Trending

പ്രഭാത വാർത്തകൾ

*🟨🌍റെയിൽവേയിൽ ഇനി ശുചിത്വമുള്ള കോച്ചുകൾ വരും, യാത്രക്കാർക്ക് ആശ്വാസമേകി കേന്ദ്ര പ്രഖ്യാപനം*

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും യാത്രക്കാരുടെ സൗകര്യങ്ങളും വർധി പ്പിക്കുന്നതിനായി ബൃഹത്തായ പരിഷ്കരണ നടപടികളുമായി കേന്ദ്ര സർക്കാർ. 'ഇന്ത്യൻ റെയിൽവേ റിഫോം പുഷ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ട്രെയിൻ കോച്ചുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനായി ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.

യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുചിത്വ പരിപാടികൾ. സ്ലീപ്പർ, എസി കോച്ചുകൾക്ക് പുറമെ സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളിലെ ശുചിത്വത്തിനും ഇനി വലിയ പ്രാധാന്യം നൽകും.

ട്രെയിനുകളിലെ ശുചിമുറികൾ കൂടുതൽ വൃത്തിയായും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.

യാത്രക്കാർക്ക് ശുചിത്വമില്ലാത്ത ഭാഗങ്ങളെക്കുറിച്ച് തത്സമയം പരാതി നൽകാനും അത് വേഗത്തിൽ പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ കൂടുതൽ കർശനമാക്കും. റെയിൽവേയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങളാണ് വരുന്നത്.

കൂടുതൽ ഉത്പന്നങ്ങൾ റെയിൽവേ വഴി എത്തിക്കാൻ വ്യാപാരികൾക്ക് സൗകര്യമൊരുക്കും. ഇതിനായി ചരക്ക് ട്രെയിനുകളുടെ വേഗതയും ലഭ്യതയും വർധിപ്പിക്കും. ചരക്കുകൾ വേഗത്തിൽ കൈമാറാൻ പ്രധാന സ്റ്റേഷനുകൾക്ക് സമീപം അത്യാധുനിക ലോജിസ്റ്റിക് ഹബ്ബുകൾ സ്ഥാപിക്കും.

   *🟨കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി; പ്രതി പിടിയിൽ*
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.

യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.

അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
*
    *🟨ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; പീയൂഷ് നുണ പറയുന്നുവെന്നു രാഹുൽ; രാഹുലിനു ധാരണയില്ലെന്ന് മറുപടി*
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിൽ പാർലമെന്‍റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.

വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.

അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.

ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്‌വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.

മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്‍റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

യുപിഎ സർക്കാരിന്‍റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    *🟨കൂടുതൽ സുരക്ഷാ ഫീച്ചറുള്ള 100, 500 രൂപ നോട്ടുകൾ വരുന്നു*
പരവൂർ: രാജ്യത്തു നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാമാറ്റങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 2026ലെ കറൻസി അപ്‌ഡേറ്റിന്‍റെ ഭാഗമായാണു നടപടി.

എന്നാല്‍, ഇത് 2016ലേതുപോലുള്ള നോട്ട് നിരോധനമല്ലെന്നും നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കി. നോട്ടുകളുടെ രൂപകല്പനയില്‍ മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്പും വർധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് വരുത്തുന്നത്. നോട്ടുകളുടെ പ്രിന്‍റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും.

നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നതു തടയാൻ കൂടുതല്‍ കടുപ്പമുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്‍റെ വ്യക്തത വർധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ചപരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകള്‍ കൂടുതല്‍ വ്യക്തമാക്കും. ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് നൂറും അഞ്ഞൂറും.

കൂടാതെ, കള്ളനോട്ടുകള്‍ നിർമിക്കുന്നതു തടയാൻ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ്.

അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റേണ്ട ആവശ്യമില്ല. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ.

    *🟨ബിഹാറിൽ വ്യാജ മരുന്നു നിർമാണശാല: 27 കിലോ പാരസെറ്റമോൾ പൗഡർ, 1,19,800 വ്യാജ സിങ്ക് ഗുളികകൾ കണ്ടെത്തി*
പട്ന: ഡൽഹി പോലീസിലെ ആന്‍റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയയിൽ വ്യാജ മരുന്നു നിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുന്പ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു.

