ഇത്തരക്കാര്‍ റേഷന്‍ വാങ്ങാന്‍ അനര്ഹരല്ലെന്ന കണ്ടെത്തലാണ് പൊതുവിതരണ വകുപ്പിനുള്ളത്.ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് വാങ്ങാത്തവരുടെ കാര്‍ഡ് വിവരങ്ങള്‍ റേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍നിന്ന് നീക്കണം.ദേശീയ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ അവകാശമാണെന്നിരിക്കെ, ഇത് നിഷേധിച്ചാല്‍ കാര്‍ഡ് ഉടമക്ക് നിയമപരമായി ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്.
സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ കാർഡ് ഉടമകൾ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്‌സൈറ്റിൽ നിന്ന് മനസിലായിട്ടുണ്ട്. ഇവരുടെ മുൻഗണനാ പദവിയുടെ അർഹത പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.ഇത്തരത്തിൽ റേഷനും അതിജീവന കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.
റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് പറയാനുള്ളത് കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂയെന്നും അറിയിച്ചു.
Tags:
KERALA