മണ്ണാർക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി 22കാരിയായ യുവതി മരിച്ചു. വീട്ടില്‍വെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത കാണിച്ചതോടെ ആദ്യം വീട്ടുകാര്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീട് പ്രശ്‌നം ഗുരുതരമായതോടെ വെള്ളം കുടിച്ച് കളയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൊണ്ടയില്‍ കുടുങ്ങിയതിനാല്‍ തന്നെ ഫാത്തിമ ഹനാന് സംസാരിക്കാനും സാധിച്ചില്ല. ഇതോടെ വേഗം പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു.
വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്.മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം.എസ്സി. സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നര വര്‍ഷങ്ങള്‍ക്കുമുമ്പ് മേലാറ്റൂർ ചെമ്മാണിയോട്ടേക്ക് വിവാഹം കഴിഞ്ഞെങ്കിലും പഠന സൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്.
ഭര്‍ത്താവ്: ആസിഫ്, മാതാവ്: അസൂറ. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.
Tags:
MALAPPURAM