ഇവിടെനിന്ന് അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. യാതൊരു ലൈസൻസുമില്ലാതെയാണ് ഗയയിൽ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പോലീസ് അറസ്റ്റു ചെയ്തു.

പരിശോധനയിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോ പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി. മരുന്നു നിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉത്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു.

വേദനസംഹാരികൾ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വിൽപന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾ നിയമവിരുദ്ധമായാണ് വാങ്ങിയിരുന്നത്.

   *🟨വിവാഹിതരാകാതെ ജീവിക്കുന്പോൾ സ്ത്രീധന പരാതി നിലനിൽക്കുമോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി*
ന്യൂഡൽഹി: വിവാഹിതരാകാതെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്പോൾ (ലിവിംഗ് ടുഗതർ) സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷനെതിരേ സ്ത്രീധന നിരോധ നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

നിലവിലെ സാഹചര്യത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ ഭാര്യക്കു മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരമോ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമോ സ്ത്രീധന പീഡനത്തിനെതിരേ പരാതി നൽകാൻ സാധിക്കൂ. എന്നാൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

വിഷയത്തിൽ കേന്ദ്രസർക്കാരിനോടു പ്രതികരണം തേടിയ സുപ്രീംകോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷക നീന നരിമാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

ലിവ് ഇൻ പങ്കാളി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റവിചാരണ ആരംഭിച്ചതു ചോദ്യം ചെയ്ത് കർണാടക സ്വദേശിയായ ഡോക്‌ടർ സമർപ്പിച്ച ഹർജിയാണ് വിഷയത്തിന് അടിസ്ഥാനം..
 
   *🟨പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്*

ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.

2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.

    *🟨മണിപ്പുരിൽ വീണ്ടും വെടിവയ്പ്*

ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.

സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.

ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.

സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു.

    *🟨ബംഗളൂരു അപകടം; അമിതവേഗം മൂലം*

ബംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു വാഹനാപകടം അമിതവേഗം മൂലമാണെന്നു പോലീസ്.

വെള്ളിയാഴ്ച പുലർച്ചെ ഹൊസ്‌കോട്ട-ദാബാസ്‌പേട്ട് ദേശീയപാതയിൽ ആറ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്‍യുവി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി ചരക്കുലോറിയിലും മറ്റൊരു കാറിലും ഇടിച്ചുകയറുകയായിരുന്നു.

വിദ്യാർഥികളുടെ വാഹനം 150 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിലാണ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു വിദ്യാർഥികളുടെ പുലർച്ചെയുള്ള രഹസ്യയാത്ര.

അയാൻ അലി എന്ന വിദ്യാർഥി കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയാൻ അലി തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതും. അശ്വിൻ നായർ(17), അർഹാൻ ഷെരീഫ്(16), ഭരത്(17), ഫർഹാൻ(18), ഏഥൻ ജോർജ് (17) എന്നിവരും ബൈക്ക് യാത്രികനായ ഗഗനും (24) ആണ് മരിച്ചത്.

ഹൊസ്കൊട്ട എംവിജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

    *🟨പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം*
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും.
ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ഈ തസ്തികയിലെ വേതനം.
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 35,000 രൂപയാണ് പ്രതിമാസ വേതനം.
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി. 30,000 രൂപയാണ് വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ, ബയോഡാറ്റ സഹിതം, trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട്  5 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0471-2304594, 0471-2303229; ഇമെയിൽ - keralatribes@gmail.com


   *🟨ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും; സംസ്കാരം ഇന്ന്*
 
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ സംസ്കാരം ഇന്ന്. 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ച് കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്.


ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്.

കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.

കുട്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച അറിയിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റെയും ഷെറിൻ ആൻ ജോണിന്‍റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം.
  
