വടകര:കൊടുവള്ളി ജനുവരി 26 ന് അയൽ വാസിയായ സുഹൃത്തിന്റെ സഹോദരി ഭർത്താവ് താൽകാലികാവശ്യത്തിന് വാങ്ങി പണയപ്പെടുത്തിയ മഹീന്ദ്ര എക്സയു വി കാർ കക്കട്ടിനെടുത്ത്
കുളങ്ങരത്തുള്ള ഒരു വീട്ടുമുറ്റത്ത് വെച്ച് നാദാപുരം പോലീസ് സഹായത്തോടെ കണ്ടെത്തി. കസ്‌റ്റഡിയിലെടുത്ത കാർ നാദാ പുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വടകര എസ് പി ബൈജുവിന്റെ നിർദ്ദേശപ്രകാരം വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. നാദാപുരം സബ് ഇൻസ് പെക്ടർ വിഷ്ണു എംപി, എസ് സി പി ഒ രാഘേഷ് കുമാർ ,സി പി ഒ മൊയ്തു സി പി ഒ സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കാർ കസ്റ്റഡിയിലെടുത്തത്.
ജനുവരി 26 നാണ് പൂക്കാട് വെറ്റില പാറ സ്വദേശി ജാബിറിൽ നിന്ന് അയൽവാസിയായ
സുഹൃത്തിന്റെ സഹോദരി ഭർത്താവ് കൊയിലാണ്ടി സ്വദേശി ശഫീർ താൽകാലികാ വശ്യത്തിനായി വാങ്ങിയത് പിന്നീട് കക്കട്ടിൽ സ്വദേശി
യായ നൗഷാദിന് 3 ലക്ഷം രൂപക്ക് പണയം വെക്കുകയായിരുന്നു ഇത് സംബന്ധമായി ഉടമ ജാബിർ മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും കോഴിക്കോട് ഉത്തര മേഖലാ ഐ ജിക്കും കണ്ണൂർ ഡി ഐ ജി ക്കും വടകര എസ് പി ക്കും ഡിവൈഎസ്പിക്കും കൊയിലാണ്ടി പോലീസിലും പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രി കാർ കണ്ടെത്താൻ വടകര എസ് പി ക്കും ഡി വൈ എസ് പി ക്കും നിർദേശം നൽകിയിരുന്നു.
എം എൽ എ മാരായ
ഡോ: എം കെ മുനീർ, അഡ്വ.പി ടി എ
റഹിം, കാനത്തിൽ ജമീല, എം പി മാരായ എം കെ രാഘവൻ, ശാഫി പറമ്പിൽ എന്നിവരും അവർക്കു നൽകിയ പരാതി പ്രകാരം പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു.
IRMU ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ, ജില്ലാ കമ്മിറ്റി അംഗം ബഷീർ ആ രാമ്പ്രം എന്നിവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഉടമയ്ക്ക് ഫൈൻ ചുമത്തിയ രസീതാണ് കാർ കണ്ടെത്താൻ പോലസിൻ്റെ അന്വേഷണത്തിന് തുരിപ്പ് ശീട്ടായി. DYSP ഹരിപ്രസാദിൻ്റെ ചടുലമായ നീക്കങ്ങൾ കാർ വളരെപ്പെട്ടെന്ന് കണ്ടെത്താൻ സഹായകമായി. രണ്ട് ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമയ്ക്ക് വിട്ടുനൽകുമെന്ന് വടകര DYSP ഹരിപ്രസാദും നാദാപുരം പോലീസും അറിയിച്ചു.
Tags:
KOZHIKODE