Trending

ഇന്ധന നികുതിയിളവിന് കരിപ്പൂരിനെയും പരിഗണിക്കണം; എം.കെ.രാഘവൻ എംപി

കോഴിക്കോട്‌: കരിപ്പൂർ വിമാനത്താവളത്തിന്‍റെ ഇന്ധ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്ന്‌ എം.കെ. രാഘവൻ എംപി മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു.തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചതായുള്ള സംസ്ഥന സർക്കാർ തീരുമാനം മുൻനിർത്തിയാണ് എംപി യുടെ ആവശ്യം. 

തലസ്ഥാന നഗരിയിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന നിലയിൽ ഇത്‌ ഒരു സുപ്രധാന തീരുമാനം തന്നെയാണെന്നും എന്നാൽ മലബാറിന്‍റെ വ്യാവസായിക തലസ്ഥാനവും പൊതുമേഖല സ്ഥാപനവുമെന്ന നിലയിൽ കോഴിക്കോട്‌ വിമാനത്താവളവും തുല്ല്യ പരിഗണന അർഹിക്കുന്നതായ്‌ എംപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി കരിപ്പൂർ വിമാനത്താവളം എല്ലാ മേഖലകളിൽ നിന്നും അവഗണന നേരിടുകയാണ്‌. ഈ സാഹചര്യത്തിൽ കൂടുതൽ വിമാനസർവ്വീസുകൾക്കും സൗകര്യ വികസനങ്ങൾക്കും കേന്ദ്ര സർക്കാരിലും, ഡിജിസിഎയിലും, വിമാനകമ്പനി മേധാവികളിലും ജനപ്രതിനിധി എന്ന നിലയിൽ പരമാവധി സമ്മർദ്ദം ചെലുത്തിവരികയാണെന്ന കാര്യം എംപി സൂചിപ്പിച്ചു. 



രാജ്യത്തിന്‍റെ ഉന്നമനത്തിനായ്‌ മുൻ സർക്കാരുകൾ സ്ഥാപിച്ച കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും പൊതുമേഖലയിലുള്ള കോഴിക്കോട്‌ വിമാനത്താവളത്തിന്‍റെ ഉന്നമനത്തിനായ്‌ വേണ്ട രീതിയിലുള്ള സഹായസഹകരണങ്ങൾ ഒന്നും തന്നെ ലഭ്യമാകാത്ത സ്ഥിതിയാണെന്നും കൂട്ടിച്ചേർത്തു. 

കൂടാതെ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും കേന്ദ്ര സർക്കാരിന്‌ സമാനമായ ചെയ്തികളാണ്‌ കോഴിക്കോട്‌ നേരിടുന്നതെന്നും, സ്വകാര്യ വിമാനത്താവളങ്ങളുൾപ്പെടെയുള്ളവയ്ക്ക്‌ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത്‌ നികുതിയിളവുകളും, മറ്റ്‌ പദ്ധതികളും, പുതിയ സർവ്വീസിനായുള്ള ശ്രമങ്ങളും തുടരുകയാണ്‌. 

ഇത്തരം ശ്രമങ്ങൾ മലബാറിന്റെ വാണിജ്യ, വ്യാവസായിക, കാർഷിക വികസനങ്ങൾക്ക്‌ മുതൽകൂട്ടാവുന്നതും, പ്രവാസികൾ കൂടുതലും ആശ്രയിക്കുന്നതുമായ കോഴിക്കോട്‌ വിമാനത്താവളത്തിന്‌ കൂടി പ്രയോജനകരമാകുന്ന രീതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right