   *🟨നേരിട്ടത് നീതിനിഷേധം; ഒത്തുതീര്‍പ്പിന് ദൂതന്‍ വന്നു*
കൊച്ചി: വിശ്വാസമുള്ളതിനാലാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും എന്നാല്‍ കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായതായും പി.ടി. കുഞ്ഞുമുഹമ്മദില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫ്. എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും പ്രധാനം അവരുടെ താത്പര്യമാണ്. പ്രതീക്ഷിക്കാത്ത പലരും പി.ടി. കുഞ്ഞുമുഹമ്മദിനായി ഒത്തുതീര്‍പ്പിനു വന്നെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഡോ. ആശ വെളിപ്പെടുത്തി.

പരാതി നല്‍കിയപ്പോള്‍ നേരിടേണ്ടിവന്നത് നീതിനിഷേധമാണ്. മുഖ്യമന്ത്രിയെ അറിയിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്‌ഐആര്‍ ഇട്ടില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മറുപടിയും ലഭിച്ചില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചെങ്കിലും നടപടിയുണ്ടായില്ല. വാര്‍ത്ത വന്നതിനുശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതു താന്‍ വിശ്വസിച്ചിരുന്ന വ്യവസ്ഥിതിയില്‍ സംശയങ്ങള്‍ ഉളവാക്കി. ഒരു സ്ത്രീയെ മനസിലാക്കാന്‍ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്‍റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്.

കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണം. അധികാരമുള്ള പുരുഷന്മാര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഇതു തടയാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഇവിടെയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

നിയമസംവിധാനത്തെ സമീപിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങളും ഒത്തുതീര്‍പ്പുശ്രമങ്ങളും ഞെട്ടിച്ചു. സ്ത്രീയുടെ അന്തസിന് രണ്ടാംസ്ഥാനം മാത്രമാണു ലഭിച്ചത്. കുഞ്ഞുമുഹമ്മദിന്‍റെ ദൂതന്മാര്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചു. മാപ്പ് നല്‍കിയാല്‍ മതിയെന്നും ഇതൊരു ചെറിയ കാര്യമല്ലേ എന്നുമെല്ലാം പറഞ്ഞു.

വിശ്വസിച്ച പലരും കുഞ്ഞുമുഹമ്മദിനുവേണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കു വന്നതില്‍ അദ്ഭുതപ്പെട്ടു. ആരുടെയും പേരെടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. നിയമപോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ടു. തന്‍റെ സുരക്ഷ തനിക്കു മാത്രമുള്ള ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെട്ടു.

ആരോപണവിധേയനെ ഔദ്യോഗിക പദവികളില്‍നിന്നു നീക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. താനൊരു സെലക്‌ഷന്‍ കമ്മിറ്റി ജൂറി ആയിരിക്കുമ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നത് തന്‍റെ അഭിമാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ആരോഗ്യം പറഞ്ഞു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന സാഹചര്യത്തില്‍ ഈ വ്യവസ്ഥിതി ആര്‍ക്കൊപ്പമാണെന്നു മനസിലാകുന്നില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ആശാ ആച്ചി ജോസഫ് വ്യക്തമാക്കി.

    *🟨അയ്യപ്പസംഗമം: മന്ത്രിക്ക് ഉത്തരവാദിത്വം ഒഴിയാനാകില്ലെന്ന് ചെന്നിത്തല*

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽനിന്നു ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

ഏഴു കോടി രൂപയുടെ ആഗോള സംഗമം നടത്തിയ ശേഷമാണോ സ്പോണ്‍സർമാരെ തിരക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്‍റെ സബ്സിഡിയറി കന്പനിക്കു ചുമതല നൽകിയത്. ഇതിൽ അടിമുടി അഴിമതിയാണ്.

ഇക്കാര്യത്തിൽ ശരിയായ അന്വേഷണം ഉണ്ടാകണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    *🟨മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം*
കാസർകോട്: മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരുന്ന തൊഴിലാളികളെ ഒരു സംഘം ക്രൂരമായി മർദിച്ചു. ഇന്ന് പുലർച്ചെ 1.30-ഓടെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിന് സമീപമാണ് സംഭവം. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് നടന്നതെന്നും ഇതിന് പിന്നിൽ സംഘ്പരിവാർ പ്രവർത്തകരാണെന്നും എ.കെ.എം അഷ്റഫ് എംഎൽഎ ആരോപിച്ചു.

പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുപി സ്വദേശികളും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ (50), ദാവൂദ് (42), കാസർകോട് സ്വദേശി അബ്ബാസ് എന്നിവർക്കാണ് സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.

കൂടുതൽ കണ്ടെത്തുക
ക്രൈം വാർത്തകൾ
ഓൺലൈൻ വാർത്താസേവനം
സാമസ്ത സെൻ്റ്നറി
സയൻസ് ടെക്നോളജി
ബിസിനസ് വാർത്തകൾ
യാത്ര വിവരങ്ങൾ
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ തൊഴിലാളികളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ എംഎൽഎ സന്ദർശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരത്ത് വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് എ.കെ.എം അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും നിയമപരമായ തടസ്സങ്ങളില്ല. എന്നിട്ടും ഉത്തരേന്ത്യൻ മാതൃകയിൽ ഇത്തരമൊരു ആക്രമണം നടത്തിയത് മഞ്ചേശ്വരത്തെ സമാധാന അന്തരീക്ഷം തകർക്കാനണെന്നും എംഎൽഎ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവിയുമായി സംസാരിച്ചെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എംഎൽഎ അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    *🟨പ്ലസ്ടു പാസായവർക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ആകാം, കേരളത്തിലെ 11 ജില്ലകളിൽ ഉൾപ്പടെ 252 ഒഴിവുകൾ*
സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകളുണ്ട്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 (10-03-2026)ആണ്.

പന്ത്രണ്ടാം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 10വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. സി എസ് സി (CSC) ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ വെബ്സൈറ്റ്ആയ csc.gov.in വഴി ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.

*കേരളത്തിലെ ഒഴിവുകൾ*
സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ കേരളത്തിലെ 11 ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട്, കൊല്ലം,കാസർഗോഡ്,കണ്ണൂർ,ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഈ തസ്തികകളിൽ ഒഴിവുകളുള്ളത്. നിലവിൽ കേരളത്തിൽ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

*യോഗ്യത*
പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ 1 പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.

ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

*മറ്റ് ആവശ്യകതകൾ:*
അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ

നല്ല ആശയവിനിമയ ശേഷി

അതത് ജില്ലയിലെ തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും

പ്രായപരിധി : 18 വയസ്സോ അതിൽ കൂടുതലോ.

   *🟨ശബരിമല യുവതീപ്രവേശന ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും*

ന്യൂഡല്‍ഹി: ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ഹരജികള്‍ സുപ്രിംകോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് എത്തുക. നാല്‍പത്തി നാലാമത്തെ കേസായി പരിഗണനയ്‌ക്കെത്തും. ഒന്‍പതഅംഗ ബെഞ്ച് രൂപീകരിക്കുന്നതിലും എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. 2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019ല്‍ കേസ് ഒന്‍പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
 
   *🟨പലതവണ പീഡിപ്പിച്ചെന്ന് ;കാഞ്ഞങ്ങാട് ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാട്, ജീവനൊടുക്കുമെന്നും ഭീഷണി പ്രതിയെ റിമാൻഡ് ചെയ്തു*

 മാനസികവെല്ലുവിളി നേരിടുന്ന, കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ കാഞ്ഞങ്ങാട് പീഡിപ്പിച്ച കേസിൽ മുൻ എസ്.ഐ.യും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു,

കാരച്ചാലിലെ വീട്ടിൽനിന്ന് ഇരുവരും കാഞ്ഞങ്ങട്ടേക്ക് ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.
എന്നാൽ നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ  കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു കേസ്.

അതിജീവിതയുടെ മൊഴി ചേവായൂർ പോലീസ് രേഖപ്പെടുത്തി.  ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു.

