Trending

മോദി 2.0 മന്ത്രിസഭയിൽ ആരൊക്കെ? ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ? പൂർണ ലിസ്റ്റ് കാണാം

ദില്ലി: 'സസ്പെൻസി'ന് ഒടുവിലാണ് കേന്ദ്രമന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന്‍റെ സമ്പൂർണപട്ടിക പുറത്തു വന്നത്. അമിത് ഷാ വരുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ, ജയ്‍റ്റ്‍ലിക്ക് പകരം ആരെന്ന ഊഹാപോഹങ്ങൾ .ഇതിനെല്ലാമൊടുവിൽ കൃത്യമായ കണക്കുകൂട്ടലോടെയും ചർച്ചകൾക്ക് ശേഷവുമാണ് മോദിയും അമിത് ഷായും അന്തിമപട്ടികയ്ക്ക് രൂപം നൽകുന്നത്. 


കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായ വി മുരളീധരന് വിദേശകാര്യ, പാർലമെന്‍ററി സഹമന്ത്രിപദവികൾ ലഭിച്ചത് സംസ്ഥാനത്തിനും അഭിമാനമായി

പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. 25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. 

രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്കാരങ്ങളുമെന്ന് സൂചന വരുന്നുണ്ട്. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്‍റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും. 

തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‍സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.

പൂർണലിസ്റ്റ് ഇങ്ങനെ:

  • നരേന്ദ്രമോദി (പ്രധാനമന്ത്രി) - കേന്ദ്രപേഴ്‍സണൽ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങൾ, വേറെ മന്ത്രിമാർക്ക് നൽകാത്ത എല്ലാ വകുപ്പുകളും
  • രാജ്‍‍നാഥ് സിംഗ് - പ്രതിരോധം
  • അമിത് ഷാ - ആഭ്യന്തരം
  • നിതിൻ ജയ്‍റാം ഗഡ്‍കരി - പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങൾ
  • ഡി വി സദാനന്ദ ഗൗഡ - രാസ, വള മന്ത്രാലയം
  • നിർമലാ സീതാരാമൻ - ധനകാര്യം, കോ‍ർപ്പറേറ്റ് അഫയേഴ്‍സ്
  • രാം വിലാസ് പസ്വാൻ - ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം
  • നരേന്ദ്രസിംഗ് തോമർ - കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം, പ‍ഞ്ചായത്തീരാജ്
  • രവിശങ്കർ പ്രസാദ് - നിയമം, കമ്മ്യൂണിക്കേഷൻസ്, ഐടി
  • ഹർസിമ്രത് കൗർ ബാദൽ - ഫുഡ് പ്രോസസിംഗ് വ്യവസായങ്ങൾ
  • തവർ ചന്ദ് ഗെഹ്‍ലോട്ട് - സാമൂഹ്യനീതി
  • എസ് ജയശങ്കർ - വിദേശകാര്യം
  • രമേശ് പൊഖ്‍റിയാൽ നിശാങ്ക് - മാനവശേഷി വിഭവമന്ത്രാലയം
  • അർജുൻ മുണ്ട - പട്ടികവർഗ വികസനം
  • സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമ മന്ത്രാലയം
  • ഹർഷ് വർധൻ - ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എർത്ത് സയൻസസ്
  • പ്രകാശ് ജാവദേക്കർ - പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം - വാർത്താ വിതരണ മന്ത്രാലയം
  • പിയൂഷ് ഗോയൽ - റെയിൽവേ, വാണിജ്യം
  • ധർമേന്ദ്രപ്രധാൻ - പെട്രോളിയം, നാച്ചുറൽ ഗ്യാസ്, സ്റ്റീൽ
  • മുക്താർ അബ്ബാസ് നഖ്‍വി - ന്യൂനപക്ഷ ക്ഷേമം
  • പ്രഹ്ളാദ് ജോഷി - പാർലമെന്‍ററി കാര്യമന്ത്രി
  • മഹേന്ദ്രനാഥ് പാണ്ഡെ - സ്കിൽ ഡെവലെപ്മെന്‍റ് 
  • എ ജി സാവന്ത് - ഹെവി ഇൻഡസ്ട്രീസ്
  • ഗിരിരാജ് സിംഗ് - മൃഗക്ഷേമം, ഡയറി, ഫിഷറീസ്
  • ഗജേന്ദ്ര സിംഗ് ശെഖാവത് - ജലവകുപ്പ്
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർ

