Trending

ഫ്രഷ്കട്ട് സമരം;പോലിസിനെതിരെ ഗുരുതര ആരോപണവുമായി സൈനുൽ ആബിദീൻ തങ്ങൾ.

താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയത് സമര സമിതിയല്ല, പോലീസിലെ ഉന്നതരും, ഫാക്ടറി മുതലാളിമാരുമാണെന്ന് സൈനുൽ ആബിദീൻ തങ്ങൾ ആരോപിച്ചു.സമരക്കാരുമായി നിരന്തരം അനുരഞ്ജന ചർച്ചകൾ നടത്തുകയും, ഫാക്ടറിയുടെ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത താമരശ്ശേരി DYSP സുഷീറിനെ  പൊടുന്നനെ മാറ്റുകയും, സമര ദിവസം ഫാക്ടറിയിലേക്കുള്ള വഴി തടസ്സപ്പെടുത്താതെ പോലീസിനെ നേരെ എതിർവശത്തെ റോഡിൽ നിർത്തുകയും, ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ആളുകളെ ഫാക്ടറിയുടെ ഭാഗത്തേക്ക് ഓടിച്ചുവിട്ടതും ,റൂറൽ എസ്പി നേരിട്ട് എത്തി സമരസമിതി പ്രവർത്തകരെ മർദ്ദിക്കാൻ ആരംഭിച്ചതും ദുരൂഹത വർദ്ദിപ്പിക്കുന്നതാണ്.

ഫാക്ടറിക്ക് മുന്നിലേക്ക് സമരക്കാർ എത്തിയാൽ മാത്രമേ ഫാക്ടറി ആക്രമിച്ചു എന്നു കാണിച്ച് കേസെടുക്കാൻ പറ്റുകയുള്ളൂ, അതിനായാണ് സമരക്കാർ ഫാക്ടറി ഭാഗത്തേക്ക് കടക്കുന്നത് തടയാൻ പോലീസിനെ നിയോഗിക്കാതിരുന്നത്, സമരക്കാർക്ക് ഇടയി ലേക്ക് ലോറി എടുക്കാൻ നിർദ്ദേശിച്ചതും എസ്പി തന്നെയാണ്. ജനങ്ങൾ ശാന്തരായി ഇരിക്കുന്ന അവസരത്തിലാണ് എസ് പി പ്രകോപനമുണ്ടാക്കിയത്, സമര സ്ഥലത്ത് ടിയർഗ്യാസ് പൊട്ടിയതു മൂലം തളർന്നു വീണു കിടന്ന സ്ത്രീയെ കൊണ്ടു പോകാനായി എത്തിച്ച സ്ട്രച്ചർ പോലും തള്ളിമാറ്റിയാണ് എസ് പി പ്രകോപനമുണ്ടാക്കിയത്.

ഫാക്ടറിക്ക് എതിരെ തിരിയുന്ന മുഴുവൻ ആളുകളേയും കേസിൽ കുടുക്കി സമരത്തെ തകർക്കാനുള്ള ഗൂഡാലോചനയാണ് നടന്നിട്ടുള്ളതെന്നും സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.
നിലവിൽ പുരുഷൻമാർ വീടുകളിൽ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണെന്നും, പോലീസ് ഭീകരതയാണ് പ്രദേശത്തെന്നും ആരോപിച്ചു.
Previous Post Next Post
3/TECH/col-right