Trending

ചികിത്സക്കും ഗര്‍ഭിണികള്‍ക്കും കേരളത്തിലേക്ക് വരാം:നിബന്ധനകള്‍ ഇവയാണ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതര സംസ്ഥാന യാത്രകള്‍ പൂര്‍ണമായി നിരോധിച്ച സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാനുഷിക പരിഗണനയും അടിയന്തിര ചികിത്സ സാഹചര്യവും മുന്‍നിര്‍ത്തി യാത്രക്ക് അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ചികിത്സ, ഗര്‍ഭിണികള്‍, ബന്ധുക്കളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള യാത്രകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.


ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

 
*ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രസവം പ്രതീക്ഷിക്കുന്ന തീയതി, യാത്ര ചെയ്യാന്‍ അനുയോജ്യമായ ആരോഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തിയ അംഗീകൃത ഗൈനക്കോളജിസ്റ്റിെന്‍റ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.


മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വെച്ച്‌ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച്‌ യാത്ര ചെയ്യാനുള്ള പാസ്, കൂടെ യാത്ര ചെയ്യുന്ന മറ്റാളുകള്‍ക്കുള്ള അനുമതി എന്നിവ ലഭ്യമാക്കണം.


*വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ആളുകള്‍ മാത്രമേ ഒന്നിച്ച്‌ യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ചെയ്യുന്നവര്‍ ശാരീരിക അകലം ഉള്‍പ്പെടെ കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കക്കണം.
 

*ഗര്‍ഭിണിയുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് യാത്രാനുമതി ഉണ്ടാകും.

*ഗര്‍ഭിണിയായ സ്ത്രീ പോകുന്ന അതത് ജില്ലയിലെ കലക്ടര്‍ക്ക് ഇ-മെയിലിലോ വാട്‌സപ്പിലോ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അയക്കണം.
 

*തുടര്‍ന്ന് ജില്ല കലക്ടര്‍ പരിശോധിച്ച്‌ അപേക്ഷയില്‍ പറയുന്ന സമയത്തിനും തീയതിക്കും യാത്ര അനുമതി നല്‍കും.

*യാത്രക്കുള്ള വാഹനപാസ് ലഭിക്കാന്‍ ഏത് ജില്ലയിലേക്കാണോ പോകുന്നത്, അവിടത്തെ ജില്ല കലക്ടര്‍ നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


*കേരള അതിര്‍ത്തിയിലുള്ള പൊലീസ്/ റവന്യൂ /ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ല കലക്ടര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ യാത്ര പാസുകളും പരിശോധിച്ച്‌ ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളൂ.
 

*കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുമ്ബോള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടന്‍ ആരോഗ്യ/ ജില്ലാതല ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

ചികിത്സ ആവശ്യാര്‍ഥം വരുന്നവര്‍ക്കുള്ള നിബന്ധനകള്‍:

 
*ചികിത്സ ലഭിക്കേണ്ടതിെന്‍റ കാരണം വ്യക്തമാക്കി അതാത് ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.


*അപേക്ഷ ഉടനെ പരിശോധിച്ച്‌ യാത്രക്ക് അനുമതി നല്‍കും.
 

*അനുമതി ലഭിച്ച്‌ കഴിഞ്ഞാല്‍, ചികിത്സ വേണ്ട വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാല്‍ ആവശ്യമായ വാഹന പാസ് ലഭിക്കും.

*ഈ രണ്ട് രേഖകളും കേരളത്തിലേക്ക് കടക്കാന്‍ ആവശ്യമാണ്.


*കേരളത്തില്‍ ചികിത്സ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ രോഗിയുമായി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ.


*പതിവ് ചികിത്സകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് തന്നെ നടത്തേണ്ടതാണ്.


*ക്വാറൈന്‍റയ്‌നുമായി ബന്ധപ്പെട്ട് മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കണം.


മരണാനന്തര ചടങ്ങിന് വരുന്നവരുടെ നിര്‍ദേശങ്ങള്‍:
 

*താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് വാഹന പാസ് വാങ്ങണം.

* യാത്ര ചെയ്യുന്ന വ്യക്തി മരിച്ചയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അതിര്‍ത്തിയില്‍ പൊലീസ് ഇതിെന്‍റ സത്യാവസ്ഥ പരിശോധിച്ച ശേഷമാവും കടത്തിവിടുക.
Previous Post Next Post
3/TECH/col-right