പെൺകുട്ടി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതിയിൽ നിലമ്പൂർ ഇൻസ്‌പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ചേവായൂർ പോലീസിൽ പരാതിനൽകി. പെരിന്തൽമണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവർഷം മുൻപാണ് ലഹരിവിരുദ്ധ ക്ലാസുകൾ നടത്താനായി സ്വയംവിരമിച്ചത്. കൗൺസിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടിൽ രക്ഷിതാക്കൾ കൊണ്ടാക്കിയതിനെത്തുടർന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.,

    *🟨ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം* 

ന്യൂഡല്‍ഹി : ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പി വഴി ചോരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാന മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുമായി മുന്നോട്ടുപോകാന്‍ യുഐഡിഎഐ നടപടി ആരംഭിച്ചത്.

യുഐഡിഎഐ അടുത്തിടെയാണ് പുതിയ ആധാര്‍ ആപ്പിന്റെ പൂര്‍ണ്ണ പതിപ്പ് പുറത്തിറക്കിയത്. മുമ്പ് ഒരു ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കേണ്ട നിരവധി സേവനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ആക്സസ് ചെയ്യാന്‍ ഈ ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ആപ്പ് വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഒറ്റ ക്ലിക്കിലൂടെ അവരുടെ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇത് കാര്‍ഡ് ഉടമകളെ പ്രാപ്തമാക്കുന്നു.ഫോട്ടോകോപ്പികള്‍ വഴി ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിന് പുതിയ ചട്ടത്തിന് രൂപം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ സ്ഥിരീകരിച്ചു.

നിലവില്‍ ആധാര്‍ കാര്‍ഡ് ഒരു അത്യാവശ്യ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സിം കാര്‍ഡ് വാങ്ങുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നതിനും ഇത് ആവശ്യമാണ്. നിലവില്‍, അത്തരം സേവനങ്ങള്‍ക്കായി കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികളാണ് സമര്‍പ്പിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ആധാര്‍ നമ്പര്‍, പേര്, വിലാസം, ജനനത്തീയതി, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഈ പകര്‍പ്പുകളില്‍ അടങ്ങിയിരിക്കുന്നു.

ഈ ആശങ്ക പരിഹരിക്കുന്നതിന്, ഫിസിക്കല്‍ ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. സെന്‍സിറ്റീവ് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കാര്‍ഡ് ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡായി പ്രവര്‍ത്തിക്കാനും ഇത് അനുവദിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ ബാങ്കിംഗ്, സിം വിതരണം, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള പരിശോധന ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിര്‍വഹിക്കാന്‍ സാധിക്കും. ഈ സംവിധാനം രഹസ്യാത്മകത വര്‍ദ്ധിപ്പിക്കുകയും ദുരുപയോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    *🟨മ്യൂച്ച്വല്‍ഫണ്ട് വിതരണത്തിനായി എന്‍.എസ്.ഇയും തപാല്‍ വകുപ്പും ധാരണയില്‍*
 *കൊച്ചി* : ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹത്തിന്റെ എന്‍.എസ്.ഇ. എം.എഫ് ഇന്‍വെസ്റ്റ് പ്ലാറ്റ്ഫോമുമായി സഹകരിച്ചുള്ള ഈ സംരംഭം, ഗ്രാമീണ മേഖലയിലെയും ചെറുകിട നഗരങ്ങളിലെയും ജനങ്ങളുടെ സമ്പാദ്യത്തെ ഉല്‍പ്പാദനക്ഷമമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും അതുവഴി സുസ്ഥിരമായ സമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്നു.

തപാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ മനീഷ ബന്‍സാല്‍ ബാദല്‍, എന്‍.എസ്.ഇ. ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ എന്നിവര്‍ എന്‍.എസ്.ഇ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ആശിഷ് കുമാര്‍ ചൗഹാന്റെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് തപാല്‍ വകുപ്പിന്റെ 1.64 ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയും ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും എന്‍.എസ്.ഇ.യുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ പങ്കാളിത്തത്തിലൂടെ ഒത്തുചേരും. തപാല്‍ വകുപ്പിന്റെ വിപുലമായ സ്വാധീനത്തിലൂടെ കര്‍ഷകര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരിലേക്ക് ആധുനിക നിക്ഷേപ സൗകര്യങ്ങള്‍ എത്തിക്കാന്‍ ഈ സംരംഭം വഴി സാധിക്കും.

