ദുബായ്: പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍
ഫലമുണ്ടായി. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍
എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ഇന്ത്യ ഏകീകരിച്ചു.
പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
പുതുക്കിയ നിരക്ക് അനുസരിച്ച് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാകും ഈടാക്കുക. nഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു. ഗള്‍ഫില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം നേരത്തെ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു. പ്രവാസികളുടെ പ്രതിഷേധം വ്യാപകകമായ സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് നിരക്ക് മാറ്റത്തോടൊപ്പം എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികൾ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.
പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
പുതുക്കിയ നിരക്ക് അനുസരിച്ച് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാകും ഈടാക്കുക. nഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു. ഗള്‍ഫില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി.
വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം നേരത്തെ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു. പ്രവാസികളുടെ പ്രതിഷേധം വ്യാപകകമായ സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന് നിരക്ക് മാറ്റത്തോടൊപ്പം എയര്‍ ഇന്ത്യ അറിയിക്കുകയായിരുന്നു. ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികൾ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.