എളേറ്റില്‍:ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ എളേറ്റില്‍ വട്ടോളിയില്‍ വ്യാപക നാശനഷ്ടം.മൂന്ന് പശുക്കള്‍ മിന്നലേറ്റ് ദാരുണാന്ത്യം. നിരവധി വീടുകളിലെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.
എളേറ്റില്‍ വട്ടോളി അണ്ടിക്കുണ്ടില്‍ മാധവന്റെ മൂന്നു പശുക്കളാണ് മിന്നലേറ്റ് ചത്തത്. രണ്ട് കറവ പശുക്കളും ഒരു ഗര്‍ഭിണിയുമാണ് ചത്തത്.
കറവക്കായി മാധവനും ഭാര്യയും തൊഴുത്തിലേക്ക് എത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഇടിമിന്നലുണ്ടായത്.ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയപ്പോള്‍ മൂന്ന് പശുക്കളും തൊഴുത്തില്‍ ചത്തു വീണിരുന്നു.
കിഴക്കോത്ത് മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. വിക്രന്തിന്റെ നേതൃത്വത്തില്‍ പശുക്കളുടെ ജഢം പോസ്റ്റ് മോര്‍ട്ടം നടത്തി.
അയല്‍വാസിയായ പറയരുകുന്നുമ്മല്‍ വിജയന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിനു സമീപത്തെ പറമ്പില്‍ മണ്ണ് ഇളകി തെറിച്ചു. സമീപത്തെ നിരവധി വീടുകളിലെ ഇന്‍വെര്‍ട്ടര്‍, ഫാന്‍, ബള്‍ഡ്, പമ്പ് സെറ്റ് എന്നിവ കത്തി നശിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എം രാധാകൃഷ്ണന്‍, മെമ്പർമാരായ സാജിദത്, പ്രിയങ്ക കരൂഞ്ഞിയിൽ തുടങ്ങിയവർ പ്രദേശം സന്ദര്‍ശിച്ചു.
Tags:
ELETTIL NEWS