  • സന്തോഷ് കുമാർ ഗാംഗ്‍വർ - തൊഴിൽ
  • റാവു ഇന്ദർജീത് സിംഗ് - സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം
  • ശ്രീപദ് നായിക് - ആയുർവേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി
  • ജിതേന്ദ്രസിംഗ് - പിഎംഒ സഹമന്ത്രി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പേഴ്സണൽ, ബഹിരാകാശം, ആണവോർജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി)
  • കിരൺ റിജ്ജു - കായിക, ന്യൂനപക്ഷ സഹമന്ത്രി
  • പ്രഹ്ളാദ് സിംഗ് പട്ടേൽ - സാംസ്കാരികം, ടൂറിസം
  • രാജ് കുമാർ സിംഗ് - ഊർജം, സ്കിൽ വികസനം സഹമന്ത്രി
  • ഹർദീപ് സിംഗ് പുരി - ഹൗസിംഗ്, സിവിൽ ഏവിയേഷൻ, കൊമേഴ്‍സ് സഹമന്ത്രി
  • മൻസുഖ് മാണ്ഡവ്യ - ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.
സഹമന്ത്രിമാർ

  • ഫഗ്ഗൻസിംഗ് കുലസ്ഥെ - സ്റ്റീൽ 
  • അശ്വിനി കുമാർ ചൗബെ - ആരോഗ്യം
  • അർജുൻ റാം മേഘ്‍വാൾ - പാർലമെന്‍ററി കാര്യം, ഹെവി ഇൻഡസ്ട്രീസ്, പൊതുമേഖല
  • വി കെ സിംഗ് - റോഡ്, ഹൈവേ വികസനം
  • ശ്രീകൃഷൻ പാൽ - സാമൂഹ്യക്ഷേമം
  • ധാൻവെ റാവുസാഹിബ് ദാദാറാവു - ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
  • ജി കിഷൻ റെഡ്ഡി - ആഭ്യന്തരസഹമന്ത്രി
  • പുരുഷോത്തം രൂപാല - കൃഷി
  • രാംദാസ് അഠാവ്‍ലെ - സാമൂഹ്യനീതി
  • നിരഞ്ജൻ ജ്യോതി - ഗ്രാമവികസനം
  • ബബുൽ സുപ്രിയോ - പരിസ്ഥിതി
  • സഞ്ജീവ് കുമാർ ബല്യാൻ - മൃഗക്ഷേമം, ഡയറി, ഫിഷറീസ്
  • ധോത്രെ സഞ്ജയ് ശാംറാവു - മാനവവിഭവശേഷി, വാർത്താ വിതരണം, ഐടി
  • അനുരാഗ് ഠാക്കൂർ - ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്
  • അംഗാദി സുരേഷ് ചന്ന ബാസപ്പ - റെയിൽവേ 
  • നിത്യാനന്ദ് റായ് - ആഭ്യന്തരം
  • രത്തൻ ലാൽ കട്ടാരിയ - ജലം, സാമൂഹ്യനീതി
  • വി മുരളീധരൻ - വിദേശകാര്യം, പാർലമെന്‍ററികാര്യം
  • രേണുക സിംഗ് - പട്ടികജാതി, പട്ടികവർഗം
  • സോംപ്രകാശ് - കൊമേഴ്സ്
  • രാമേശ്വർ തേലി - ഫുഡ് പ്രോസസിംഗ്
  • പ്രതാപ് ചന്ദ്ര സാരംഗി - ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
  • കൈലാശ് ചൗധുരി - കൃഷി
  • ദേബശ്രീ ചൗധുരി - വനിതാശിശുക്ഷേമം
രാവിലെയും കൂടിക്കാഴ്ചകൾ
സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന്, ഇന്ന് രാവിലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ബിംസ്റ്റെക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

ഇനി സ്വകാര്യവത്കരണമടക്കം വൻ സാമ്പത്തിക പരിഷ്കാരങ്ങൾ, നൂറ് ദിന കർമപരിപാടികളായി

ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്കാരങ്ങളുമെന്ന് സൂചന. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്‍റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും. 

തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‍സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിൽ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു . ഇന്ത്യ ഇടത്തരം വരുമാനക്കെണിയിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ വിലയിരുത്തി .ഈ സാഹചര്യത്തിലാണ് രണ്ടാം മോദി സര്‍ക്കാര്‍  വൻ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് ഊന്നൽ നല്‍കുന്നത് .

