ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉമ്മുല്‍ഖുവൈന്‍ ബീച്ച് ഹോട്ടലിന് സമീപം കടലില്‍ മുങ്ങി മരിച്ചു. ഭര്‍ത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവന്‍ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്തില്‍ സാങ്കേതിക വിഭാഗം ജീവനക്കാരന്‍ മഹ്റൂഫിന്റെ ഭാര്യയാണ്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനില്‍ താമസിക്കുന്ന ഇവര്‍ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാന്‍ വന്നതായിരുന്നു.
മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്. പിതാവ് :കോയദ്ദീന്‍ തറമ്മല്‍. മാതാവ്: സഫിയ കുന്നത്ത് കൊടക്കാട്ട്.
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സജാദ് നാട്ടിക, ചാരിറ്റി കോര്‍ഡിനേറ്റര്‍ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.