ലോക്ക്ഡൗണ്‍ കാലയളവിൽ യാത്രയ്ക്കായി വിമാനടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം മുഴുവൻ തിരികെ നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വിമാനക്കന്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകാൻ നിർദേശമൊന്നും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല.
മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ യാത്രകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂർണമായി മടക്കി നൽകാനാണ് കേന്ദ്രസർക്കാർ വ്യോമയാന കന്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവിൽ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
രണ്ടാം ലോക്ക്ഡൗണ്‍ (ഏപ്രിൽ 15-മേയ് 3) കാലയളവിലെ യാത്രകൾക്കായി ഒന്നാം ലോക്ക്ഡൗണ്‍ (മാർച്ച് 25-ഏപ്രിൽ 14) കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണവും കന്പനികൾ തിരിച്ചുനൽകേണ്ടിവരും. കാൻസലേഷൻ ചാർജ് ഈടാക്കരുതെന്നും ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നൽകി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു.
മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ യാത്രകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂർണമായി മടക്കി നൽകാനാണ് കേന്ദ്രസർക്കാർ വ്യോമയാന കന്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവിൽ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
രണ്ടാം ലോക്ക്ഡൗണ്‍ (ഏപ്രിൽ 15-മേയ് 3) കാലയളവിലെ യാത്രകൾക്കായി ഒന്നാം ലോക്ക്ഡൗണ്‍ (മാർച്ച് 25-ഏപ്രിൽ 14) കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണവും കന്പനികൾ തിരിച്ചുനൽകേണ്ടിവരും. കാൻസലേഷൻ ചാർജ് ഈടാക്കരുതെന്നും ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നൽകി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു.
Tags:
INDIA