മുക്കം: കൊയിലാണ്ടിയിൽ നിന്ന് തുടങ്ങി പെരിന്തൽമണ്ണയിൽ അവസാനിക്കുന്ന കെഎസ്ആർടിസിയുടെ ചെയിൻ സർവീസിനെ തകർക്കാൻ സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ശ്രമമെന്ന് ആക്ഷേപം. സർവീസ് തുടങ്ങി ദിവസങ്ങൾക്കകം തന്നെ സർവീസ് ജനങ്ങൾ ഏറ്റെടുത്തതോടെയാണ് സർവീസിനെ തകർക്കാൻ ഗൂഢശ്രമം നടക്കുന്നത്.
നിലവിൽ സ്വകാര്യ ബസ് സർവീസുകൾക്കും ഇതിനെ ജീവനക്കാർക്കുമെതിരേ പരാതികൾ വർധിച്ച് വരുന്നതും കെഎസ്ആർടിസിയെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണമായി.
പെരിന്തൽമണ്ണയിൽ നിന്ന് കൊയിലാണ്ടിയിലേക്കും കൊയിലാണ്ടിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും ഓരോ അരമണിക്കൂർ ഇടവിട്ടും സർവീസ് ലഭ്യമാണ്. ഇതോടെയാണ് ഈ സർവീസിനെ തകർക്കാനും ശ്രമം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമയുടെ വാട്സ് ആപ്പ് ഓഡിയോ പുറത്തായി.
ചെയിൻ സർവീസ് എന്ന പേരിൽ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ആരംഭിച്ച ഗ്രൂപ്പിലുള്ള ഓഡിയോയാണ് പുറത്തായത്. കെഎസ്ആർടിസി ബസ് വരുന്നതിന് തൊട്ടു മുൻപായി യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനായി ഒരു ജീവനക്കാരനെ ഓരോ ബസ്റ്റാൻഡിലും നിയമിക്കണമെന്നാണ് ഓഡിയോയിൽ പ്രധാനമായും പറയുന്നത്. ഇതിനായി ഓരോരുത്തരും 50 രൂപവച്ച് മുടക്കണമെന്നും ഓഡിയോയിൽ പറയുന്നു.
കെഎസ്ആർടിസിയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് യൂനിയൻ തിരുവമ്പാടി യൂനിറ്റ് സെക്രട്ടറി സജു പറഞ്ഞു.2000 രൂപയുടെ നോട്ടുമായി ബസിൽ കയറി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് ടിക്കറ്റെടുക്കുകയും ചില്ലറക്ഷാമം പറയുമ്പോൾ വാക്ക് തർക്കത്തിലേർപ്പെട്ട് സമയം വൈകിപ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി-തിരുവനന്തപുരം SF ന്റെ പുതിയ സമയക്രമം, നാളെ മുതൽ നിലലവിൽ വരും
08.35താമരശ്ശേരി
10.15പെരിന്തൽമണ്ണ
12.00-12.15 തൃശൂർ
14.15-14.45 വൈറ്റില
16.20-16.30 ആലപ്പുഴ
18.40-19.00 കൊല്ലം
20.50 തിരുവനന്തപുരം
09.15തിരുവനന്തപുരം
11.05-11.35 കൊല്ലം
13.45-14.00 ആലപ്പുഴ
15.35-15.50 വൈറ്റില
17.50-18.20തൃശൂർ
20.10 പെരിന്തൽമണ്ണ
21.50താമരശ്ശേരി
നിലവിൽ സ്വകാര്യ ബസ് സർവീസുകൾക്കും ഇതിനെ ജീവനക്കാർക്കുമെതിരേ പരാതികൾ വർധിച്ച് വരുന്നതും കെഎസ്ആർടിസിയെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണമായി.
പെരിന്തൽമണ്ണയിൽ നിന്ന് കൊയിലാണ്ടിയിലേക്കും കൊയിലാണ്ടിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും ഓരോ അരമണിക്കൂർ ഇടവിട്ടും സർവീസ് ലഭ്യമാണ്. ഇതോടെയാണ് ഈ സർവീസിനെ തകർക്കാനും ശ്രമം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമയുടെ വാട്സ് ആപ്പ് ഓഡിയോ പുറത്തായി.
ചെയിൻ സർവീസ് എന്ന പേരിൽ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ആരംഭിച്ച ഗ്രൂപ്പിലുള്ള ഓഡിയോയാണ് പുറത്തായത്. കെഎസ്ആർടിസി ബസ് വരുന്നതിന് തൊട്ടു മുൻപായി യാത്രക്കാരെ വിളിച്ചു കയറ്റുന്നതിനായി ഒരു ജീവനക്കാരനെ ഓരോ ബസ്റ്റാൻഡിലും നിയമിക്കണമെന്നാണ് ഓഡിയോയിൽ പ്രധാനമായും പറയുന്നത്. ഇതിനായി ഓരോരുത്തരും 50 രൂപവച്ച് മുടക്കണമെന്നും ഓഡിയോയിൽ പറയുന്നു.
കെഎസ്ആർടിസിയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് യൂനിയൻ തിരുവമ്പാടി യൂനിറ്റ് സെക്രട്ടറി സജു പറഞ്ഞു.2000 രൂപയുടെ നോട്ടുമായി ബസിൽ കയറി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് ടിക്കറ്റെടുക്കുകയും ചില്ലറക്ഷാമം പറയുമ്പോൾ വാക്ക് തർക്കത്തിലേർപ്പെട്ട് സമയം വൈകിപ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി-തിരുവനന്തപുരം SF ന്റെ പുതിയ സമയക്രമം, നാളെ മുതൽ നിലലവിൽ വരും
08.35താമരശ്ശേരി
10.15പെരിന്തൽമണ്ണ
12.00-12.15 തൃശൂർ
14.15-14.45 വൈറ്റില
16.20-16.30 ആലപ്പുഴ
18.40-19.00 കൊല്ലം
20.50 തിരുവനന്തപുരം
09.15തിരുവനന്തപുരം
11.05-11.35 കൊല്ലം
13.45-14.00 ആലപ്പുഴ
15.35-15.50 വൈറ്റില
17.50-18.20തൃശൂർ
20.10 പെരിന്തൽമണ്ണ
21.50താമരശ്ശേരി
Tags:
KERALA