Trending

കാരാട്ട് റസാഖിന് എം.എല്‍.എയായി തുടരാം:ഹൈകോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ. കാരാട്ട് റസാഖിന്‍റെ ഹരജി പരിഗണിച്ച്‌ സുപ്രീംകോടതിയാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍, എം.എല്‍.എ എന്ന നിലയില്‍ നിയമസഭ സമ്മേളനത്തില്‍ റസാഖിന് പെങ്കടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച്‌ മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി. മുഹമ്മദും മൊയ്തീന്‍ കുഞ്ഞിയും നല്‍കിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. 

നിയമസഭ സമ്മേളനത്തില്‍ പെങ്കടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി സ്റ്റേ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് റസാഖ് സുപ്രീംകോടതിയില്‍ സമീപ്പിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ േഡാക്യുമെന്‍ററി പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്‍റെയും മൊയ്തീന്‍ കുഞ്ഞിയുടെയും ഹരജി. 

എം.എ. റസാഖിനെ വെറുതെവിട്ട് കോടതി തീര്‍പ്പു കല്‍പിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്‍ററിയിലൂടെ ഉന്നയിച്ചതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

573 വോട്ടിനായിരുന്നു കാരാട്ട് റസാഖിന്‍റെ വിജയം. തീര്‍പ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മുന്‍വിധിയുണ്ടാക്കാനും സ്ഥാനാര്‍ഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. 

സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് ഡോക്യുമെന്‍ററി നിര്‍മാണവും പ്രദര്‍ശനവും നടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇൗ സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), 123 (4) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി ഹൈകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Previous Post Next Post
3/TECH/col-right