Trending

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു.

തൃശൂർ : ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിക്കറ്റ് പരിശോധകനായ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാനത്തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം – പട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.

ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന്  യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.ഇന്നലെ വൈകിട്ട് ട്രെയിൻ  തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം.വിനോദിന്റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറി.ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു ടിടിഇ ആയിരുന്ന കെ. വിനോദ്. 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്. 
Previous Post Next Post
3/TECH/col-right