''വിദേശ നിക്ഷേപകർക്ക് സന്തോഷിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്. സാമ്പത്തിക രംഗത്ത് വൻ പരിഷ്കാരങ്ങൾ വരും. അടിസ്ഥാനപരമായ പല മാറ്റങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്'', രാജീവ് കുമാർ പറഞ്ഞു. നീതി ആയോഗിന്‍റെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 
മാറ്റങ്ങളുടെ ചുക്കാൻ പിടിക്കുക നീതി ആയോഗ് തന്നെയാകുമെന്നാണ് സൂചന. 

ആദ്യം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ചെയ്ത സമൂല മാറ്റങ്ങളിലൊന്ന് ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പുതിയ നീതി ആയോഗ് എന്ന ഭരണഘടനാസ്ഥാപനം രൂപീകരിക്കലായിരുന്നു. 
 
നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭയിൽ ആദ്യം വാണിജ്യമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ പുതിയ ധനമന്ത്രിയാകുമ്പോൾ, വൻ സ്ഥാനക്കയറ്റം ലഭിക്കുന്നത്. ആദ്യം സഹമന്ത്രിയായാണ് നിർമലാ സീതാരാമൻ അധികാരമേൽക്കുന്നത്. അവിടെ നിന്ന് അരുൺ ജയ്‍റ്റ്‍ലിക്ക് പകരം ധനമന്ത്രിപദം ലഭിക്കുന്ന നിർമലാ സീതാരാമൻ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽത്തന്നെയാണ് താക്കോൽ സ്ഥാനത്തേക്ക് എത്തുന്നത്. ധനവകുപ്പിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും വിശ്വസ്തയായ നിർമലാ സീതാരാമനെത്തന്നെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നതും അതുകൊണ്ടു തന്നെ. 
രാജ്യത്തെ സങ്കീർണമായ തൊഴിൽ നിയമങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുമെന്നും ജൂലൈയിൽ തുടങ്ങുന്ന പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ പുതിയ തൊഴിൽ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നും രാജീവ് കുമാർ പറയുന്നു. മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന തൊഴിൽ നിയമഭേദഗതികളിൽ പലതും തൊഴിലാളി യൂണിയനുകളുടെ വൻ എതിർപ്പ് നേരിട്ടിരുന്നു. 

44 തൊഴിൽ നിയമങ്ങളെ, നാല് കോഡുകളാക്കി തിരിക്കാനാണ് പുതിയ നിയമഭേദഗതി ലക്ഷ്യമിടുന്നത്. വേതനം, വ്യവസായവികസനം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നീ വിഭാഗങ്ങളാക്കി തൊഴിൽ നിയമങ്ങളെ തരം തിരിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരും. അങ്ങനെ സങ്കീർണമായ തൊഴിൽ നിയമങ്ങളെ ലളിതമാക്കും. പക്ഷേ അതിനൊപ്പം നിയമങ്ങളെ ഉദാരമാക്കുമോ എന്ന് കണ്ടറിയണം.

പൊതുമേഖലാ കമ്പനികൾ ഉപയോഗിക്കാതിരിക്കുന്ന, ഭൂമിയും മറ്റ് വസ്കുക്കളുടെയും വിവരങ്ങൾ ശേഖരിച്ച് ഭൂബാങ്ക് ഉണ്ടാക്കിയ ശേഷം അത് വിദേശനിക്ഷേപകർക്ക് നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നഷ്ടത്തിലായ പൊതുമേഖലയുടെ വസ്തുക്കൾ ഉപയോഗിക്കാൻ സർക്കാർ കണ്ടെത്തിയ വഴി ഇതാണ്. വിദേശനിക്ഷേപം ആവശ്യമുള്ള മേഖലകൾ കണ്ടെത്തി അവർക്ക് സഹായകമായ വിവരങ്ങൾ നൽകാനും അതിന് തയ്യാറാകുന്ന കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കാനും സർക്കാർ തയ്യാറെടുക്കുന്നു.

എയർ ഇന്ത്യയടക്കം സർക്കാരിന്‍റെ കീഴിലുള്ള 42 കമ്പനികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശനിക്ഷേപത്തിനുള്ള പരിധി എടുത്തു കളയാനും സാധ്യതയുണ്ട്. 
സർക്കാരിന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ മൊത്തം ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. പല മന്ത്രാലയങ്ങളുടെ കീഴിലല്ലാതെ ഒറ്റ കമ്പനിയാകും ഇനി എല്ലാ സർക്കാർ സ്ഥാപനങ്ങളും നിയന്ത്രിക്കുക. 
Previous Post Next Post
3/TECH/col-right