ദില്ലി: 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്.എന്നാല്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആവശ്യമായത്രയും വാക്സിന്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു.
45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പോലും വാക്സിന്‍ ക്ഷാമം കാരണം നിലവില്‍ തടസപ്പെടുന്ന അവസ്ഥയാണ്.അതേസമയം വാക്സിനേഷന്‍ വിപുലപ്പെടുത്തപ്പോള്‍ വാക്സിന്‍ നയത്തില്‍ കേന്ദ്രം നിര്‍ണായകമായ മാറ്റം വരുത്തിയേക്കും എന്നാല്‍ ദില്ലിയില്‍ നിന്നുള്ള സൂചന. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകള്‍ക്കും അപേക്ഷ നല്‍കി മൂന്ന് ദിവസം കൊണ്ട് അനുമതി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മെയ് മാസത്തില്‍ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കും.കൊവിഷില്‍ഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ സ്വീകരിച്ചു. മെയ് മുതല്‍ സ്പുടിനിക് വാക്സിനും ലഭ്യമാവും.
ജനസംഖ്യയുടെ രണ്ട് ശതമാനം പോലും ഇതുവരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അനൌദ്യോഗിക കണക്ക്. ഈ സാഹചര്യത്തില്‍ പൊതുവിപണിയിലും സ്വകാര്യ വിപണിയിലും കൊവിഡ് വാക്സിന്‍ ലഭ്യമാക്കി കൊണ്ട് വാക്സിന്‍ ലഭ്യതയും വിതരണവും ലളിതമാക്കാനാവും കേന്ദ്രത്തിന്റെ നീക്കം. ഫൈസര്‍, ജോണ്സണ്ര്‍ ആന്‍ഡ് ജോണ്സണ് അടക്കം ആഗോള ബ്രാന്‍ഡുകളുടെ വാക്സിന്‍ വരും മാസങ്ങളില്‍ തന്നെ ഇന്ത്യയില്‍ എത്താനാണ് സാധ്യത.
വിദേശ കമ്ബനികളുമായി ഇന്ത്യന്‍ കമ്ബനികളെ സഹകരിപ്പിച്ചു കൊണ്ട് വന്‍തോതില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയുടെ ആവശ്യത്തിനുള്ള വാക്സിന്‍ കൂടാതെ ആഗോളവിപണി ലക്ഷ്യമിട്ട് കൊണ്ട് ഒരു വാക്സിന്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള സാഹചര്യമാണ് ഇനിയൊരുങ്ങുന്നത്.
Tags:
INDIA