ഉല്‍പ്പാദനക്ഷമമല്ലാതെ കിടക്കുന്ന ചെറുകിട സമ്പാദ്യത്തെ മൂലധന വിപണികളിലേക്ക് തിരിച്ചുവിടാനും, രാജ്യത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഈ സഹകരണം അവസരമൊരുക്കുമെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു.

ധാരണാപത്ര വഴി  മൊബൈല്‍ അല്ലെങ്കില്‍ ആധാര്‍ അധിഷ്ഠിത ഇ-കെ.വൈ.സി മുതല്‍ ഇടപാടുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും എന്‍.എസ്.ഇ. പ്ലാറ്റ്ഫോം വഴി തപാല്‍ ഓഫീസുകളില്‍ ലഭ്യമാക്കും.
ലളിതമായ നിക്ഷേപ രീതികള്‍ തപാല്‍ വകുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട്, ലളിതവും പരിമിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെയുള്ള സ്വയം നിക്ഷേപം പ്രോത്സാഹിപ്പിക്കും.

    *🟨സുന്നി ഐക്യം: ചർച്ചകൾക്ക് പച്ചക്കൊടി വീശി എ.പി. വിഭാഗം മുശാവറ; പ്രമേയം പാസാക്കി.*
*സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യ ചർച്ചകൾക്ക് അനുകൂല നിലപാടുമായി സമസ്ത എ.പി. വിഭാഗം. മലപ്പുറം കോട്ടക്കലിൽ നടന്ന മുശാവറ യോഗത്തിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ഐക്യ ചർച്ചകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.* 

*സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും സുന്നി ഐക്യം അനിവാര്യമാണെന്ന് സമസ്ത നൂറാം വാർഷിക സെന്റനറി വിളംബര ജാഥയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി വ്യക്തമാക്കി.*

*വിഘടിച്ചുപോയ സംഘടനകൾ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചതിന് പിന്നാലെയാണ് എ.പി. വിഭാഗത്തിന്റെ ഈ നിർണ്ണായക നീക്കം. സമസ്തയുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാൻ ഐക്യ ചർച്ചകൾക്ക് ഒരുക്കമാണെന്നും, സ്നേഹത്തിന്റെ ലോകം പണിതുയർത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.* 

*ഐക്യശ്രമങ്ങളെ ബഹുമാനത്തോടെ സമീപിക്കണമെന്നും ഇതിന് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുശാവറ ഓർമ്മിപ്പിച്ചു.*

*അതേസമയം, പുത്തൻവാദികളുമായി ചേർന്നുപോകുന്ന ഒരു ഐക്യവുമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഐക്യ ചർച്ചകൾക്ക് ഇരുവിഭാഗവും അനുകൂല നിലപാട് സ്വീകരിച്ചതോടെ വരും ദിവസങ്ങളിൽ നിർണ്ണായകമായ കൂടിക്കാഴ്ചകൾ നടന്നേക്കും.* 

*അതിനിടെ, എ.പി. വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ മലപ്പുറത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമായിട്ടുണ്ട്. സമസ്തയുടെ നൂറാം വാർഷിക സമ്മേളനം അടുത്ത വർഷം ജനുവരി 28, 29, 30 തിയ്യതികളിൽ മലപ്പുറത്ത് നടക്കുമെന്നും നേതാക്കൾ.*



   *🟨ശിവരാത്രി; ആലുവയിൽ വിപുലമായ ക്രമീകരണങ്ങൾ, പാർക്കിംഗ് ലൊക്കേഷൻ അറിയാൻ ക്യുആർ കോഡ്*

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ്. പോലീസ് തയാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിന്‍റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തെരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

മണപ്പുറത്തുള്ള അമ്പലത്തിൽനിന്നു 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

*ഗതാഗത നിയന്ത്രണം* 

അതേസമയം ഫെബ്രുവരി 15ന് വൈകുന്നേരം നാല് മുതൽ 16ന് ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
ശുഭദിനം.
Previous Post Next Post
3/TECH/col-right