2019 നവംബർ 22 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നൽകി.
അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസുടമകള്‍ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.
മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കാനും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാനുമായാണ് ബസ്സുടമകൾ പ്രധാനമായും ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളുടെ കൺസഷൻ തുക വർധിപ്പിക്കണമെന്നും ആവശ്യമുയർന്നു.
അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസുടമകള്‍ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.
മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കാനും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാനുമായാണ് ബസ്സുടമകൾ പ്രധാനമായും ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളുടെ കൺസഷൻ തുക വർധിപ്പിക്കണമെന്നും ആവശ്യമുയർന്നു.
Tags:
KERALA