Trending

കോഴിക്കോട്:നഗരമധ്യത്തില്‍ പാര്‍ക്കിംഗ് പ്ലാസ വരുന്നു

കോഴിക്കോട്: മിഠായിത്തെരുവിനു സമീപം കിഡ്‌സണ്‍ കോര്‍ണറില്‍ പാര്‍ക്കിംഗ് പ്ലാസ വരുന്നു. മുപ്പത് കോടി രൂപ ചിലവിട്ടാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി കിഡ്‌സണ്‍ കോര്‍ണര്‍ ബില്‍ഡിംഗ്പുതുക്കി പണിത് പാര്‍ക്കിംഗിനു കൂടി സൗകര്യമൊരുക്കുന്നത്. 


280-ല്‍ അധികം കാറുകള്‍ക്ക് ഒരേസമയം പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിര്‍മാണം. ബിഒടി അടിസ്ഥാനത്തിലായിരിക്കും കെട്ടിടം നിര്‍മിക്കുക. ആര്‍ .കെ.രമേഷാണ് കെട്ടിടത്തിന്‍റെ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

പ്ലാന്‍ തയ്യാറാക്കുന്നതിനും തുടര്‍ നടപടികള്‍ക്കുകമായി ഇതിനകം 17 ലക്ഷത്തോളം രൂപയാണ് കോര്‍പറേഷന്‍ ചിലവിട്ടിരിക്കുന്നത്. പ്ലാസ യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ പാര്‍ക്കിംഗ് അസൗകര്യങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. 

നിലവില്‍ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലായിരുന്നു കെടിഡിസിയുടെ ബിയര്‍പാര്‍ലര്‍ അടക്കം പ്രവര്‍ത്തിച്ചിരുന്നത്. ബില്‍ഡിംഗ് പുതുക്കിപണിയുന്നതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വിഷയം ഇന്നലെ കൗണ്‍സില്‍ മുമ്ബാകെ വന്നെങ്കിലും കൂടുതല്‍വിശദമായി പഠിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുകയായിരുന്നു.

Previous Post Next Post
3/TECH/col-right