Trending

കടുവയും,പുലിയും,കാട്ടാനയുമെല്ലാം കൂട്ടത്തോടെ എത്തുന്നു;ഭീതിയോടെ ജനങ്ങള്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. പകല്‍പോലും കാട്ടാനയും കടുവയും പുലിയും നാട്ടിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കി. കടുവയും പുലിയും കാട്ടാനയുമെല്ലാം ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും പതിവുകാഴ്ചയാവുകയാണ് വയനാട്ടില്‍. ഒരുകാലത്തും വന്യമൃഗങ്ങളെ ഇത്രയും പേടിക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്നാണ് കാടതിർത്തി ഗ്രാമങ്ങളിലുള്ളവർ ഒന്നടങ്കം പറയുന്നത്.


അധിനിവേശ പരിധി നിലനിർത്തി റോന്തുചുറ്റുന്ന കടുവകള്‍ ഇപ്പോള്‍ അതിർത്തിഗ്രാമങ്ങളിലെ സ്ഥിരം സന്ദർശകരായി. രണ്ടാഴ്ച മുന്‍പ് ചെതലിയം വനപരിധിയില്‍ ബൈക്ക് യാത്രക്കാരുടെ മുന്നില്‍പ്പെട്ട കടുവയും കഴിഞ്ഞ ദിവസം തോല്‍പ്പെട്ടിയില് ബസിന് മുന്നില്‍പെട്ട കടുവയും ഉള്‍ക്കാടുവിട്ട് ഇരതേടിയിറങ്ങിയതാണെന്നാണ് സൂചന. വടക്കനാട് ഗ്രാമത്തില്‍നിന്നുമാത്രം ഒരുമാസത്തിനിടെ രണ്ട് പുലികളെ വനംവകുപ്പ് പിടികൂടി.

വരള്‍ച്ചയും അധിനിവേശ സസ്യങ്ങളുടെ വർധനവും കാട്ടിനകത്ത് തീറ്റയില്ലാതാക്കിയതാണ് ആനകളെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയെ തുരത്താനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർപോലും പലപ്പോഴും തലനാരിഴയ്ക്കാണ് ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് വർഷംതോറും വനംവകുപ്പ് ചിലവഴിക്കുന്നത്. ഇതൊന്നും ഫലംകാണുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.


കാട്ടാനശല്യം: ഒരു വീടുകൂടി തകർന്നു

മുക്കം: കൂടരഞ്ഞി,ഊർങ്ങാട്ടിരി പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ കാട്ടാനശല്യം തുടരുന്നു. വ്യാഴാഴ്ച രാത്രിയും കാട്ടാന ഇറങ്ങി ഒരു വീട് തകർത്തു. 

കളപ്പുരയ്ക്കൽ വർഗീസിന്‍റെ വീടാണ് തകർത്തത്. മരത്തോട്, തേനരുവി, പീടികപാറ, തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസവും ആന ഇറങ്ങിയിരുന്നു. ആന ശല്യം രൂക്ഷമായതോടെ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു വർഗീസും കുടുംബവും. അതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു. 

രണ്ടുദിവസം മുമ്പാണ് മരത്തോട് സ്വദേശി ലിസിയുടെ വീട് ആന തകർത്തത്. വ്യാപകമായി കർഷകരുടെ കൃഷി നശിപ്പിക്കുന്നതും പതിവായതോടെ കർഷകരും ഏറെ ദുരിതത്തിലാണ്.എന്നാൽ ഫോറസ്റ്റ് അധികൃതരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. സോളാർ വേലി തകർത്താണ് ആനയെത്തിയത്. 

ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി. ബുധനാഴ്ച പുലർച്ചെ നാലിന് ചെറുമുഖത്ത് ലിസിയുടെ വീടിന്‍റെ മേൽക്കൂരയാണ് ആന അടിച്ചുതകർത്തത്. ലിസിയും മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. നിലമ്പൂർ റേഞ്ചിൽപ്പെട്ട വനമേഖലയിൽനിന്നാണ് ആനയിറങ്ങുന്നത്. 

ഒരാഴ്ചമുമ്പും പ്രദേശത്ത് ആനയിറങ്ങിയിരുന്നു. ആനയെ തുരത്താൻ വനംവകുപ്പ് യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. വീട് ആക്രമിച്ച വിവരമറിഞ്ഞ് വനപാലകർ സ്ഥലം സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right