പൊലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.അതിനിടെയാണ് മൃതദേഹം കർണാടക നഞ്ചൻകോട്ടെ കബനി കനാലില്‍ കൊണ്ടിട്ടെന്ന കാര്യം പ്രതികള്‍ സമ്മതിച്ചത്. അന്വേഷണ സംഘം തെരച്ചില്‍ നടത്തിയപ്പോള്‍ അസ്ഥികള്‍ കിട്ടി.പക്ഷേ ഡിഎൻഎ പരിശോധനയില്‍ സ്ഥീരികരിക്കാനായില്ല. 

200 കിലോമീറ്റർ നീളമുള്ള കനാലിന് നല്ല ആഴവും ഒഴുക്കുമുണ്ട്. വ്യാപക തെരച്ചില്‍ നടത്തിയിട്ടും കരീമിന്‍റെ മൃതദേഹം മാത്രം കണ്ടെത്താനാില്ല.പിന്നാലെ മറ്റു ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 600 പേജുള്ള കുറ്റപത്രത്തില്‍ 198 പേർ സാക്ഷികളായുണ്ട്.


Previous Post Next Post
3/TECH/col-right